Connect with us

Video Stories

മനുഷ്യരുടെ ആര്‍ത്തനാദം കേള്‍ക്കാത്ത ക്ഷമാശീലന്‍

Published

on

ലാലേട്ടാ,
മഹദ് വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില്‍ ജനാധിപത്യം എന്ന വാക്കിന്റെ വിലയറിയുന്ന മനുഷ്യരുടെ മൂക്കില്‍.
താങ്കളുടെ നാലു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തെ കുറിച്ചോര്‍ത്ത് അദ്ദേഹം അത്ഭുതപ്പെട്ടില്ലേ? ആ നാലു പതിറ്റാണ്ടിനിടെയാണ്, താങ്കള്‍ താങ്കളുടെ ‘ഒന്നാമന്‍’ എന്ന സിനിമയുടെ തിരക്കിലായത് കൊണ്ട് അറിഞ്ഞു കാണില്ല. ഏതാണ്ട് ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് എന്ന സംസ്ഥാനത്ത് ഒരു വംശഹത്യ നടന്നിരുന്നു. മുസ്‌ലിംകളായ ആണുങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. സ്ത്രീകളെ അതില്‍ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ഉണ്ട് ബലാത്‌സംഗം ചെയ്തുകൊന്നു, ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് ശിശുക്കളെ ശൂലത്തില്‍ കോര്‍ത്ത് അര്‍മ്മാദിച്ചു. താങ്കളറിഞ്ഞു കാണില്ല. താങ്കള്‍ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ആദരവോടെ ആ ഭാഷയെ കുറിച്ച് സംസാരിച്ച അതേയാളായിരുന്നു അന്ന് ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പൊലീസിനോട് പാവപ്പെട്ട മുസ്‌ലിംകള്‍ സഹായം അഭ്യര്‍ത്ഥിച്ചു. പൊലീസുകാര്‍ ചിരിച്ചു. കരഞ്ഞോടി അവര്‍ക്കിടയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന സ്ത്രീകളെ അക്രമകാരികള്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. താങ്കളെ കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടിയ ആ കൈകള്‍ തന്നെ വീശിയായിരിക്കും അമിത് ഷാക്കും ബാബു ബജ്‌രംഗിക്കും മായാ കോട്‌നാനിക്കുമെല്ലാം വംശഹത്യയുടെ നടത്തിപ്പ് അദ്ദേഹം പഠിപ്പിച്ച് കൊടുത്തത്.
തീര്‍ച്ചയായും താങ്കള്‍ പരിചയപ്പെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരിക്കും അദ്ദേഹം. പക്ഷേ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ അദ്ദേഹം കേട്ടിട്ടില്ല. താങ്കളോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിക്കാത്ത അദ്ദേഹത്തിന്റെ രാഷ്ട്രനിര്‍മ്മാണ കാലത്ത് എത്ര മുസ്‌ലിംകളെ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നിട്ടുണ്ട് എന്നറിയുമോ? ജുനൈദ് എന്ന പേര് താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. അഖ്‌ലാഖ് എന്നും പഹ്‌ലൂഖാനെന്നും കേട്ടിട്ടുണ്ടാകില്ല. രോഹിത് വെമുല എന്ന പേര് തീര്‍ച്ചയായും കേട്ടുകാണില്ല. നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചുകൊണ്ടിരിക്കേ, ഇന്ത്യയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നറിയുമോ, ആ നിഷ്‌കളങ്കത മറ്റൊരു മോദിക്ക് നീരവ് എന്ന് പേരുള്ളവന് ഇന്ത്യന്‍ സമ്പത്തിന്റെ ഒരു ഭാഗവും കവര്‍ന്നെടുത്ത് രാജ്യം വിടാന്‍ ഒത്താശ നല്‍കിയെന്ന് അറിയുമോ? എനിക്കറിയാം താങ്കള്‍ വിജയ് മല്യ എന്നൊരാളുടെ പേര് കേട്ടുകാണുമെന്ന്. പക്ഷേ അദ്ദേഹം ഒരു സാമ്പത്തിക കുറ്റവാളിയാണെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും അറിയില്ലായിരിക്കും. തിരക്കല്ലേ താങ്കള്‍ക്ക്? അദ്ദേഹം പോകുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലി എന്നൊരാളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പോയത്. ആ ജെയ്റ്റ്‌ലി കൊള്ളക്കാരുടെ തലവന്‍ അല്ല കെട്ടോ. ശരി ജീവിതത്തില്‍ അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയാണ്.
നജീബ് എന്ന് കേട്ടുകാണില്ല അങ്ങ്, കഴിഞ്ഞ പതിനഞ്ച് ദിവസമായി ഗുജറാത്ത് പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് കാണാതായ സഞ്ജീവ് ഭട്ട് എന്നയാളുടെ പേര് കേട്ടിട്ടുണ്ടോ? ഐ.പി.എസ് ഓഫീസറൊക്കെയായിരുന്നു. ഗോപിനാഥന്‍ നായര്‍ എന്നൊരു മലയാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മകനെ കുറിച്ച് കേട്ടിട്ടേ ഉണ്ടാകില്ല. ജാവേദ് എന്ന് പേരുമാറ്റിയ പ്രണേഷ് കുമാര്‍. ഇതെല്ലാം കേട്ടിട്ടുള്ള കുറേ പേര്‍ ഉണ്ട് സര്‍. അതില്‍ ഭൂരിപക്ഷവും മുണ്ടുമടക്കി ലലേട്ടന്‍, മീശ പിരിച്ചു ലാലേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ കോള്‍മയിര്‍ കൊണ്ടവരാണ്. അവരേയും താങ്കള്‍ക്ക് അറിയില്ലായിരിക്കും. പക്ഷേ ആ പോസിറ്റീവ് എനര്‍ജിയുടെ മൂന്നാഴ്ച നീണ്ട തരംഗത്തെക്കുറിച്ച് അവരോട് പറയരുത്. അവരുടെ കണ്ണില്‍ നിന്നൊഴുകും അയാള്‍ കൊന്നുകളഞ്ഞ ജനാധിപത്യത്തിന്റെ ചോര. നിങ്ങള്‍ കെട്ടിപ്പൊക്കിയതൊക്കെ മുങ്ങിപ്പോകാന്‍ പോന്ന രക്തപ്പുഴയുണ്ടത്. നല്ലകാര്യം പറയുമ്പോഴെന്തിനാണ് ഈ വൃത്തികെട്ട കാര്യങ്ങള്‍ എന്നല്ലേ?! ഞങ്ങള്‍ ജീവിതത്തെ കുറിച്ചാണ് പറയുന്നത് സര്‍, നിങ്ങള്‍ക്ക് വൃത്തികേടായി തോന്നും.

അതിനിടയില്‍ നരേന്ദ്രമോദി നിര്‍മ്മലാസീതാരാമന്‍ അംബാനി സംഘത്തിന്റെ ഒരു കള്ളം കൂടി പൊളിയുന്നു. ഫ്രഞ്ച് ഓണ്‍ലൈന്‍ ജേര്‍ണലായ മീഡിയ പാര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വാ ഒലാന്‍ഡ് വൃത്തിക്ക് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരാണ് സമ്മര്‍ദ്ദം ചെലുത്തിയത് എന്ന്. ബി.ജെ.പി നേതാക്കളും നരേന്ദ്രമോദിയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷന്‍ ആണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് എന്നാണ്. ഇക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് ഒലാന്‍ഡ് വിശദീകരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് റഫേല്‍ വിമാനങ്ങള്‍ ഉണ്ടാക്കുന്ന ഡാസോ അനില്‍ അംബാനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാങ്‌സ്വാ ഒലാന്‍ഡിന്റെ പാര്‍ട്ണറും ഫ്രഞ്ച് നടിയും നിര്‍മ്മാതാവുമായ ഷുലി ഗയേയുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ റോഗ് ഇന്റര്‍നാഷണലും അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റും സംയുക്തമായി ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഉണ്ടാക്കിയ കരാറിന് റഫേല്‍ ഇടപാടുമായി കൂട്ടിച്ചേര്‍ത്ത് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ണറായ ഷുലി ഗയേയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടില്‍ സ്ഥാനം ലഭിക്കുന്നതിനായി ഫ്രാങ്‌സ്വാ ഒലാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയത് എന്നതായിരുന്നു ആ പ്രചാരണം. എന്നാല്‍ വ്യക്തമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടുമായി ബന്ധപ്പെടുത്തുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ നരേന്ദ്രമോദിക്കുള്ള വ്യക്തമായ പങ്കിന്റെ അടുത്ത തെളിവാണിത്. ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് കൊണ്ടാണ് ഗൗതം നവ്‌ലാഖെ എന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ഈയിടെ അര്‍ബന്‍ മാവോയിസ്റ്റ് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിനെ യുദ്ധകുറ്റവാളികളായി പ്രതിരോധ മന്ത്രി ചിത്രീകരിക്കുന്നത്.

ശ്രീജിത് ദിവാകരന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending