Connect with us

More

പിടിപ്പുകേട് ! ബ്ലാസ്റ്റേര്‍സിന്റെ സ്‌പോണ്‍സര്‍മാരുടെ എണ്ണം കുറഞ്ഞു

Published

on

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമെന്ന ഖ്യാതിയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് സ്‌പോണ്‍സര്‍ഷിപ് നല്‍കാന്‍ പ്രമുഖ ബ്രാന്‍ഡുകളൊന്നുമില്ല. മറ്റു ടീമുകള്‍ ലോക പ്രമുഖ ബ്രാന്‍ഡുകളെയും അതാത് സ്ഥലങ്ങളിലെ പ്രധാന സ്ഥാപനങ്ങളെയും സ്‌പോണ്‍സര്‍മാരായി കണ്ടെത്തിയപ്പോള്‍ വിരലെണ്ണാവുന്ന കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. താരതമ്യേന ആരാധക പിന്തുണ കുറവുള്ള ടീമുകള്‍ക്ക് പോലും ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ അധികം സ്‌പോണ്‍സര്‍മാരുണ്ട്.

എച്ച്.ടി.സി, യമഹ അടക്കമുള്ള ബ്രാന്‍ഡുകളാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌പോണ്‍സര്‍മാരായിട്ടുള്ളത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ടീം ഉടമകളായി ഉണ്ടായിട്ടും മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു സീസണുകളിലും മാനേജ്‌മെന്റില്‍ അഴിച്ചുപണി നടന്നിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രം ടീമിന് 18 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഇത്തവണ കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ഗാലറി ടിക്കറ്റ് ഇരട്ടിയാക്കിയതിന് ടീം മാനേജ്‌മെന്റ് അനൗദ്യോഗികമായി നല്‍കിയ വിശദീകരണവും സാമ്പത്തിക നഷ്ടമായിരുന്നു. പരസ്യവരുമാനത്തിലൂടെ വരുമാനം കണ്ടെത്തുന്നതിന് പകരം ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത് ശരിയായില്ലെന്ന് ഒരു വിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നു.

ആദ്യ സീസണില്‍ നിരവധി സ്‌പോണ്‍സര്‍മാരെ ടീമിന് ലഭിച്ചിരുന്നു. പക്ഷേ സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിഞ്ഞില്ല കേരളത്തില്‍ നിന്നുള്ള ഒരു ധനകാര്യ സ്ഥാപനമാണ് ഇത്തവണയും ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. ഒരു ഓട്‌സ് ബ്രാന്‍ഡും മറ്റൊരു കമ്പനിയും ടീമുമായി സഹകരിക്കുന്നുണ്ട്. താരങ്ങളുടെ ജഴ്‌സിയിലും ഷോട്‌സിലുമായി ഏഴു പരസ്യങ്ങള്‍ വരെ ആവാം. ഇടതു തോള്‍ ഭാഗത്ത് ഐ.എസ്.എല്‍ ലോഗോയും ഇടത് നെഞ്ചിന്റെ ഭാഗത്ത് ടീം ലോഗോയും വേണം. വലതു ഭാഗത്ത് പരസ്യമാവാം. കോളറിന് തൊട്ടു താഴെ വലതുഭാഗത്തും ജഴ്‌സിയുടെ തോള്‍ഭാഗത്തും പരസ്യം പതിക്കാന്‍ 7.5 കോടി രൂപ വരെ ടീമിന് ഫീസായി വാങ്ങാനാവും. ജഴ്‌സിയുടെ പുറംഭാഗത്തെ പരസ്യത്തിന് 15 കോടി രൂപ ഈടാക്കാം. ഷോര്‍ട്‌സിന്റെ ഇരുവശത്തെ പരസ്യങ്ങള്‍ക്കുമായി 2.25 കോടി രൂപ വരെ വാങ്ങാനും കഴിയും. പക്ഷേ മൂന്ന് കമ്പനിയില്‍ മാത്രമായി ടീമിന്റെ സ്‌പോണ്‍സര്‍ഷിപ് ഒതുങ്ങി. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ അവസാന നിമിഷം മാനേജ്‌മെന്റ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നീക്കങ്ങളെല്ലാം പാളിയെന്നാണ് റിപ്പോര്‍ട്ട്.

പല വിഷയങ്ങളിലും ഇതിന് മുമ്പും ടീം മാനേജ്‌മെന്റ് നിരവധി തവണ പഴി കേട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ മീഡിയ ചുമതല വഹിക്കുന്ന ഏജന്‍സിയെ കുറിച്ച് ആദ്യ സീസണ്‍ മുതല്‍ തന്നെ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റു ടീമുകളുടെ പബ്ലിക് റിലേഷന്‍ ചുമതല വഹിക്കുന്ന ഏജന്‍സികള്‍ കൃത്യമായി പത്രകുറിപ്പുകളും അറിയിപ്പുകളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയക്കുമ്പോള്‍ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടാല്‍ പോലും അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തയ്യാറല്ലെന്നാണ് ആക്ഷേപം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേഡ്‌ലാബ് ഏഷ്യയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പബ്ലിക് റിലേഷന്‍ ജോലികള്‍ ചെയ്യുന്നത്. നേരത്തേ ആരാധകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഏജന്‍സിയെ ഇത്തവണ മാനേജ്‌മെന്റ് മാറ്റിയിരുന്നു. റെക്കോഡ് ഫോളോവേഴ്‌സ്ഉണ്ടായിട്ടും ടീമിനെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ യഥാസമയം സോഷ്യല്‍ മീഡിയ വഴി അറിയിക്കാത്തതിനെ തുടര്‍ന്നായിരുന്നു മാനേജ്‌മെന്റിന്റെ നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending