Connect with us

Culture

വില്ലനാര്…? സ്പാനിഷ് ഫുട്‌ബോളില്‍ എല്‍ക്ലാസിക്കോ പോസ്റ്റ്‌മോര്‍ട്ടം

Published

on

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളില്‍ മാത്രമല്ല ലോക ഫുട്‌ബോളില്‍ തന്നെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച ബാര്‍സിലോണയുടെ ലാലീഗ വിജയവും റയല്‍ മാഡ്രിഡിന്റെ ദയനീയ തകര്‍ച്ചയുമാണ്. സ്വന്തം മൈതാനത്ത് എന്താണ് റയലിന് സംഭവിച്ചത് എന്നതാണ് കാല്‍പ്പന്തിനെ അറിയുന്നവരുടെ ചോദ്യം. പ്രത്യേകിച്ച് വളരെ നിര്‍ണായകമായ പോരാട്ടത്തില്‍. തോല്‍വി ഒരു തരത്തിലും സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു റയല്‍. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു. അതില്‍ പ്രധാനം ലാലീഗ പോയിന്റ് ടേബിളിലെ ബാര്‍സയുടെ കുതിപ്പ് തന്നെ. സീസണിന്റെ തുടക്കം മുതല്‍ റയലിനെ ബഹുദൂരം പിറകിലാക്കിയാണ് ബാര്‍സ മുന്നേറിയത്. അവരെ തടയാന്‍ എല്‍ ക്ലാസിക്കോയിലെ വിജയം റയലിന് അത്യാവശ്യമായിരുന്നു. മറ്റൊന്ന് കഴിഞ്ഞ സീസണിലെ എല്‍ ക്ലാസിക്കോ പരാജയം. മികച്ച പോരാട്ടത്തില്‍ റയല്‍ കരുത്ത് പ്രകടിപ്പിച്ചിട്ടും മല്‍സരാവസാനത്തില്‍ ലിയോ മെസി നേടിയ ഗോള്‍ റയലിന് വന്‍ ആഘാതമായിരുന്നു. അബുാദാബിയില്‍ നടന്ന ഫിഫ ക്ലബ് ഫുട്‌ബോളിലെ വിജയം ദുര്‍ബലര്‍ക്കെതിരായ മേനിയാണെന്ന അപവാദത്തിന് തടയിടാനും ബാര്‍സക്കെതിരെ റയലിന് വലിയ വിജയം അത്യാവശ്യമായിരുന്നു. ആ മല്‍സരത്തിലാണ് മൂന്ന് ഗോള്‍ വാങ്ങി റയല്‍ പരാജയപ്പെട്ടത്.

പരാജയ കാരണങ്ങള്‍ തേടുന്നവര്‍ പ്രധാനമായും പറയുന്നത് മെസിയും കൃസ്റ്റിയാനോയും തമ്മിലുള്ള മല്‍സരം തന്നെയാണ്. മെസി സ്വന്തം നിലവാരം കാത്തപ്പോള്‍ ഒന്നാം പകുതിയിലെ മിന്നല്‍ നീക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കൃസ്റ്റിയാനോ ദൂുര്‍ബലനായിരുന്നുവെന്നാണ് സ്പാനിഷ് പത്രങ്ങളുടെ വിലയിരുത്തല്‍. മെസിക്കും കൃസ്റ്റിയാനോക്കും മല്‍സരം നിര്‍ണായകമായിരുന്നു. മല്‍സരം നടന്ന ബെര്‍ണബുവില്‍ എന്നും മികവ് പുലര്‍ത്തിയിട്ടുണ്ട് അര്‍ജന്റീനക്കാരന്‍. പലപ്പോഴും കൃസ്റ്റിയാനോയുമായുള്ള താരതമ്യത്തില്‍ മെസിയുടെ കരുത്ത് ബെര്‍ണബുവിലെ പ്രകടനമായിരുന്നു. ശനിയാഴ്ച്ച ഉച്ചക്ക് നടന്ന മല്‍സരമായിട്ടും മെസിയുടെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ടീമിന് അനുകൂലമായി ഒരു പെനാല്‍ട്ടി ലഭിച്ചപ്പോള്‍ മെസി അതുപയോഗപ്പെടുത്തുകയും ലാലീഗ സീസണിലെ തന്റെ ഗോള്‍ സമ്പാദ്യം ഉയര്‍ത്തുകയും ചെയ്തു. കൃസ്റ്റിയാനോ പതിവ് ഫോമില്‍ ആദ്യ പകുതിയില്‍ ഉജ്ജ്വലമായി കളിച്ചു. അദ്ദേഹത്തിന് ലഭിച്ച അവസരങ്ങള്‍ നിര്‍ഭാഗ്യ വഴിയില്‍ അകപ്പെട്ടപ്പോള്‍ ആ നിരാശ പോര്‍ച്ചുഗലുകാരന്റെ രണ്ടാം പകുതിയെ ബാധിച്ചു.

മോദ്രിച്ചിന്റെ റോള്‍

സ്പാനിഷ് ടീമുകള്‍ പണ്ട് മുതലേ 4-4-2 ശൈലിക്കാരാണ്. ബാര്‍സയും റയലുമെല്ലാം പരിശീലകരെ പലവട്ടം മാറ്റിയിട്ടും ഈ ശൈലി മാറ്റിയിരുന്നില്ല. എന്നാല്‍ പെപ് ഗുര്‍ഡിയോള ബാര്‍സയുടെ പരിശീലകനായി വന്നതിന് ശേഷമാണ് ശൈലിയില്‍ ചെറിയ മാറ്റം വന്നത്. 4-4-2 ശൈലി അദ്ദേഹമാണ് ആദ്യമായി സ്‌പെയിനില്‍ വിജയകരമായി പ്രയോഗിച്ചത്. (പെപ്പിന്റെ കാലത്താണ് ബാര്‍സ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയത്) അതിന് ശേഷം സ്പാനിഷ് മുഖ്യധാരാ ക്ലബുകളെല്ലാം ഈ ശൈലിക്കൊപ്പമാണ്. ഇന്നലെ ബാര്‍സയും റയലും പ്രയോഗിച്ചത് 4-4-2 തന്നെ. നാല് മധ്യനിരക്കാരെയാണ് രണ്ട് ടീമുകളും പ്രയോഗിച്ചതെങ്കില്‍ ബാര്‍സയുടെ നാല് പേരും സ്വന്തം പൊസിഷന്‍ കാത്ത് പരമ്പരാഗതമായി കളിച്ചപ്പോള്‍ റയല്‍ മധ്യനിരയില്‍ ലുക്കാ മോദ്രിച്ച് എന്ന പത്താം നമ്പറുകാരന് സ്‌പെഷ്യല്‍ റോളായിരുന്നു. മുന്‍നിരക്കാരായ കൃസ്റ്റിയാനോയും കരീം ബെന്‍സേമയും ഓടിക്കയറുമ്പോള്‍ അവര്‍ക്കൊപ്പം മുന്‍നിരക്കാരന്റെ റോള്‍ വഹിക്കണം. ഈ റോള്‍ പക്ഷേ മോദ്രിച്ചിന് ഫലപ്രദമായി ഉപയോഗപ്പെടുത്താനായില്ല. കാരണം പലപ്പോഴും അദ്ദേഹം ഇറങ്ങി കളിക്കുന്ന താരമാണ്. മോദ്രിച്ച് മുന്നേറി കളിക്കുമ്പോള്‍ മധ്യനിരയില്‍ പലപ്പോഴും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യമുണ്ടായി. പിന്‍നിരയിലും അദ്ദേഹത്തിന് ഇറങ്ങി കളിക്കാന്‍ കഴിയാതെ വന്നു. മോദ്രിച്ച് ഇല്ലാതെ വന്നതും പലപ്പോഴും മെസിക്കും സുവാരസിനും കാര്യങ്ങള്‍ എളുപ്പമാക്കി.

പ്രതിരോധത്തിലും മുന്‍നിരക്കാര്‍

റയലിന്റെ പ്രതിരോധം ശക്തമാണ്. പക്ഷേ ഡാനി കാര്‍വജാലും മാര്‍സിലോയും പലപ്പോഴും മുന്നേറി കളിക്കുന്ന ഡിഫന്‍ഡര്‍മാരാവുമ്പോള്‍ അവരുടെ അസാന്നിദ്ധ്യം പ്രകടമാവുന്നു. രണ്ട് പേരും റയലിന് വേണ്ടി പറന്ന് കളിക്കാറുണ്ട്. പക്ഷേ ആക്രമണത്തിന് ഇവര്‍ പോവുമ്പോള്‍ പെട്ടെന്നുളള പ്രത്യാക്രമണം വരുമ്പോള്‍ റയല്‍ ഡിഫന്‍സില്‍ ആളില്ലാതെ വരുന്നു. സുവാരസ് നേടിയ ആദ്യ ഗോള്‍ ഇതിന് ഉദാഹരണമായിരുന്നു. ബാര്‍സ നിരയിലെ ഡിഫന്‍ഡര്‍മാരെ നോക്കുക-അവരാരും ആക്രമിച്ച് മുന്നേറുന്നില്ല. സെര്‍ജി റോബര്‍ട്ടോയും ജോര്‍ദി ആല്‍ബയും സ്വന്തം ഡിഫന്‍സ് ഭദ്രമാക്കി കളിക്കുന്നവരാണ്. സുവാരസ് ഗോള്‍ നേടുമ്പോള്‍ ആ നിക്കത്തിന് തുടക്കമിട്ടത് സെര്ജിയോ ബെസ്‌ക്കിറ്റസും ഇവാന്‍ റാക്കിറ്റിച്ചുമായിരുന്നു. പന്ത് പാസ് ചെയ്തതിന് ശേഷം സ്വന്തം റോള്‍ ഇവര്‍ ഭംഗിയാക്കി. സുവാരസിനെ മാര്‍ക്ക് ചെയ്യാന്‍ റയല്‍ ഡിഫന്‍സില്‍ ആരുമുണ്ടായിരുന്നവില്ല. സ്വതന്ത്രമായി പന്തുമായി മുന്നേറിയാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. സുവാരസിനെ മാര്‍ക്ക് ചെയ്യാന്‍ നിയോഗിക്കപ്പെട്ട കാര്‍വജാല്‍ ആ സമയം മുന്‍നിരയിലായിരുന്നു. റയല്‍ മുന്‍നിരയില്‍ കൃസ്റ്റിയാനോയെ ബാര്‍സ ഡിഫന്‍സ് വ്യക്തമായി മാര്‍ക്ക് ചെയ്തിരുന്നു. മാര്‍ക്കിംഗ് കൃസ്റ്റിയാനോ അതിജീവിച്ചപ്പോഴെല്ലാം അപകടകരങ്ങളായ ഷോട്ടുകള്‍ പിറന്നു. ആ സമയമാവട്ടെ ഗോള്‍ക്കീപ്പര്‍ രക്ഷകനുമായി.

ഡിഫന്‍സിലെ ജാഗ്രത

ബാര്‍സാ ഡിഫന്‍ഡര്‍മാര്‍ ജാഗ്രതയില്‍ മുന്‍പന്തിയിലായിരുന്നു. നല്ല ഉദാഹരണം ജെറാര്‍ഡ് പിക്വ തന്നെ. മുമ്പ് റയലിന് വേണ്ടി കളിച്ചിരുന്നു അദ്ദേഹം. ആ സമയത്തും സ്വന്തം ജോലിയില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രത അപാരമായിരുന്നു. റയലിനെതിരെ ഇന്നലെ അദ്ദേഹം പന്ത് മനോഹരമായി ക്ലിയര്‍ ചെയ്തത് എട്ട് തവണയായിരുന്നു. പിക്വ കൂട്ടുകാരോട് പറയാറുള്ളത് റയല്‍ മുന്‍നിരക്കാര്‍ക്ക് പന്ത് പാസ് ചെയ്യാന്‍ സ്വാതന്ത്ര്യം അനുവദിക്കരുതെന്നാണ്. ബാര്‍സയില്‍ പിക്വ വഹിച്ച റോളായിരുന്നു റയലില്‍ വരാനേയുടേത്. പക്ഷേ നല്ല ഒരു ക്ലിയറന്‍സിന് പോലും വരാനെക്കായില്ല.

മെസി സ്വതന്ത്രന്‍

മെസിയെ പോലെ അത്യപകടകാരിയായ ഒരു താരത്തെ സ്വതന്ത്രനാക്കി വിടുക എന്ന വിഡ്ഡിത്തം റയല്‍ മാത്രമേ കാണിക്കു-അതും സ്വന്തം മൈതാനത്ത്. മത്തിയാ കോവാസിച്ച് എന്ന താരത്തെയാണ് സിദാന്‍ മെസിയെ മാര്‍ക്ക് ചെയ്യുന്ന ജോലി ഏല്‍പ്പിച്ചത്. പക്ഷേ ക്രൊയേഷ്യന്‍ താരം ഇതിനകം ലാലീഗയില്‍ ഈ സീസണില്‍ കളിച്ചത് ആകെ മൂന്ന് മല്‍സരങ്ങളിലാണ്. അത്തരത്തില്‍ ഒരാളെ മെസിയെ നോക്കാന്‍ ഏല്‍പ്പിച്ചത് വഴി സിദാന്‍ വിമര്‍ശനങ്ങള്‍ ചോദിച്ചു വാങ്ങി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാര്‍സക്കെതിരായ മല്‍സരത്തില്‍ റയലിന് വേണ്ടി കരുത്ത് പ്രകടിപ്പിച്ചിരുന്നു കോവാസിച്ച്. ആ ആത്മവിശ്വാസമാവാം സിദാനെ അദ്ദേഹത്തിന് ആദ്യ ഇലവനില്‍ തന്നെ അവസരം നല്‍കാന്‍ പ്രേരിപ്പിച്ചത്. കോവാസിച്ചിന് ഒരു ജോലി നല്‍കിയാല്‍ അദ്ദേഹം അത് ഭദ്രമാക്കും. പക്ഷേ പലപ്പോഴും മാര്‍സിലോ, കാര്‍വജാല്‍ എന്നിവരെ പോലെ അദ്ദേഹവും ആക്രമണത്തിന് തുനിയുമ്പോള്‍ മെസി സ്വതന്ത്രനാവും.

മെസിയും കൃസ്റ്റിയാനോയും

രണ്ട് പേരും അത്യുജ്ജ്വല താരങ്ങള്‍. രണ്ട് പേരും മനോഹരമായി കളിക്കുകയും ചെയ്തു. പക്ഷേ മാറ്റം എന്ന് പറയുന്നത് മെസിക്ക് പന്ത് നല്‍കാന്‍ ബാര്‍സ മധ്യനിര ധാരാളിത്തം കാട്ടിയപ്പോള്‍ കൃസ്റ്റിയാനോ പലപ്പോഴും പന്ത് കിട്ടാതെ വിഷമിച്ചു. പോര്‍ച്ചുഗലുകാരന് പന്ത് കിട്ടിയപ്പോഴെല്ലാം ബാര്‍സ വിറക്കുകയും ചെയ്തു. വ്യക്തിഗത മികവ് അളന്നാല്‍ ഒരു ഗോളും പത്തോളം സുന്ദരമായ പാസുകളുമായി മെസി കരുത്തനായി നില കൊണ്ടു. സ്വന്തം വിംഗിലുടെ മാത്രമല്ല മൈതാനത്തിന്റെ ഏത് ഭാഗത്തും അദ്ദേഹം പറന്നെത്തുന്നു, സുന്ദരമായി പന്ത് പാസ് ചെയ്യുന്നു. നല്ല ഉദാരണം അലക്‌സി വിദാല്‍ നേടിയ മൂന്നാം ഗോള്‍ തന്നെ. മെസി നല്‍കിയ സൂപ്പര്‍ പാസായിരുന്നു ഗോളില്‍ കലാശിച്ചത്.

കോച്ചിന് മാര്‍ക്ക്

ബാര്‍സ കോച്ച് വെല്‍ഡാര്‍ഡേയെ പുകഴ്ത്താതെ വയ്യ. ലൂയിസ് സുവാരസിന്റെ ഒരു ഗോളിന് ബാര്‍സ ലീഡ് ചെയ്ത വേളയില്‍ കോച്ച് പ്രതിരോധത്തില്‍ അതീവ ജാഗ്രതക്ക് നിര്‍ദ്ദേശം നല്‍കിയില്ല. മറിച്ച് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് വഴിയാണ് രണ്ട് ഗോളുകള്‍ പിറന്നതും ബാര്‍സ തകതര്‍പ്പന്‍ വിജയം ഉറപ്പിച്ചതും. സിദാന്‍ അത്തരത്തിലൊന്നും ചിന്തിച്ചില്ല. അദ്ദേഹം ആദ്യ പകുതിയാണ് ലക്ഷ്യമിട്ടത്. നല്ല തുടക്കം ടീമിന് ലഭിക്കുകയും തുടക്കത്തില്‍ ഗോള്‍ നേടാനായാല്‍ ബാര്‍സയെ മാനസികമായി തകര്‍ക്കാമെന്നായിരുന്നു സിസുവിന്റെ പ്ലാന്‍. പക്ഷേ ആദ്യ പകുതിയില്‍ നന്നായി കളിച്ചിട്ടും പല വേളകളിലും റയല്‍ നിര്‍ഭാഗ്യവാന്മാരായിരുന്നു. കൃസ്റ്റിയാനോയും ബെന്‍സേമയും അധ്വാനിച്ച് കളിച്ചിട്ടും ഗോള്‍ പിറന്നില്ല.

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending