Connect with us

More

പ്രമേഹ സര്‍വേയില്‍ ഇനി പ്രവാസികളും

Published

on

ദോഹ: അടുത്തവര്‍ഷം രാജ്യത്ത് നടക്കുന്ന പ്രമേഹ സര്‍വേയില്‍ ഖത്തരികള്‍ക്കൊപ്പം പ്രവാസികളെയും ഉള്‍പ്പെടുത്തും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റേര്‍ണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ബാദി അബൂ സംറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാമത് വാര്‍ഷിക അറബ് പ്രമേഹ മെഡിക്കല്‍ കോണ്‍ഗ്രസിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം ഖത്തരികള്‍ക്ക് മാത്രമായാണ് പ്രമേഹ സര്‍വേ നടത്തിയിരുന്നത്. 17 ശതമാനം പ്രമേഹ വ്യാപനമായിരുന്നു ആ സര്‍വേയില്‍ വെളിപ്പെട്ടത്. എന്നാല്‍ അടുത്ത സര്‍വേയില്‍ ഇത് 18 ശതമാനം മുതല്‍ 20 ശതമാനം വരെ എത്തുമെന്നാണ് കരുതുന്നതെന്നും അബൂ സംറ പറഞ്ഞു. ഇത്തവണത്തെ സര്‍വേയില്‍ ഖത്തരികളെയും ഖത്തരികളല്ലാത്തവരെയും ഉള്‍പ്പെടുത്തി വിപുലമായ പദ്ധതിയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തു.
ലോകത്ത് മറ്റ് മേഖലകളെ അപേക്ഷിച്ച് ഇരട്ടി അളവിലാണ് ഗള്‍ഫ് മേഖലയില്‍ പ്രമേഹരോഗം വ്യാപിക്കുന്നത്. ആഗോള പ്രമേഹ വ്യാപന നിരക്ക് എട്ടുമുതല്‍ ഒമ്പത് ശതമാനം വരെയാണ്. എന്നാല്‍ ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇത് 17 മതുല്‍ 30 ശതമാനം വരെയാണ്. മേഖലയിലെ ജനങ്ങളുടെ ജീനുകളിലെ സാമ്യതയും അത് പ്രമേഹത്തിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നത് കൊണ്ടല്ല ഗള്‍ഫ് മേഖലയില്‍ പ്രമേഹം ഉയര്‍ന്ന തോതില്‍ വ്യാപിക്കുന്നത്. മറിച്ച് ജീവത ശീലങ്ങള്‍ മാറിയതും വ്യായാമം കുറഞ്ഞതുമാണ് രോഗത്തിലേക്ക് നിയിക്കുന്ന പ്രധാന കാരണം. ജനങ്ങളില്‍ ഭൂരിഭാഗവും വാഹനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഫ്രിഡ്ജുകളില്‍ നിറയെ വിവിധ തരം ഭക്ഷണ പദാര്‍ഥങ്ങള്‍ സുലഭമാണെന്നും ഇതിനാല്‍ തന്നെ പൊണ്ണത്തടിയും വ്യാപകമാവുകയാണെന്നും അബുസംറ പറഞ്ഞു.
പ്രമേഹത്തെ ചെറുക്കാനുള്ള ബോധവല്‍ക്കരണം ശക്തമാകേണ്ടതുണ്ട്. സ്‌കുള്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മസ്ജിദുകള്‍, മാളുകള്‍, തൊഴില്‍ സ്ഥലങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും ബോധവല്‍ക്കരണം എത്തേണ്ടതുണ്ട്. ആരോഗ്യ കരമായ ജീവിത ശൈലി തുടരുകയാണെങ്കില്‍ രാജ്യത്തെ കൂടിയ പ്രമേഹ വ്യപാന നിരക്ക് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ കുറച്ച് കൊണ്ട് വരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹ രോഗം വരുന്നതില്‍ ജീന്‍ സ്വഭാവ സാമ്യതകള്‍ ഒരു കാരണമായിരിക്കാം. എന്നാല്‍ ആരോഗ്യ കരമായ ജീവിത ശൈലിയിലൂടെ ഇതിനെ മറികടക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജനിതക കാരണത്താല്‍ പ്രമേഹത്തിന് സാധ്യതയുണ്ടെങ്കില്‍ കൂടി ആരോഗ്യ കരമായ ജീവിതം ശീലിക്കുന്നതിലൂടെ രോഗ സാധ്യത 50 ശമതാനം കുറക്കാന്‍ കഴിയുമെന്നും ഡോ. അബൂ സംറ പറഞ്ഞു.
അറബ് ഡയബറ്റിസ് മെഡിക്കല്‍ കോണ്‍ഗ്രസില്‍ 470ഓളം വിദഗ്ധരാണ് പങ്കെടുത്തത്. രോഗ പരിപാലന പഠനവും പരിശോധനയുമായും ബന്ധപ്പെട്ട അനുഭവങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുക എന്നതാണ് കോണ്‍ഗ്രസിലൂടെ ഉദ്ദേശിക്കുന്നത്.
ലോകം മുഴുവന്‍ കണ്ടുവരുന്ന പഴക്കമേറിയ സാധാരണമായ ഒരു രോഗമാണ് പ്രമേഹമെന്ന്് കോണ്‍ഗ്രസില്‍ പങ്കെടുത്ത ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അബ്ദുല്ല അല്‍ഹമക് പറഞ്ഞു. 2015ലെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 415 മില്യണ്‍ പ്രമേഹ രോഗികളുണ്ടെന്നും ഇത് 2040 ആകുന്നതോടെ 642 മില്യാണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെജ്‌രിവാളിന്റെ ഇ.ഡി കസ്റ്റഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി

ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്

Published

on

ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. കെജ്‍രിവാളിനെ ഏപ്രിൽ ഒന്ന് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജയുടെതാണ് ഉത്തരവ്.

തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്‌രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്‌രിവാള്‍ അറിയിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് മദ്യനയം നടപ്പാക്കിയതെന്ന് കെജ്‍രിവാൾ ഇന്ന് കോടതിയിൽ പറഞ്ഞു. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി തനിക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിപ്പെടുത്തി. നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്‍രിവാള്‍ ചോദിച്ചു.

Continue Reading

GULF

ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം

Published

on

ദുബൈ: ദുബൈ കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഓരോരുത്തരുടെയും ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

അബ്ദുല്ലത്തീഫ് പനമണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി അന്‍വരി റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, ജംഷാദ് വടക്കേതില്‍, ഇബ്രാഹിം ചളവറ, നജീബ് തെയ്യാലിക്കല്‍, ബാസിത്, അന്‍വറുള്ള ഹുദവി, ജലീല്‍ ചെര്‍പ്പുളശ്ശേരി ആശംസ നേര്‍ന്നു. യൂസഫ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷഫീഖ് മഠത്തിപ്പറമ്പ് സ്വാഗതവും ജാബിര്‍ വാഫി നന്ദിയും പറഞ്ഞു.

Continue Reading

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Trending