Connect with us

Video Stories

എസ്.ടി.യുവിന് ഇന്ന് 62

Published

on


അഹമ്മദ്കുട്ടി ഉണ്ണികുളം


സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് 62 വയസ്സ്. 1957 മെയ് അഞ്ചിനാണ് കേരള സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കോഴിക്കോട്ട് രൂപം കൊണ്ടത്. കെ.എം സീതി സാഹിബിന്റെയും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെയും കാഴ്ചപ്പാട് അനുസരിച്ചാണ് തൊഴിലാളി രംഗത്ത് സ്വതന്ത്ര സംഘടന എന്ന ആശയം നിലവില്‍ വന്നത്. തൊഴിലാളി പ്രസ്ഥാനം കേവല രാഷ്ട്രീയ ചട്ടുകമാവുന്നതിനോട് കെ.എം സീതി സാഹിബ് യോജിച്ചിരുന്നില്ല. 1951-ല്‍ തന്നെ തന്റെ നിലപാട് അദ്ദേഹം ചന്ദ്രികയില്‍ തുറന്നെഴുതി. തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന അവകാശ വാദത്തോടെ എ.ഐ.ടി.യു.സിയെ രാഷ്ട്രീയ ചട്ടുകമാക്കി കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് അത്തരം സമീപനത്തിനെതിരെ കെ.എം സീതി സാഹിബ് ആഞ്ഞടിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ അവകാശത്തിനപ്പുറം കമ്മ്യൂണിസ്റ്റ് തത്വസംഹിത ജനങ്ങളിലെത്തിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. മുസ്‌ലിം ലീഗിനോട് ആഭിമുഖ്യം പുലര്‍ത്തി കേരളത്തില്‍ അടിവേരോടെ പ്രവര്‍ത്തിച്ചുവന്ന മുസ്‌ലിം ലേബര്‍ യൂനിയന്റെ കാര്യത്തിലും സീതി സാഹിബിന് നിലപാടുണ്ടായിരുന്നു. മുസ്‌ലിം തൊഴിലാളികളെ മാത്രം സംഘടിപ്പിക്കുന്നതിനു പകരം ഡിമാണ്ടിന്റെ അടിസ്ഥാനത്തില്‍ ജാതി മത ഭേദമന്യേ എല്ലാവരെയും തൊഴിലാളി സംഘടനയില്‍ അണിനിരത്തണമെന്നും സ്വതന്ത്ര യൂനിയനാണ് വേണ്ടതെന്നും അദ്ദേഹം നിലപാടെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടിയേന്തി ഭീമാകാരം പുണ്ട കാലമായിരുന്നു അത്. ഇസ്ഹാഖിനെ പോലുള്ളവരെ മുസ്‌ലിം മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരുന്നു. തോട്ടത്തില്‍ പണിയെടുക്കുന്ന മുസ്‌ലിം സ്ത്രീ തൊഴിലാളികള്‍ അടക്കം നടുറോഡിലൂടെ ”ഞങ്ങളിലില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം” എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച് നീങ്ങുന്നത് അക്കാലത്ത് സാധാരണ കാഴ്ചയായിരുന്നു. നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ക്രൂരമായ അജണ്ട അക്കാലത്തുതന്നെ മുസ്‌ലിംലീഗ് നേതാക്കള്‍ മനസ്സിലാക്കി. മാത്രമല്ല കോഴിക്കോട്ടെ ആലാത്ത് വിഷയത്തിലടക്കം നിരവധി സമരങ്ങള്‍ മുസ്‌ലിം ലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അവഹേളിക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി അരങ്ങേറി. മുസ്‌ലിം ലീഗിനെതിരെ പ്രകടനം നടത്താന്‍ മുസ്‌ലിം തൊഴിലാളികളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയം കണ്ടു. വലിയൊരു പുനര്‍ചിന്തനം കോഴിക്കോട്ട് ഉണ്ടായി. എന്‍.പി.സി ബാവ എന്ന നേതാവ് അനുയായിയകളോടൊപ്പം എസ്.ടി.യുവില്‍ അണിനിരക്കുകയും അദ്ദേഹം ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനറായി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എസ്.ടി.യു ഘടകങ്ങളില്‍ നിന്ന് ഈ രണ്ട് പ്രതിനിധികളെ 1957 മെയ് അഞ്ചിന് കോഴിക്കോട്ടേക്ക് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. കെ.എം സീതി സാഹിബിന്റെ വിളികേട്ട് പാലക്കാട്ടെ തൊഴിലാളികള്‍ ഇ.എസ്.എം ഹനീഫ ഹാജിയുടെയും കെ.എം ഹംസയുടെയും നേതൃത്വത്തില്‍ നേരത്തെതന്നെ മുസ്‌ലിം ലേബര്‍ യൂനിയന്‍ പിരിച്ചുവിട്ട് എസ്.ടി.യു രൂപീകരിച്ചിരുന്നു. ഇങ്ങനെയുള്ള ഘടകങ്ങളുടെ പ്രതിനിധികളാണ് 1957 മെയ് അഞ്ചിനെ കോഴിക്കോട് വലിയങ്ങാടിയിലെ സ്വതന്ത്ര കൈവണ്ടി തൊഴിലാളി യൂനിയന്‍ ഓഫീസില്‍ ഒത്തുകൂടി എസ്.ടി.യുവിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്. 1956 നവംബര്‍ 11നാണ് മുസ്‌ലിം ലീഗിന്റെ കേരള ശാഖക്ക് ഔദ്യോഗിക സ്വഭാവം വരുന്നത്. നവംബര്‍ 11നും 12നും കേരള സ്റ്റേറ്റ് മുസ്‌ലിംലീഗ് വര്‍ക്കിംഗ് കമ്മിറ്റി യോഗം എറണാകുളത്ത് ചേര്‍ന്നു. കെ.എം സീതി സാഹിബും മുസ്‌ലിംലീഗ് കേരള ഘടകവും അവതരിപ്പിച്ച കാഴ്ചപ്പാടില്‍ അധിഷ്ഠമായി മെയ് അഞ്ചിന് എസ്.ടി.യുവിന്റെ പ്രഥമ സ്റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നു. ഇ.എസ്.എം ഹനീഫ ഹാജി പ്രസിഡണ്ടും കെ.എം ഹംസ ജനറല്‍ സെക്രട്ടറിയും എന്‍.പി.സി ബാവ ഖജാഞ്ചിയുമായി. എം. മൂസ ഹാജി, കെ. ചാത്തുനായര്‍ വൈസ് പ്രസിഡണ്ടുമാരും സി.ടി.എസ്.എച്ച് അഹ്ദല്‍ തങ്ങള്‍, പി.കെ ഉമ്മര്‍ഖാന്‍ ജോയന്റ് സെക്രട്ടറിമാരുമായി. കേരളത്തിന്റെ പൊതു ജീവിതത്തില്‍ നിറഞ്ഞുനിന്ന അരങ്ങില്‍ ശ്രീധരന്‍, പി.എം അബൂബക്കര്‍, അഡ്വ. പി.എം പത്മനാഭന്‍, സി.കെ ഗോവിന്ദന്‍ നായര്‍, പി.ടി ഭാസ്‌കര പണിക്കര്‍, അഡ്വ. കെ. ഹസ്സന്‍ ഗനി, അഡ്വ. എസ്.കെ ഖാദര്‍, ഡോ. മേജര്‍ സുന്ദരം, കെ.എം സെയ്തു മുഹമ്മദ്, പി.കെ ശങ്കരന്‍കുട്ടി, എന്‍. മരക്കാര്‍ ഹാജി, അഡ്വ. എം. മൊയ്തീന്‍കുട്ടി ഹാജി എന്നിവരായിരുന്നു ഉപദേശക സമിതി അംഗങ്ങള്‍. 1957-ല്‍ ആയിരം ബീഡിക്ക് 1ക. 14 അണ നേടിയെടുക്കാന്‍ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് എസ്.ടി.യു മുന്നിട്ടിറങ്ങി. മഞ്ചേരിയില്‍ നിന്ന് ആരംഭിച്ച അവകാശ ജാഥ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് കോഴിക്കോട്ട് ഹജൂരാപ്പീസിന് (അന്നത്തെ കലക്ടറേറ്റ്) മുന്നില്‍ കേമ്പടിച്ചു. ഒരു മാസക്കാലത്തോളം നീണ്ടുനിന്ന അത്യുജ്ജ്വല സമരത്തില്‍ നൂറുകണക്കിന് എസ്.ടി.യുക്കാര്‍ ജയില്‍വാസം അനുഭവിച്ചു. നേതാക്കളെ തല്ലിച്ചതച്ചു. അവസാനം ഇ.എം.എസ് ഭരണകൂടം മുട്ടുമടക്കി. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ കേരളത്തിലെ എസ്.ടി.യു നടത്തിയ സമരം ചരിത്രരേഖയായി എന്നും നിലനില്‍ക്കും.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending