Connect with us

Sports

ഖത്തറിലുണ്ടാവില്ല ഇവര്‍

Published

on

 

മോസ്‌ക്കോ: ലോകകപ്പില്‍ പന്ത് തട്ടാന്‍ ആഗ്രഹിക്കാത്ത താരങ്ങളില്ല. നാല് ലോകകപ്പ് കളിച്ച് മൂന്ന് തവണ കപ്പ് സ്വന്തമാക്കിയ ഫുട്‌ബോള്‍ രാജാവ് പെലെ ഇപ്പോഴും പറയാറുണ്ട് ലോകകപ്പാണ് തന്നെ ആഗോള താരമാക്കിയതെന്ന്. പോര്‍ച്ചുഗലുകാരന്‍ യുസേബിയോ, ഡച്ചുകാരന്‍ യോഹാന്‍ ക്രൈഫ്, ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ ബോവര്‍, കൊളംബിയയുടെ കുസൃതിക്കാരന്‍ ഗോള്‍ക്കീപ്പര്‍ റെനോ ഹ്വിഗിറ്റ, കാമറൂണിന്റെ വെറ്ററന്‍ താരം റോജഡര്‍ മില്ല, തുടങ്ങിയവരെല്ലാം ലോകത്തിന് പ്രിയപ്പെട്ടവരായത് ലോകകപ്പിലൂടെയാണ്. 1986 ലെ ലോകകപ്പില്‍ ലോകത്തോളം ഉയര്‍ന്നു അര്‍ജന്റീനക്കാരന്‍ ഡിയാഗോ അര്‍മാന്‍ഡോ മറഡോണ. സൈനുദ്ദീന്‍ സിദാന്‍ എന്ന ഫ്രഞ്ച് പ്രതിഭയെ ഇപ്പോഴും കാല്‍പ്പന്ത് ലോകം നെഞ്ചിലേറ്റുന്നത് 1998 ലെ ലോകകപ്പ് ഫൈനലിലെ മികവിലാണ്. ലയണല്‍ മെസി ഇപ്പോഴും പറയാറുണ്ട് ലോകകപ്പ് കൂടി തനിക്ക് വേണമെന്ന്. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സ്വപ്‌നം ലോകകപ്പാണ്. കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരായ മല്‍സരത്ില്‍ പരുക്കേറ്റ് പിടഞ്ഞ് പുറത്തായപ്പോള്‍ നെയ്മര്‍ കരഞ്ഞത് സ്വന്തം നാട്ടിലെ ലോകകപ്പ് മല്‍സരങ്ങള്‍ നഷ്ടമാവുന്ന വേദനയിലായിരുന്നു. ജിയാന്‍ ലുക്കാ ബഫണ്‍ പറയുന്നു 2006 ലെ ആ ജര്‍മന്‍ രാത്രി മറക്കാനാവില്ലെന്ന്. എപ്പോഴും എല്ലാവര്‍ക്കും ലോകകപ്പ് കളിക്കാനാവില്ലല്ലോ… നാല് ലോകകപ്പിന് ശേഷം 1970 ല്‍ പെലെ എന്ന ഇതിഹാസം മെക്‌സിക്കോയിലെ അസ്‌റ്റെക്ക് സ്‌റ്റേഡിയം വിട്ടത് നിറഞ്ഞ നേത്രങ്ങളോടെയാണ്. മറഡോണ 86 ലെ നേട്ടത്തിന് ശേഷം 94ല്‍ വില്ലനായി കരഞ്ഞ് മടങ്ങി. സിദാന്റെ മടക്കം ഒരു ഫുട്‌ബോള്‍ പ്രേമിയും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു. 2006 ലെ ഫൈനലില്‍ കപ്പിന് തൊട്ടരികില്‍ ഇറ്റലിക്കാരന്‍ മാര്‍ക്കോ മറ്റരേസിയെ ഇടിച്ചു വീഴ്ത്തി ചുവപ്പുമായി പുറത്ത്. ബഫണിന്റെ വേദന അവസാന ലോകകപ്പില്‍ പന്ത് തട്ടാനായില്ലല്ലോ എന്നതാണ്. റൊണാള്‍ഡോ എന്ന ബ്രസീല്‍ ഇതിഹാസം 98 ലെ ആ ഫൈനല്‍ രാത്രിയില്‍ തോറ്റ് മടങ്ങിയ വേദന പലവട്ടം പങ്ക് വെച്ചിട്ടുണ്ട്.
ഇത്തവണ റഷ്യയിലും വേദനയുടെ മുഹൂര്‍ത്തങ്ങള്‍ ഉറപ്പാണ്. മെസിക്കും കൃസ്റ്റിയാനോക്കും ഇനി ഒരു ലോകകപ്പ് ഉണ്ടോ എന്ന് വ്യക്തമല്ല. മെസി മുപ്പതിലും കൃസ്റ്റിയാനോ 33 ലും നില്‍ക്കുന്നു. 45 വയസുള്ള ഈജിപ്ഷ്യന്‍ ഗോള്‍ക്കീപ്പര്‍ റഷ്യയില്‍ കളിക്കാന്‍ വരുമ്പോള്‍ ഇവര്‍ക്ക് മുന്നില്‍ ഇനിയും അവസരങ്ങളുണ്ട്. പക്ഷേ ലോക ഫുട്‌ബോളില്‍ നിറഞ്ഞ് നിന്ന് നാലു പേര്‍ എന്തായാലും 2022 ലെ ഖത്തര്‍ ലോകകപ്പിനുണ്ടാവില്ല. തന്റെ അഞ്ചാം ലോകകപ്പ് കളിച്ച് ചരിത്രത്തില്‍ ഇടം നേടുന്ന മെക്‌സിക്കോയുടെ റാഫേല്‍ മാര്‍ക്കസ്, 2010 ല്‍ സ്‌പെയിനിന് കപ്പ് സമ്മാനിച്ച ഗോള്‍ നേടിയ ആന്ദ്രെ ഇനിയസ്റ്റ, അര്‍ജന്റീനയുടെ പിന്‍നിരയിലെ ശക്തന്‍ ഹാവിയര്‍ മസ്‌ക്കരാനോ, ഓസ്‌ട്രേലിയയുടെ ഗോളടി യന്ത്രം ടിം കാഹില്‍ എന്നിവര്‍ ഖത്തറിലേക്ക് എന്തായാലുമില്ല. റഷ്യയോട് ഇവര്‍ ഗുഡ് ബൈ പറയുന്നത് വേദനിക്കുന്ന ഹൃദയവുമായിട്ടായിരിക്കും.
ലോകകപ്പില്‍ അഞ്ച് തവണ പന്ത് തട്ടാന്‍ സാക്ഷാല്‍ പെലെക്ക് പോലുമായിട്ടില്ല. മെക്‌സിക്കോയുടെ അന്റോണിയോ കാര്‍ബജാലും ജര്‍മനിയുടെ ലോത്തര്‍ മത്തേവൂസും കഴിഞ്ഞാല്‍ അഞ്ചിന്റെ ആ റെക്കോര്‍ഡ് മാര്‍ക്കസിനാണ്. 2002 ലെ കൊറിയ-ജപ്പാന്‍ ലോകകപ്പില്‍ നായകന്റെ ആം ബാന്‍ഡുമായി കളിക്കാനിറങ്ങിയതാണ് മാര്‍ക്കസ്. 2006 ല്‍ ജര്‍മനിയില്‍, 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍, 2014 ല്‍ ബ്രസീലില്‍-ഇനി റഷ്യയിലും മാര്‍ക്കസ് കളിക്കുമ്പോള്‍ പ്രായം 39. 16 ലോകകപ്പ് മല്‍സരങ്ങളാണ് ഇതിനകം കളിച്ചത്. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ മെക്‌സിക്കോയുടെ സമനില ഗോള്‍ നേടിയത് മാര്‍ക്കസായിരുന്നു.
34 വയസാണ് ഇനിയസ്റ്റയുടെ പ്രായം. ബാര്‍സിലോണയോട് ഈ സീസണില്‍ വിടപറയുന്നു അദ്ദേഹം. 2006 ലെ ജര്‍മന്‍ ലോകകപ്പിലാണ് അദ്ദേഹം തുടങ്ങിയത്. മൂന്ന് ലോകകപ്പുകള്‍ പിന്നിട്ടപ്പോല്‍ 2010 ലെ ചരിത്രനേട്ടം ഈ മധ്യനിരക്കാരനൊപ്പമാണ്. പത്ത് ലോകകപ്പ് മല്‍സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. ഓസീസിന് ലോകകപ്പില്‍ വലിയ റെക്കോര്‍ഡില്ല. പക്ഷേ ഓസീസ് അവസാനമായി കളിച്ച മൂന്ന് ലോകകപ്പിലും ടിം കാഹില്‍ എന്ന ശക്തനുണ്ടായിരുന്നു. റഷ്യയിലും അദ്ദേഹമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഡച്ചുകാരെ ഞെട്ടിച്ച ആ ഗോള്‍ ഫുട്‌ബോള്‍ ലോകം മറക്കില്ല. എട്ട് ലോകകപ്പ് മല്‍സരങ്ങളാണ് 38 കാരനായ കാഹില്‍ കളിച്ചത്.
അര്‍ജന്റീനക്കാരന്‍ മസ്‌ക്കരാനോക്ക് അപൂര്‍വ്വമായ ഒരു റെക്കോര്‍ഡുണ്ട്. മൂന്ന് ലോകകപ്പില്‍ പന്ത് തട്ടിയ അദ്ദേഹം അര്‍ജന്റീനയുടെ എല്ലാ മല്‍സരങ്ങളിലും പൂര്‍ണസമയം കളിച്ച താരമാണ്. 16 മല്‍സരങ്ങളാണ് ലോകകപ്പില്‍ 33 കാരന്‍ കളിച്ചത്. ഒരു പരിശീലകനും അദ്ദേഹത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിട്ടില്ല. ഈ നാല് പേരും റഷ്യയില്‍ അവസാന ലോകകപ്പ്് കളിക്കുമ്പോള്‍ എല്ലാവരും മോഹിക്കുന്നത് കപ്പടിച്ച് വിടുപറയാനാണ്. ആര്‍ക്കായിരിക്കും ആ ഭാഗ്യം…?

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending