Connect with us

More

റമദാനില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതായി സര്‍വേ

Published

on

ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ മള്‍ട്ടിനാഷണല്‍ സര്‍വേയിലാണ് ഇക്കാര്യങ്ങളുള്ളത്. റമദാന്‍ ചിന്തകളും ആശംസകളും നേരാന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിനെ കൂടുതലായി ഉപയോഗിക്കുന്നു.

സര്‍വേയോടു പ്രതികരിച്ചവരില്‍ 60ശതമാനം പേരും റമദാന്‍ ആശംസകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പങ്കുവെയ്ക്കുന്നവരാണ്. സോഷ്യല്‍മീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഖത്തരികളും കുവൈത്തികളുമാണ്. കുവൈത്ത്, ഒമാന്‍, ഖത്തര്‍, ടുണീഷ്യ, അള്‍ജീരിയ എന്നിവിടങ്ങളിലെ 1400ലധികം പേരാണ് സര്‍വേയില്‍ പങ്കാളികളായത്. ഭാവിയില്‍ റമദാനില്‍ ഊരിദൂവിന്റെ ഡിജിറ്റല്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്താന്‍ സര്‍വേഫലം പ്രയോജനപ്പെടുത്തും. സര്‍വേ ചെയ്യപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ പെരുമാറ്റഘടനയില്‍ സമാനതകളും വൈരുദ്ധ്യങ്ങളും പ്രകടമായി.

റമദാനില്‍ സോഷ്യല്‍മീഡിയ, ഇന്റര്‍നെറ്റ് ഉപയോഗം പൊതുവെ വര്‍ധിക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളും ആശംസകളും അറിയിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ അറിയുന്നതിനും മനസിലാക്കുന്നതിനും ടിവി സീരിസുകള്‍ കാണുന്നതിനും ഓണ്‍ലൈന്‍ ഷോപ്പിങിനുമായെല്ലാം ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളേക്കാള്‍ സോഷ്യല്‍മീഡിയയിലൂടെ സന്ദേശങ്ങളും ആശംസകളും പങ്കുവയ്ക്കാനാണ് കൂടുതല്‍പേരും താല്‍പര്യപ്പെടുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. മതപരമായ ആശയങ്ങള്‍ കൂടുതലായി പങ്കുവയ്ക്കുന്നു. ഭക്ഷണത്തിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നുണ്ട്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 64ശതമാനം പേരും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇവരില്‍ 25ശതമാനം പേര്‍ മാത്രമാണ് ഭക്ഷ്യസംബന്ധമായ ഫോട്ടോകള്‍ റമദാനില്‍ ഷെയര്‍ ചെയ്യുന്നത്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 55ശതമാനം പേര്‍ ഓണ്‍ലൈന്‍ മുഖേന ഷോപ്പിങ് നടത്താന്‍ താല്‍പര്യപ്പെടുന്നു.

പ്രത്യേകിച്ചും ഇഫ്താറിനുശേഷമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്. കുടുതല്‍ ഷോപ്പിങും ഇലക്്‌ട്രോണിക് ഉപകരണങ്ങള്‍ക്കായാണ്, 53ശതമാനം. വസ്ത്രങ്ങള്‍ക്കായി 52ശതമാനം. റമദാനില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് 58ശതമാനം പേര്‍ പ്രതികരിച്ചു. റണ്ണിങ്, ജോഗിങ് തുടങ്ങിയ വ്യായമങ്ങളാണ് കൂടുതല്‍ പേരും ചെയ്യുന്നത്.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending