Connect with us

Sports

ഫ്രാന്‍സിന് ജയം: പോര്‍ച്ചുഗലും നൈജീരിയയും സമനില വഴങ്ങി

Published

on

 

ലണ്ടന്‍: ലോകകപ്പ് സന്നാഹത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും മെക്‌സിക്കോക്കും ആഫ്രിക്കന്‍ ശക്തരായ നൈജീരിയക്കും സമനില. ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി ജയിച്ചപ്പോള്‍ ഏഷ്യന്‍ പ്രതിനിധികളായ സഊദി അറേബ്യക്കും ഇറാനും തോല്‍വിയേറ്റു. ലോകകപ്പിനെത്തുന്ന ആഫ്രിക്കന്‍ പ്രതിനിധികളായ ടൂണിഷ്യക്ക് മുന്നിലാണ് 2-2 ല്‍ പോര്‍ച്ചുഗല്‍ തളക്കപ്പെട്ടത്. സൂപ്പര്‍ താരവും ടീമിന്റെ നായകനുമായ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് ലീഡ് ചെയ്തിരുന്നു പറങ്കിപ്പട. എന്നാല്‍ പിന്നീട് പ്രതിരോധം പാളിയപ്പോള്‍ രണ്ട് ഗോള്‍ വഴങ്ങി. ലിസ്ബണില്‍ നടന്ന മല്‍സരത്തില്‍ ഏ.സി മിലാന്‍ താരം ആന്ദ്രെ സില്‍വ ടീമിനെ മുന്നിലെത്തിച്ചു. സീനിയര്‍ താരം റെക്കാര്‍ഡോ കുറസേമയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ വെസ്്റ്റ്ഹാമിന്റെ മരിയോ ലീഡ് ഉയര്‍ത്തി. ജൂണ്‍ 18 ന് നടക്കുന്ന ലോകകപ്പ് അങ്കത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ നേരിടുന്ന ടൂണിഷ്യക്കാര്‍ വിട്ടുകൊടുക്കാതെ പൊരുതിയപ്പോള്‍ പോര്‍ച്ചുഗല്‍ പ്രതിരോധം വിറച്ചു. അനീസ് ബദ്‌രി മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ് സമനില നേടി.
മറ്റൊരു ലോകകപ്പ് ടീമായ മെക്‌സിക്കോയും സന്നാഹത്തില്‍ സമനില വഴങ്ങി. വെയില്‍സായിരുന്നു പ്രതിയോഗികള്‍. കാലിഫോര്‍ണിയയിലെ പാസദെനയിലെ റോസ് ബൗളില്‍ നടന്ന മല്‍സരത്തില്‍ മുക്കാല്‍ ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിയാക്കിയാണ് വെയില്‍സ് മിന്നിയത്. ഗോള്‍ക്കീപ്പര്‍ വെയ്‌നെ ഹാന്‍സെയായിരുന്നു വെയില്‍സിന്റെ സൂപ്പര്‍ ഹീറോ. ലോകകപ്പ് സംഘത്തിലെ ഹെക്ടര്‍ ഹെരേര, ജീസസ് കോറോന, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ജിയോവനി, ജോനാഥന്‍ ഡി സാന്‍ഡോസ് എന്നിവര്‍ കളിച്ചപ്പോള്‍ ഗുലെര്‍മോ ഒകാച്ചെ, ആന്‍ഡ്രിയാസ് ഗുര്‍ഡാഡോ, ഹിര്‍വിംഗ് ലോസാനോ എന്നിവര്‍ കളിച്ചില്ല.
അതേ സമയം ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഫ്രാന്‍സ് രണ്ട് ഗോളിന് അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. പാരീസില്‍ നടന്ന മല്‍സരത്തില്‍ ഒലിവര്‍ ജെറോര്‍ഡ്, നബീല്‍ ഫക്കീര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഫുള്‍ബാക്ക് ബെഞ്ചമിന്‍ മെന്‍ഡി, ഡിജിബ്രില്‍ സിദിബെ എന്നിവരുടെ മികവായിരുന്നു മല്‍സരത്തില്‍ പ്രകടമായത്. അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, നക്കാലെ കോണ്ടെ എന്നിവരൊന്നും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. ലോകകപ്പിനൊരുങ്ങുന്ന സഊദി അറേബ്യക്ക് പക്ഷേ തോല്‍വിയേറ്റു. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് മുന്നിലാണ് സഊദി 1-2ന് തോറ്റത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ റോബര്‍ട്ടോ മാഞ്ചിനിക്ക് നല്ല തുടക്കമായി ഈ വിജയം. 2014 ന് ശേഷം ആദ്യമായി ദേശീയ ടീമില്‍ മടങ്ങിയെത്തിയ മരിയോ ബലട്ടേലിയാണ് രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തത്. യഹിയ അല്‍ ഷരി സഊദിക്കായി ഒരു ഗോള്‍ മടക്കി.
ഏഷ്യന്‍ ടീമായ ഇറാനും ആഘാതമേറ്റു. ഇസ്താംബൂളില്‍ തുര്‍ക്കിയാണ് 2-1 ന് ഇറാനെ പരാജയപ്പെടുത്തിയത്. സെന്‍ക് തോസും തുര്‍ക്കിയുടെ രണ്ട് ഗോളും നേടിയപ്പോള്‍ അഷ്‌കാന്‍ഡിജാ പെനാല്‍ട്ടി കിക്കില്‍ നിന്നും ഇറാന് വേണ്ടി ഒരു ഗോള്‍ മടക്കി. അഞ്ചാം ലോകകപ്പില്‍ കളിക്കുന്ന ഇറാന്‍ ഗ്രൂപ്പ് ബി യില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കരുത്തര്‍ക്കൊപ്പമാണ്. സ്വന്തം നാട്ടില്‍ നടന്ന സന്നാഹത്തില്‍ ദക്ഷിണ കൊറിയയുടെ ലോകകപ്പ് സംഘം ഹോണ്ടുറാസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ജര്‍മനി, മെക്‌സിക്കോ,സ്വീഡന്‍ എന്നിവര്‍ക്കൊപ്പമാണ് കൊറിയക്കാര്‍ കളിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ നൈജീരിയയുടെ ടീം സ്വന്തം വന്‍കരക്കാരായ കോംഗോയ്ട് 1-1 ന് സമനില വഴങ്ങി.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending