Connect with us

Video Stories

കുല്‍ദീപം

Published

on

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, കുല്‍ദീപ് യാദവിന് ഹാട്രിക്,
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം
കൊല്‍ക്കത്ത: സ്വിംഗ് ചെയ്ത് മുളിപ്പറന്ന പുതിയ പന്ത്….ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന സീം…. ഞെട്ടിപ്പിക്കുന്ന ബൗണ്‍സറുകള്‍… ഗ്ലൂഗ്ലികളും കട്ടറുകളും- സമീപകാലത്തൊന്നും കാണാത്ത രീതിയില്‍ ഇന്ത്യന്‍ സീമര്‍മാരെയും സ്പിന്നര്‍മാരെയും ഈഡന്‍ഗാര്‍ഡന്‍സും കാലാവസ്ഥയും വഴിവിട്ട് പിന്തുണച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് പരാജയം. ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് സ്വന്തമാക്കുന്ന മൂന്നാമത് ബൗളറായി മാറിയ കുല്‍ദീപ് യാദവ് അരങ്ങ് തകര്‍ത്ത ദിനത്തില്‍ കൃത്യം 50 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഒരിക്കല്‍ കൂടി നായകന്‍ വിരാത് കോലി അരങ്ങ് തകര്‍ത്ത ബാറ്റിംഗില്‍ ഇന്ത്യ നേടിയത് 252 റണ്‍സ്. സ്റ്റോയിന്‍സ് (62), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (59) എന്നിവര്‍ പൊരുതിയിട്ടും ഭുവനേശ്വറും കുല്‍ദിപും ചാഹലും തിമിര്‍ത്താടിയ ദിനത്തില്‍ 202 ല്‍ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു. പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0 ത്തിന്റെ വ്യക്തമായ ലീഡ് നേടി. ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും.
രാത്രിയിലെ ഈഡന്‍ ബാറ്റിംഗ് എന്നും തലവേദനയാണെന്ന സത്യം തിരിച്ചറിയുന്നതില്‍ ക്യാപ്റ്റന്‍ കോലി വിജയിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഭുവനേശ്വറും ജസ്പ്രീത് ബുംറയുമായി തുടങ്ങിയ പുതിയ പന്ത് ആക്രമണത്തില്‍ പലപ്പോഴും ഓസീസ് ഓപ്പണര്‍മാര്‍ ഞെട്ടി. വേഗതയിലായിരുന്നു ബുംറ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചതെങ്കില്‍ സ്വിംഗിലായിരുന്നു ഭുവനേശ്വറിന്റെ മികവ്. അപകടകാരിയായ ഡേവിഡ് വാര്‍ണറെയും ഹില്‍ട്ടണ്‍ കാര്‍ട്ട് റൈറ്റിനെയും കുമാര്‍ പുറത്താക്കി. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും തമ്മിലുള്ള സഖ്യം പൊരുതി നോക്കി. ചാഹല്‍ വന്നപ്പോള്‍ ഇവര്‍ക്കും പതറി. ഹെഡിനെ പുറത്താക്കി ചാഹല്‍ ടീമിനെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. പിന്നീടായിരുന്നു കുല്‍ദിപിന്റെ മാസ്മരിക പ്രകടനവും ഓസീസ് തകര്‍ച്ചയും.
ഈഡന്‍ ഗാര്‍ഡന്‍സിലെ ഈര്‍പ്പമുള്ള പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ രോഹിത് ശര്‍മയെ (7) അഞ്ചാം ഓവറില്‍ നഷ്ടമായ ശേഷം അജിങ്ക്യ രഹാനയും (55) വിരാട് കോഹ്്‌ലിയും (92) ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യം സ്‌കോര്‍ 121 വരെ മുന്നോട്ടു നയിച്ചു. 64 പന്ത് നേരിട്ട് ഏഴ് ബൗണ്ടറി നേടിയ രഹാനെ 24-ാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു. നാലാം നമ്പറിലിറങ്ങിയ മനീഷ് പാണ്ഡെയെ (3) ആഗര്‍ പുറത്താക്കിയപ്പോള്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്്‌ലി കൗള്‍ട്ടര്‍നൈലിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 107 പന്ത് നേരിട്ട കോഹ്്‌ലി എട്ട് ബൗണ്ടറി നേടി.കേദാര്‍ ജാദവ് (24), ഹര്‍ദിക് പാണ്ഡ്യ (20), ‘ുവനേശ്വര്‍ കുമാര്‍ (20) എന്നിവരുടെ ‘േദപ്പെട്ട പ്രകടനമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. ജസ്പ്രിത് ബുംറ (10) പുറത്താകാതെ നിന്നു.
മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ കൗള്‍ട്ടര്‍നീലും കെയ്ന്‍ റിച്ചാര്‍ഡ്‌സണുമാണ് ഓസീ ബൗളിങില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹാട്രിക് കുല്‍ദീപ്

കൊല്‍ക്കത്ത: 1987 ലെ ലോകകപ്പില്‍ ചേതന്‍ ശര്‍മ്മയുടെ ഹാട്രിക്…. 1991 ല്‍ സാക്ഷാല്‍ കപില്‍പാജിയുടെ ഹാട്രിക്…. അതിന് ശേഷം പരിമിത ഓവര്‍ മല്‍സരത്തില്‍ ഇന്ത്യയുടെ ഹാട്രിക് നേട്ടം ദേശീയ ടീമിലെ പുത്തന്‍ താരം കുല്‍ദീപ് യാദവ്. ഇന്നലെ ഈഡനിലെ രാത്രിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഓസീസ്പ്പടയെ ഞെട്ടിക്കുകയായിരുന്നു 26 കാരന്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓരോവറില്‍ രണ്ട് സിക്‌സറുകള്‍ നേടിയ ഘട്ടത്തില്‍ കുല്‍ദീപിനെ ആക്രമണത്തില്‍ നിന്ന് വിരാത് കോലി പിന്‍വലിച്ചിരുന്നു. മുപ്പത്തിമൂന്നാം ഓവറിലാണ് പിന്നെ അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. മാത്യു വെയ്ഡാണ് ഹാട്രിക്കിലെ ആദ്യ ഇര. ഓഫ് സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ ഞെട്ടിക്കുന്ന ധോണിയുടെ ശക്തി. ആസ്റ്റണ്‍ ആഗറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി രണ്ടാം വിക്കറ്റ്. പാറ്റ് കുമ്മിന്‍സിനെ കുരുക്കിയ ഹാട്രിക് പന്തായിരുന്നു സൂപ്പര്‍.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending