Connect with us

More

‘എന്റെ ദൈവമേ ആരും പുള്ളിക്ക് സീറ്റ് കൊടുക്കരുതേ’; സോഷ്യല്‍മീഡിയയില്‍ ട്രോളിനിരയായി വീണ്ടും കണ്ണന്താനത്തിന്റെ ഭാര്യ

Published

on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തതോടെ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീല. കണ്ണന്താനത്തിന്റെ സഹമന്ത്രി സ്ഥാനം സംബന്ധിച്ച് ഷീല നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വതസിദ്ധമായ ഭാഷയില്‍ കണ്ണന്താനത്തെക്കുറിച്ച് ഷീല പറഞ്ഞ വാക്കുകള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്വകാര്യവാര്‍ത്ത മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷീല കണ്ണന്താനത്തെക്കുറിച്ച് പറഞ്ഞത്.
കോട്ടയം ജില്ലാ കലക്ടര്‍, കാഞ്ഞിരപ്പള്ളി എംഎല്‍എ തുടങ്ങിയ പദവികള്‍ വഹിച്ച കണ്ണന്താനത്തെക്കുറിച്ച് ഷീല പറയുന്നത് ഇങ്ങനെ:
‘ പണ്ടു മുതല്‍ ഈ പുള്ളി പറയുന്നതാ ചാടും ചാടും എന്ന്. ഞാന്‍ ഇരുപത്തിരണ്ടു വര്‍ഷം പിടിച്ചു നിര്‍ത്തി. എന്നാലല്ലെ പെന്‍ഷന്‍ കിട്ടുള്ളൂ. ഞാന്‍ വഴക്കു പറഞ്ഞ് നിര്‍ത്തീതാ. തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും, എന്റെ ദൈവമേ ആരും പുള്ളിക്ക് സീറ്റ് കൊടുക്കരുതേ. അപ്പോ പുള്ളി ഒരിക്കലും ചാടത്തില്ലല്ലോ. ഒരു ദിവസം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ജോലി കളയുന്നതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 30ന് രാജിവെച്ചയാള്‍ ഏപ്രില്‍ 30ന് എംഎല്‍എയായപ്പോള്‍ അതിയായ സന്തോഷം തോന്നി’, ഷീല പറയുന്നു.
അതേസമയം, കണ്ണന്താനത്തിന്റെ സഹമന്ത്രി സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചും ഷീലക്കു പറയാനുണ്ടായിരുന്നു. തന്റെ പ്രസ്താവന ഡബ്‌സ്മാഷിലൂടെയും മറ്റും തരംഗമായത് അറിയാന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ആവേശം കൊണ്ടാണ് അത്തരത്തില്‍ സംസാരിക്കാനിടയായത്. സണ്‍ക്ലാസ് ധരിച്ചതിനും ട്രോള്‍ ഇറങ്ങിയിരുന്നു. തന്റെ കാരണം കൊണ്ട് ആരെയെങ്കിലും സന്തോഷപ്പെടുത്തുന്നുണ്ടെങ്കില്‍ അതില്‍ തനിക്ക് അതിയായി സന്തോഷമുണ്ടെന്നും ഷീല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

Trending