Connect with us

Culture

കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി എസ്ടിയു പാര്‍ലിമെന്റ് മാര്‍ച്ച്

Published

on

മോദി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ നടത്തിയ പാര്‍ലിമെന്റ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള താക്കീതായി മാറി. അംബേദ്ക്കര്‍ ഭവന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് റാണി ജാന്‍സി റോഡില്‍ വച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇ ടി. മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ദേശീയ തലത്തില്‍ ലേബര്‍ എംപ്ലോയ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഇടി ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയിലെ നിയമലംഘനങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ രൂപീകരിക്കുക അത്യവാശമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ കടുത്ത തൊഴില്‍ വിവേചനമാണ് നേരിടുന്നത്. തുല്യ തൊഴില്‍ തുല്യ വേതനം എന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ലിംഗനീതി തൊഴിലിടങ്ങളില്‍ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം അദ്ദേഹം പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന മാസ വേതനം 18000 രൂപയായി നിജപ്പെടുത്തണം. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങളുണ്ടാവണമെന്നും ഇ ടി. പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു പോരുന്ന സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ സാധാരണ തൊഴിലാളിക്ക് ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പൊരുതേണ്ടതുണ്ട്. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ തൊഴിലാളികളുടെ പങ്ക് ഒഴിച്ചു കൂടാനാവില്ല.വര്‍ഷങ്ങളോളം ട്രേഡ് യൂനിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച തനിക്ക് തൊഴിലാളിയായിരുന്നു എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. സംഘ പരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന വര്‍ഗീയ നയങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവം ഇലാതാക്കും. അത് അനുവദിക്കാന്‍ കഴിയില്ല ഇ ടി. മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ വര്‍ഗീയ അജണ്ടകളെ ശക്തമായ സമരങ്ങളിലുടെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് അംജദ് അലി പറഞ്ഞു. നിരവധി സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ എന്ത് വില കൊടുത്തതും രാജ്യത്തെ തൊഴിലാളി വര്‍ഗം സംരക്ഷിക്കുമെന്ന് എസ്. ടി. യു ദേശീയ സിക്രട്ടറി അഡ്വ. എം റഹ്മത്തുല്ല പറഞ്ഞു. എസ്ടിയു കേരള സംസ്ഥാന പ്രസിഡന്റ് അഹ്മദ് കുട്ടി ഉണ്ണികുളം, മുസ്ലിം യൂത്ത് ലീഗ് ദേശീയ സിക്രട്ടറി സി.കെ സുബൈര്‍, മുഹമ്മദ് ഹലീം (ദില്ലി കെ.എം.സി സി ) സഫറുല്ല മുല്ല,എം.എ.കരീം, അഡ്വ.പി എം ഹനീഫ്, അഖില്‍ അഹ്മദ്, രഖുനാഥ് പന്‍വേലി, മുഹമ്മദ് ഹാറൂന്‍ഷാ, ഹനീഫ മാഹി,
കെ പി മുഹമ്മദ് അഷ്‌റഫ്, സി.എച്ച് ജമീല, എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, കെ കെ ഹംസ, അഡ്വ.വേളാട്ട് അഹമ്മദ്, കല്ലടി അബൂബക്കര്‍, പി എം ഹാരിസ്, മാഹീന്‍ അബുബക്കര്‍, പി.എ.ഷാഹുല്‍ ഹമീദ്, വല്ലാഞ്ചിറ മജീദ്, നസീമ ബീഗം, പി ലക്ഷ്മി , എസ്. അബൂബക്കര്‍, എ ഫെസല്‍, എ. സൈതാലി, അബുള്‍ ഹുസൈന്‍ മുല്ല, ബീഫാത്തിമ ഇബ്രാഹിം, പി കെ ഇബ്രാഹിം, ഹലീല്‍ റഹ്മാന്‍ തുടങ്ങിയവര്‍ നേത്ത്ര്തം നല്‍കി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending