Connect with us

More

അഗ്നിപരീക്ഷ

Published

on

 

മോണ്ടിവിഡിയോ: നിലവില്‍ ലോകകപ്പ് റണ്ണര്‍ അപ്പായ അര്‍ജന്റീനയെ ചരിത്രം തുണക്കുമോ എന്ന് നാളെ അറിയാം. 2018ലെ റഷ്യന്‍ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിലെ നിര്‍ണായക പോരാട്ടത്തില്‍ നാളെ അര്‍ജന്റീന ഉറുഗ്വേയെ നേരിടും. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനക്ക് ലോകകപ്പിന് യോഗ്യത നേടാനാവൂ. കോപ അമേരിക്ക യോഗ്യത റൗണ്ടില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ലയണല്‍ മെസിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഉറുഗ്വെക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങുന്നുണ്ട്.
അര്‍ജന്റീനയുള്‍്‌പ്പെടെയുള്ള ഗ്രൂപ്പില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമേ നേരിട്ട് യോഗ്യത നേടാനാവൂ. നിലവില്‍ അഞ്ചാം സ്ഥാനത്തായ അര്‍ജന്റീനക്ക് ഇനി നടക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിക്കാനായില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും. അഞ്ചാം സ്ഥാനത്ത് തന്നെ തുടര്‍ന്നാല്‍ ഓഷ്യാനിയ ജേതാക്കളുമായി പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ അവസരം ലഭിക്കും. ബോളീവിയക്കെതിരെ കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധിയാണ് അര്‍ജന്റീനയുടെ സ്ഥാനം കൂടുതല്‍ സങ്കീര്‍ണമാക്കിയത്. 0-0ന് സമനിലയിലായ ബൊളീവിയ-ചിലി മത്സരത്തില്‍ കളിക്കാന്‍ അര്‍ഹതയില്ലാത്ത താരത്തെ ബൊളീവിയ കളത്തിലിറക്കിയതിന്റെ പേരില്‍ ചിലിയെ 3-0ന് വിജയിയായി ഫിഫ പ്രഖ്യാപിച്ചതോടെ ചിലി അര്‍ജന്റീനയുടെ മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.
24 പോയിന്റുമായി കൊളംബിയ രണ്ടാമതും ഉറുഗ്വേ, ചിലി എന്നീ ടീമുകള്‍ 23 പോയിന്റുമായി മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. ഓഷ്യാനിയ ജേതാക്കളുമായി പ്ലേ ഓഫ് കളിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് കോച്ച് സാംപോളിയുടെ ടീമംഗങ്ങള്‍. മെസ്സിക്കൊപ്പം പുതിയ തരംഗം ഡിബാലയും എത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. എന്നാല്‍ സുവാരസും കവാനിയുമുള്‍പ്പെടുന്ന എതിരാളികള്‍ക്കെതിരെ കളിക്കുമ്പോള്‍ 14 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള അര്‍ജന്റീനക്ക് ഇത്തിരി അധികം വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. 2015ല്‍ ചിലിയെ കോപ അമേരിക്ക ചാമ്പ്യന്‍മാരാക്കിയ സാംപോളി അര്‍ജന്റീനയുടെ കോച്ചായി എത്തിയ ശേഷം ബ്രസീലിനെതിരെ സൗഹൃദ മത്സരത്തില്‍ 1-0ന് നേടിയ ജയവും ദുര്‍ബലരായ സിംഗപ്പൂരിനെതിരെ നേടിയ 6-0ന്റെ ജയവുമാണ് അര്‍ജന്റീനക്ക് ആശ്വാസം പകരുന്നത്. ഗോണ്‍സാലോ ഹിഗ്വയ്‌നെ ഒഴിവാക്കി പകരം ഇന്റര്‍ മിലാന്‍ താരം മൗറിയോ ഇകാര്‍ഡിയെയാണ് മെസ്സി, ഡിബാല എന്നിവര്‍ക്കൊപ്പം കോച്ച് ഇറക്കുന്നത്. മറ്റു മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയ ഇതിനോടകം പുറത്തായ വെനസ്വെലയേയും നാലാം സ്ഥാനക്കാരായ ചിലി-പാരഗ്വേയേയും നേരിടും. അതേ സമയം യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് ഇക്വഡോറിനെതിരായ മത്സരം വെറും പരിശീലന മത്സരം മാത്രമായി ഉപയോഗപ്പെടുത്താനാവും.

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

kerala

സുഗന്ധഗിരി മരംമുറിക്കല്‍ കേസ്: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്

Published

on

വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടി സ്വീകരിച്ചു. ഡിഎഫ്ഒ അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി വനം കൊള്ളയടിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 20 മരം മുറിക്കാന്‍ സര്‍ക്കാര്‍ നേരെത്ത പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. വകുപ്പ് തല അന്വോഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിപ്പിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് ഈ വന്‍ കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച്ച വരുത്തി,മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയില്ല എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.

ഡിഎഫ്ഒ എം.ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ബീരാന്‍ക്കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

Trending