Connect with us

Sports

ഡല്‍ഹിക്ക് സാധ്യതകള്‍ ബാക്കി

Published

on

 

ന്യൂഡല്‍ഹി: റിഷാഭ് പന്തിനെ പോലെ ഒരു ബാറ്റ്‌സ്മാന്‍, തട്ടുതകര്‍പ്പന്‍ സെഞ്ച്വറി നേടിയിട്ടും ഡല്‍ഹി എങ്ങനെ തോറ്റു….. കോച്ച് റിക്കി പോണ്ടിംഗിന് പോലും വ്യക്തമായ ഉത്തരമില്ല. പന്തിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ സാക്ഷാല്‍ ഭുവനേശ്വര്‍ കുമാര്‍ പോലും ഞെട്ടിയിരുന്നു. ഇന്ത്യയുടെ സീനിയര്‍ സീമര്‍ എറിഞ്ഞ ഹൈദരാബാദിന്റെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 26 റണ്‍സാണ് യുവ ബാറ്റ്‌സ്മാന്‍ അടിച്ചുകൂട്ടിയത്. യുവതാരത്തിന്റെ അതിവേഗ സെഞ്ച്വറിക്ക് അതേ നാണയത്തില്‍ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ മറുപടി നല്‍കിയപ്പോള്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് കീത് വില്ല്യംസണിന്റെ ടീം ജയിച്ചത്. തോറ്റെങ്കിലും ഡല്‍ഹിക്കാരെ ഇനിയും എഴുതിത്തള്ളാനായിട്ടില്ല. ഇപ്പോഴും അവസാന നാലില്‍ കളിക്കാന്‍ അവര്‍ക്ക് സാധ്യതകള്‍ ബാക്കി നില്‍ക്കുന്നു. മൂന്ന് മല്‍സരങ്ങളാണ് ഇനി ടീമിന് ബാക്കിയുള്ളത്. പ്രതിയോഗികള്‍ കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ഈ മൂന്ന് മല്‍സരങ്ങളിലും ജയിക്കണം. നിലവില്‍ ആറ് പോയിന്റാണ് ടീമിനുള്ളത്. ഇനിയുള്ള മൂന്ന് മല്‍സരങ്ങളിലും ജയിച്ചാല്‍ 12 പോയിന്റാവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18 ലും ചെന്നൈ സൂപ്പര്‍കിംഗ്‌സ് 14 ലും അവസാന നാല് ഏറെക്കുറെ ഉറപ്പാക്കിയവരാണ്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് ശക്തനായി രംഗത്തുള്ളവര്‍ 12 പോയിന്റുളള കിംഗ്‌സ് ഇലവന്‍ പഞ്ചാബും പത്ത് പോയിന്റ് വീതമുള്ള മുംബൈയും കൊല്‍ക്കത്തയുമാണ്. അവസാന മൂന്ന് മല്‍സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം സണ്‍റൈസേഴ്‌സും ചെന്നൈയും ഇനി ഒരു കളികളിലും തോല്‍ക്കരുതെന്ന പ്രാര്‍ത്ഥനയും ഡല്‍ഹിക്ക് നടത്താം. നിലവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള അവര്‍ കരത്തോടെ മുന്നോട്ട് പോവണം. മറ്റ് മല്‍സരഫലങ്ങളും ഡല്‍ഹിക്ക് നിര്‍ണായകമാണ്. പക്ഷേ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളും ജയിച്ച് മറ്റ് മല്‍സരങ്ങള്‍ക്കായി കാത്തുനില്‍ക്കുക എന്നതാണ്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending