Connect with us

Sports

മുംബൈ ഗാഥ

Published

on

മുംബൈ: മൂന്ന് തോല്‍വികള്‍ക്ക് ശേഷം മുംബൈക്കാര്‍ ഗംഭീരമായി തിരിച്ചെത്തി. വിരാത് കോലി നയിച്ച ബാംഗ്ലൂര്‍ റോയല്‍സിനെതിരെ ആധികാരിക പ്രകടനവുമായി രോഹിത് ശര്‍മയുടെ ടീം കരുത്ത് കാട്ടി. രോഹിത് സെഞ്ച്വറിക്കടുത്ത പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിരാത് കോലിക്ക് പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍. അവരുടെ സൂപ്പര്‍ ടീമുകള്‍. മുംബൈ വാംഖഡെയിലെ മാമാങ്കം പ്രതീക്ഷിച്ചത് പോലെ സുന്ദരമായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും മുംബൈക്കായിരുന്നില്ല ടോസ്. മൂന്ന് കലികളിലും രോഹിത് ശര്‍മയുടെ ടീം അവസാന പന്തുകളില്‍ തളരുകയും ചെയ്തു. ഇന്നലെയും ടോസ് ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നില്ല. വിരാത് കോലിക്കായിരുന്നു നാണയത്തിന്റെ ആനുകൂല്യം. സ്വന്തം നിരയിലെ കരുത്ത് മനസ്സിലാക്കി തന്നെ കോലി മുംബൈക്കാരെ ബാറ്റിംഗിന് വിളിച്ചു. മുംബൈ സംഘത്തില്‍ ഒരു മാറ്റം മാത്രമാണുണ്ടായിരുന്നത്. സ്പിന്നര്‍ അഖില ധനഞ്ജയക്ക് പകരം ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്‌ലാനന്‍ ഇറങ്ങി. ബാംഗ്ലൂരാവട്ടെ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ആദ്യ മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയ കിവിക്കാരനായ ഓപ്പണര്‍ ബ്രെന്‍ഡന്‍ മക്കലത്തിന് പകരം കറി ആന്‍ഡേഴ്‌സണ്‍ രംഗത്ത്് വന്നു. ഇന്ത്യന്‍ സീമര്‍ മുഹമ്മദ് സിറാജിന് ഈ ഐപി.എല്ലിലെ ആദ്യ മല്‍സരത്തിന് കോലി അവസരം നല്‍കിയപ്പോള്‍ കുല്‍വന്ത് കേജ്‌റോലിയ പുറത്തായി. ലെഫ്റ്റ് ആം സ്പിന്നര്‍ പവന്‍ നേഗിക്ക് പകരം സര്‍ഫ്രാസ് ഖാന്‍ ഇറങ്ങി.
ദയനീയമായിരുന്നു മുംബൈയുടെ തുടക്കം. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ആദ്യ പന്തില്‍ ഓപ്പണര്‍ സുര്യ യാദവ് പുറത്ത്. ഉമേഷ് യാദവിന്റെ പേസില്‍ പ്രതിരോധം തകര്‍ന്ന് യുവതാരം മടങ്ങിയതിന് പിറകെ രണ്ടാം പന്തില്‍ ഇഷാന്‍ കിഷനും പുറത്ത്. ആദ്യ പന്ത് പോലെ ക്യത്യമായ രണ്ടാം പന്തില്‍ യാദവ് കിഷനെ തിരിച്ചയച്ചപ്പോള്‍ വാംഖഡെയിലെ മുംബൈ ഫാന്‍സ് ഞെട്ടി. സ്‌ക്കോര്‍ രണ്ട് വിക്കറ്റിന് 0 റണ്‍സ്. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഇവിന്‍ ലൂയിസിന് കുട്ടായി നായകന്‍ രോഹിത് ശര്‍മ വരുമ്പോള്‍ ശോക മൂകമായിരുന്നു ഗ്യാലറികള്‍. ഈ സഖ്യം പതുക്കെ നിലയുറപ്പിച്ചതോടെ റണ്‍സ് വരാന്‍ തുടങ്ങി. ലൂയിസായിരുന്നു ആക്രമണത്തില്‍ മുമ്പന്‍. അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറികളുമായി അദ്ദേഹം മൈതാനം വാണു. 42 പന്തില്‍ 65 റണ്‍സുമായി ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്താവുമ്പോള്‍ മുംബൈ സ്‌ക്കോര്‍ 100 കടന്നിരുന്നു. ലൂയിസ് മടങ്ങിയ ശേഷം രോഹിത് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. ചടപടാ ഷോട്ടുകള്‍. കുനാല്‍ പാണ്ഡ്യ, കിരണ്‍ പൊലാര്‍ഡ് തുടങ്ങിയവര്‍ വന്ന് പെട്ടെന്ന് മടങ്ങിയെങ്കിലും അതൊന്നും രോഹിതിന്റെ ഇന്നിംഗ്‌സിനെ ബാധിച്ചില്ല. അഞ്ച് സിക്‌സറുകളും പത്ത് ബൗണ്ടറികളുമായി അദ്ദേഹം കളം വാണപ്പോള്‍ കോലി പലപ്പോഴും ക്ഷുഭിതനായി. അമ്പയര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തു. കേവലം അഞ്ച് പന്തുകള്‍ മാത്രം നേരിട്ട ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ 17 റണ്‍സ് നേടിയപ്പോള്‍ സ്‌ക്കോര്‍ 200 കടന്നു.മറുപടി ബാറ്റിംഗില്‍ ബംഗളൂരുവിന് സാമാന്യം ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മക്‌ലാനന്‍ രംഗത്ത് വന്നതോടെ ദക്ഷിണാഫ്രിക്കക്കാരനായ ഓപ്പണര്‍ ബ്രെന്‍ഡന്‍ ഡികോക്ക് മടങ്ങി. കോലിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഡികോക്ക് 12 പന്തില്‍ 19 റണ്‍സ് നേടി. തുടര്‍ന്നായിരുന്നു ബംഗളൂരുവിന് വലിയ ആഘാതമായി എബി ഡി വില്ലിയേഴ്‌സ് ഒരു റണ്ണുമായി പുറത്തായത്. മക്‌ലാനന്റെ പന്തില്‍ ഹാര്‍ദിക്കിന് ക്യാച്ച്. കോലിക്ക് കൂട്ടായി വന്ന മന്‍ദീപിനും വലിയ ഇന്നിംഗ്‌സ് കളിക്കാനായില്ല. 16 ല്‍ അദ്ദേഹവും പിറകെ നേരിട്ട ആദ്യ പന്തില്‍ ആന്‍ഡേഴ്‌സണും മടങ്ങിയതോടെ കളി പൂര്‍ണമായും മുംബൈ വരുതിയിലായി. ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending