Connect with us

Sports

സൂപ്പര്‍ ഡ്യൂപ്പര്‍ സെവിയെ

Published

on

 

ഓള്‍ഡ് ട്രാഫോഡ്: പ്രതീക്ഷകളുടെ കൊടുമുടിയിലായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സ്വന്തം മൈതാനം. സ്വന്തം കാണികള്‍. പക്ഷേ വിസാം ബെന്‍ യാദര്‍ എന്ന ഫ്രഞ്ച് യുവതാരത്തിന്റെ വേഗതയിലും കരുത്തിലും സെവിയെ അല്‍ഭുതം കാട്ടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഹൗസേ മോറിഞ്ഞോയും സംഘവും പുറത്ത്. ഒരാഴ്ച്ച മുമ്പ് സെവിയെയുടെ മൈതാനത്ത് ഗോള്‍ വഴങ്ങാതെ ആദ്യപാദം പിന്നിട്ട ചുവപ്പന്‍ സൈന്യം സ്വന്തം മൈതാനത്ത് അല്‍ഭുതം കാട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ തണുപ്പന്‍ പ്രകടനം നടത്തിയ സൂപ്പര്‍ താരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് 2-1 ന്റെ ജയമാണ് സ്പാനിഷ് ക്ലബായ സെവിയെ സ്വന്തമാക്കിയത്. മറ്റൊരു പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെതിരെ ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമ എവേ ഗോള്‍ നിയമത്തില്‍ ജയിച്ചു കയറി. ആദ്യപാദത്തില്‍ ഷാക്തറാണ് ജയിച്ചത്. പക്ഷേ ഇന്നലെ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത്് റോമ ഒരു ഗോളിന് ജയിച്ചപ്പോള്‍ ആദ്യ പാദത്തില്‍ ഷാക്തറിന്റെ മൈതാനത്ത് അവര്‍ക്കെതിരെ നേടിയ ഗോള്‍ നിര്‍ണായകമായി. മാഞ്ചസ്റ്ററിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ. സീസണില്‍ വലിയ റെക്കോര്‍ഡില്ലാതെ എത്തിയ സെവിയെയ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നായിരുന്നു മോറിഞ്ഞോ കണക്ക് കൂട്ടിയത്. ഗ്യാലറി നിറഞ്ഞ കാണികള്‍ തുടക്കം മുതല്‍ ചെലുത്തിയ ആവേശത്തില്‍ പക്ഷേ പ്രത്യാക്രമണത്തിന്റെ ഫുട്‌ബോളുമായി സെവിയെയാണ് കളം നിറഞ്ഞത്. പരുക്കില്‍ നിന്നും മുക്തനായി രണ്ടാം പകുതിയില്‍ കളിച്ച ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ, ഇടക്കാല ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ചിലിയുടെ സുപ്പര്‍ സ്‌ട്രൈക്കര്‍ അലക്‌സി സാഞ്ചസ് എന്നിവരെല്ലാം നിറം മങ്ങിയ ദിവസത്തില്‍ ശക്തമായ ഒരു നീക്കം നടത്താന്‍ പോലും കഴിയാത്ത ടീമിന് ആകെ ആശ്വാസമായത് മല്‍സരാവസാനത്തില്‍ റെമേലു ലുക്കാക്കു നേടിയ ഗോള്‍ മാത്രമാണ്. ഒന്നാം പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. നല്ല നീക്കങ്ങളും ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായില്ല. രണ്ടാം പകുതിയിലെ നാല് മിനുട്ടുകളാണ് കളിയാകെ മാറ്റി മറിച്ചത്. 74-ാം മിനുട്ടില്‍ അതിവേഗതയിലുള്ള നീക്കത്തില്‍ ബെന്‍ യാദര്‍ മൂന്ന് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി തൊടുത്ത ആങ്കുലര്‍ ഷോട്ട് മാഞ്ചസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ ഡേവിഡ് ഗിയയെ നിശ്ചലനാക്കി. ഗ്യാലറി നിശബ്ദമായ കാഴ്ച്ചയായിരുന്നു അത്. സെവിയെ ബെഞ്ചാവട്ടെ പൊട്ടിത്തെറിച്ചു. മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ പ്രഹരം. ആ ഷോക്കില്‍ നിന്നും മാഞ്ചസ്റ്റര്‍ ഉണരും മുമ്പ് എഴുപത്തിയെട്ടാം മിനുട്ടില്‍ വീണ്ടും യാദര്‍ വില്ലനായി. മാഞ്ചസ്റ്റര്‍ ഡിഫന്‍സിലെ പ്രശ്‌നങ്ങളെ ഉപയോഗപ്പെടുത്തി അദ്ദേഹം തൊടുത്ത ഷോട്ട് ഗോള്‍ക്കീപ്പറുടെ കരങ്ങളില്‍ തട്ടി അകത്തായി. രണ്ട് ഗോളിന്റെ അപ്രതീക്ഷിത ലീഡില്‍ സെവിയെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച സമയത്ത് മാത്രമാണ് മാഞ്ചസ്റ്ററിന്റെ സൂപ്പര്‍പട ഉണര്‍ന്നത്. മല്‍സരം അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ശേഷിക്കെ ലുക്കാക്കു ഒരു ഗോള്‍ മടക്കി. അപ്പോഴും ഗ്യാലറി നിശബ്ദമായിരുന്നു. പലരും ഇരിപ്പിടങ്ങള്‍ വിട്ടിരുന്നു. ശേഷിക്കുന്ന സമയത്ത് സെവിയെ പ്രതിരോധം ഭദ്രമാക്കി വിജയം ഉറപ്പാക്കി. പരാജയത്തിന് കാരമം ഹെഡ് കോച്ച് ഹൗസേ മോറിഞ്ഞോയുടെ നെഗറ്റീവ് തന്ത്രങ്ങളാണെന്നാണ് പ്രീമിയര്‍ ലീഗിലെ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരങ്ങളായ റിയോ ഫെര്‍ഡിനാന്‍ഡ്, പോള്‍ ഷോള്‍സ്, മുന്‍ ഇംഗ്ലീഷ് ദേശീയ താരം ഗാരി ലിനേക്കര്‍ തുടങ്ങിയവരെല്ലാം കോച്ചിനെതിരെ രംഗത്ത് വന്നു. പക്ഷേ മോറിഞ്ഞോ പ്രതികരിച്ചില്ല.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending