Connect with us

More

ആഷസ് പരമ്പരയില്‍ ഓസീസ് ആധിപത്യം 

Published

on

അഡലെയ്ഡ്: ആദ്യ മണിക്കൂറായിരുന്നു പ്രധാനം. ഓവലിലെ മൂടിയിട്ട പിച്ച്. തണുത്ത സാഹചര്യം. ആ മണിക്കൂറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബൗളര്‍മാര്‍-വിശിഷ്യാ ഫാസറ്റ് ബൗളര്‍മാര്‍. ഈര്‍പ്പമുള്ള പിച്ചിനെ പ്രയോജനപ്പെടുത്തി പന്തിനെ ഇരുവശങ്ങളിലേക്കും മോഹിപ്പിച്ച് നല്‍കാം. ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ മണിക്കൂര്‍ ഇടനെഞ്ചിലെ തീയാണ്… കണക്ക് കൂട്ടല്‍ ഒന്ന് പിഴച്ചാല്‍ പിറകില്‍ വിക്കറ്റ് കീപ്പര്‍, സ്ലിപ്പില്‍ നാലും അഞ്ചും പേര്‍, പോയന്റിലും ഗള്ളിയിലുമെല്ലാം അതീവ ജാഗ്രതയോടെ പന്തിനെ പിടികൂടാന്‍ ഫീല്‍ഡര്‍മാര്‍. നായകന്മാര്‍ക്കും സമ്മര്‍ദ്ദ മുഹൂര്‍ത്തമാണ് ഈ മണിക്കൂര്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഈ മണിക്കൂര്‍ അതിജയിക്കുക എന്ന വലിയ വെല്ലുവിളിക്ക് മുന്നിലായിരുന്നു ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താവട്ടെ തന്റെ രണ്ട് അതിവേഗ പേസര്‍മാരോട് ആ്ദ്യ മണിക്കൂറിന്റെ ഗൗരവവാവസ്ഥ പറഞ്ഞ് കൊടുത്തു. ഓവലില്‍ നിറയെ കാണികള്‍. സമ്മര്‍ദ്ദം അതിന്റെ പാരമ്യതയില്‍.

രണ്ട് കൂട്ടര്‍ക്കും തുല്യ സാധ്യത- അഥവാ 50-50 സാധ്യത. ഇംഗ്ലണ്ടിന് ജയിക്കാന്‍ 178 റണ്‍സ് വേണം. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് പേര്‍ ബാറ്റിംഗിനുണ്ട്. ഓസ്‌ട്രേലിയക്ക് സ്വന്തം മൈതാനത്ത് പരാജയം ഒഴിവാക്കാന്‍ ഈ ആറ് പേരെ 178 റണ്‍സിനുള്ളില്‍ പുറത്താക്കണം. അമ്പയര്‍മാരായ അലീം ദറും ക്രിസ് ഗാഫനെയും മൈതാനത്ത് എത്തി. നിര്‍ണായകമായ അഞ്ചാം ദിവസം തുടങ്ങാന്‍ അവര്‍ സിഗ്നല്‍ നല്‍കി. ബൗളിംഗ് എന്‍ഡില്‍ ഓസ്‌ട്രേലിയയുടെ ഉയരക്കാരനായ സീമര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രീസില്‍ ജോ റൂട്ടും നൈറ്റ് വാച്ച്മാന്‍ വോഗ്‌സും.

മോഹിപ്പിക്കുന്ന പന്തുകളായിരുന്നു സ്റ്റാര്‍ച്ചിന്റെ വക. ഹേസില്‍ വുഡിനായിരുന്നു രണ്ടാം ഓവര്‍. സ്മിത്ത് എല്ലാ ഫീല്‍ഡര്‍മാരെയും ക്ലോസ് ഇന്‍ സര്‍ക്കിളിലേക്ക് വിളിച്ചു. ബാറ്റിംഗില്‍ വിലാസമില്ലാത്ത വാലറ്റക്കാരെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഹേസില്‍വുഡിന്റെ സ്വിംഗിഗ് ഡെലിവറിയില്‍ വോഗ്‌സ് ബാറ്റ് വെച്ചില്ല. പക്ഷേ പന്ത് ബാറ്റിന്റെ നെറുകയില്‍ മുത്തം വെച്ചത് പോലെ ഒരു ശബ്ദം. ഓസീസ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ അലീം ദര്‍ സംശയത്തോടെ നിന്നു. ഒടുവില്‍ അദ്ദേഹം വിരലുയര്‍ത്തി. സ്‌നിക്കോ മീറ്ററിലും കാര്യം റെഡി-ബാറ്റിലുരസിയിരിക്കുന്നു പന്ത് -പെയിനെക്ക് ക്യാച്ച്. ഓസ്ട്രേലിയന്‍ താരങ്ങള്‍ ആഘോഷത്തില്‍. ഇംഗ്ലീഷ് ക്യാമ്പില്‍ മ്ലാനത. ഗ്യാലറിയില്‍ ആരവങ്ങള്‍. വോഗ്‌സ് പുത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡ് ഇപ്രകാരം-അഞ്ച് വിക്കറ്റിന് 176. വീണ്ടും ഹേസില്‍വുഡ്. അടുത്ത ഓവര്‍. ഞെട്ടിക്കുന്ന പന്തുകള്‍. ജോ റൂട്ടിന് പ്രതിരോധത്തിനപ്പുറത്തേക്ക് കടക്കാനാവുന്നില്ല. അധികം താമസിയാതെ ഓസ്‌ട്രേലിയക്കാര്‍ മോഹിച്ച, ഇംഗ്ലീഷുകാര്‍ പ്രതീക്ഷയര്‍പ്പിച്ച നായകന്റെ പ്രതിരോധം അതാ പാളി-പെയിനെക്ക് തന്നെ ക്യാച്ച്. 123 പന്തുകള്‍ സംയമനത്തോടെ നേരിട്ട് 185 മിനുട്ട് ക്ഷമയോടെ ക്രീസില്‍ നിന്ന് നായകന്‍ തല താഴ്ത്തി മടങ്ങുമ്പോള്‍ ചിത്രം വ്യക്തമായിരുന്നു-ജയം ഓസീസ് പാതയില്‍.

അല്‍ഭുതങ്ങളായിരുന്നു പിന്നെ ഇംഗ്ലണ്ടിന് ആവശ്യം. ബാറ്റിംഗ് വിലാസമുള്ള മോയിന്‍ അലിയില്‍ ചിലരെല്ലാം പ്രതീക്ഷയര്‍പ്പിച്ചു. പക്ഷേ പരമ്പരയിലുടനീളം ഗംഭീര പ്രകടനം നടത്തുന്ന സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കേവലം രണ്ട് റണ്ണുമായി അലിയും നടന്നകന്നതോടെ ഇംഗ്ലീഷ് കാണികള്‍ ഗ്യാലറി വിടാന്‍ തുടങ്ങി. ആദ്യ ഒരു മണിക്കൂറില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് വീണത്. ബെയര്‍‌സ്റ്റോ പക്ഷേ തകര്‍പ്പന്‍ ഷോട്ടുകളുമായി പരാജയം വൈകിപ്പിച്ചു. അഞ്ച് ബൗണ്ടറികളുമായി 57 പന്തില്‍ 36 റണ്‍സ് നേടി യുവതാരം. പക്ഷേ വാലറ്റത്തിനെ വിറപ്പിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസ് ധാരാളമായിരുന്നു. ഒടുവില്‍ 84.2 ഓവറില്‍ 233 റണ്‍സിന് ഇംഗ്ലീഷ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. 51 റണ്‍സ് മാത്രമാണ് ഇന്നലെ ടീമിന് നേടാനായത്. 19.2 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് 88 റണ്‍സിന് അഞ്ച് വിക്കറ്റ് നേടി ഇംഗ്ലീഷ് പതനം ഉറപ്പാക്കിയപ്പോള്‍ ഹേസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയത് 49 റണ്‍സിന്. ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 126 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് കളിയിലെ കേമന്‍. പരമ്പരയില്‍ ഇതോടെ ഓസീസ് വ്യക്തമായ 2-0 ലീഡ് നേടി. അടുത്ത മല്‍സരം പെര്‍ത്തിലാണ്. അതിന് മുമ്പ് രണ്ട് ദിവസത്തെ പരിശീലന മല്‍സരം ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending