Connect with us

Culture

അങ്കത്തിനൊരുങ്ങി വയനാട്; ഇനി വിജയത്തിനായി പോരാട്ടം

Published

on

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഹാട്രിക് വിജയത്തിനൊരുങ്ങി യു ഡി.എഫ്. കോഴിക്കോട് ഡി സി സിയുടെ അധ്യക്ഷന്‍ ടി സിദ്ദിഖ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായെത്തുമ്പോള്‍ യു ഡി എഫിന്റെ പൊന്നാപുരം കോട്ടയായ വയനാട്ടില്‍ വിജയം സുനിശ്ചിതമാകുമെന്നുറപ്പാണ്. 2009ല്‍ രൂപീകൃതമായ വയനാട് പാര്‍ലമെന്റ് മണ്ഡലം മറ്റ് മണ്ഡലങ്ങളില്‍ നിന്നും വിഭിന്നമായി മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തില്‍ 2009, 2014 തിരഞ്ഞെടുപ്പുകളില്‍ എം ഐ ഷാനവാസ് നേടിയത് ഉജ്വല വിജയങ്ങളായിരുന്നു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍,വണ്ടൂര്‍, ഏറനാട് വയനാട് ജില്ലയിലെ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നീ നിയമസഭ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് വയനാട് പാലര്‍ലമെന്റ് മണ്ഡലം. മണ്ഡലത്തിലെ നഗരങ്ങളിലും, ഗ്രാമങ്ങളിലും ഒരുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഷാനവാസ് അപ്രതീക്ഷിതമായി അരങ്ങൊഴിയുന്നത്. ഷാനവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന മായാ ത്ത മണ്ണിലാണ് വീണ്ടുമൊരു പോരാട്ടം കൂടി നടക്കുന്നത്.
മറ്റൊരു തിരഞ്ഞെടുപ്പ് കൂടി ആസന്നമാകുമ്പോള്‍ ഷാനവാസ് ഈ മണ്ണില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ കൂടി ചര്‍ച്ചയാകുമെന്നതില്‍ തര്‍ക്കമില്ല. അടിസ്ഥാന സൗകര്യ മേഖലയില്‍ ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഷാനവാസിന് സാധിച്ചു. 1056 കോടി രൂപയുടെ വികസനമാണ് ആദ്യ അഞ്ചു വര്‍ഷം കൊണ്ട് ഷാനവാസ് മലയോര മേഖലയിലെത്തിച്ചത്. വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ തന്നെ രണ്ടാംവട്ടം മത്സരത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയപ്രതിയോഗികള്‍ തൊടുത്തുവിട്ട കുപ്രചരണങ്ങളെ അദ്ദേഹം തെല്ലും ഭയപ്പെട്ടില്ല.
അങ്ങനെ രണ്ടാംതവണയും വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ അദ്ദേഹത്തിലെ പാര്‍ലമെന്റിലേക്കയച്ചു. തുടങ്ങിവെച്ചതും സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയതുമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയെന്നതായിരുന്നു രണ്ടാംവട്ടം വിജയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രഥമലക്ഷ്യം. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ വയനാട്ടില്‍ അ ദ്ദേഹം കൊണ്ടുവന്ന വികസനങ്ങള്‍ നിരവധിയായിരുന്നു. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലക്ക് 100 കോടി, സ്‌പൈസ് ബോര്‍ഡ് മുഖേന കുരുമുളക് കര്‍ഷകരുടെ ഉന്നമനത്തിനായി 52 കോടി, കാപ്പികര്‍ഷകരുടെ കടാശ്വാസപദ്ധതിക്കായി 44 കോടി, ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 70 കോടി, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് നാല് കോടി എന്നിങ്ങനെ പോകുന്നു വികസനത്തിന്റെ ഈ നീണ്ടനിര.
അസൂഖബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ പോലും അദ്ദേഹത്തിനെതിരെ തൊടുത്തുവിട്ട കുപ്രചാരണങ്ങള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവുമായിരുന്നില്ല. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കൂടി ആസന്നമായ ഘട്ടത്തില്‍ വയനാട് മണ്ഡലത്തിലെ പോരാട്ടഭൂമികയിലേക്ക് വരുന്നത് അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായ ടി സിദ്ധീഖാണ്.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ കെ.എസ്.യു പ്രവര്‍ത്തനത്തില്‍ തുടങ്ങി, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം വരെയെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ജീവിതം എന്നും കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. കഷ്ടപ്പാടുകളില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും പൊതുപ്രവര്‍ത്തനരംഗത്തെത്തി സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ടിറങ്ങിചെന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 2014ല്‍ കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മിന്നുന്ന പ്രകടനമാണ് സിദ്ധിഖ് കാഴ്ചവെച്ചത്. 2016ല്‍ കുന്ദമംഗലം നിയമസഭ മണ്ഡലത്തില്‍ അദ്ദേഹം യു ഡി.എഫ് സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു. ബികോം, എല്‍.എല്‍.ബി ബിരുദധാരിയായ സിദ്ദിഖ് വാഗ്മിയും മികച്ച സംഘാടകനുമാണ്. സിദ്ധീഖ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കെത്തുമ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശത്തേരിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending