Connect with us

More

അച്ഛനു നല്‍കിയ വാക്ക് സുകന്യ പാലിച്ചു; ചിതയുടെ കനലെരിഞ്ഞു തീരുംമുമ്പ്

Published

on

പി.എ അബ്ദുല്‍ഹയ്യ്

കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള്‍ അച്ഛനു നല്‍കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള്‍ കരഞ്ഞു തീര്‍ത്തു. സഹപാഠികള്‍ക്ക് പോലും ആശ്വസിപ്പിക്കാനാവാത്ത വല്ലാത്ത അവസ്ഥ. ”അച്ഛന് കൊടുത്ത വാക്ക് പാലിച്ചില്ലേ… അമ്മേടെ മോള്‍ ഇനി തിരികെ പോര്”- അധ്യാപകന്റെ ഫോണില്‍ വിളിച്ച് അമ്മ പുഷ്പ പറഞ്ഞപ്പോള്‍ അവള്‍ കരച്ചില്‍ നിര്‍ത്തി. കണ്ണീരു വീണ് പരന്ന കണ്‍മഷി ഒപ്പനതുണിയുടെ കോന്തല കൊണ്ട് തുടച്ച് വേദി വിട്ടു.

വേദി ഒന്നില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിലാണ് ആലപ്പുഴ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസിലെ പി.എസ് സുകന്യ കാഴ്ചക്കാരുടെ കണ്ണീരായത്. ഞായറാഴ്ചയാണ് സുകന്യയുടെ അച്ഛന്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംസ്‌കാരം. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് സുകന്യ നയിക്കുന്ന ആലപ്പുഴ ജില്ലയുടെ ഒപ്പന ടീം മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സുകന്യയാണ് പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചത്. ”ഒപ്പന അച്ഛന്റെ ആഗ്രഹമായിരുന്നു. കളി മുടക്കുന്നത് അച്ഛന്റെ ആത്മാവിന് ഇഷ്ടപ്പെടില്ലെ”ന്നു പറഞ്ഞപ്പോള്‍ അമ്മ പുഷ്പയും പോകാന്‍ സമ്മതം നല്‍കി. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് മാവേലിക്കരയില്‍ നിന്ന് സുകന്യയും സംഘവും ട്രെയിന്‍ കയറിയത്. പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തി.

നാടന്‍പാട്ടില്‍ ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ നേടിയ സുകന്യ അച്ഛന്‍ സുബാഷിന്റെ താല്‍പര്യ പ്രകാരമാണ് ഒപ്പനയില്‍ പങ്കെടുത്തത്. ”നിറഞ്ഞ സന്തോഷത്തോടെയാണ് ഒപ്പനയില്‍ പങ്കെടുക്കാന്‍ അച്ഛന്‍ സമ്മതം നല്‍കിയത്. സുഖമില്ലാതെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും മത്സരത്തില്‍ വിജയിച്ചു വരണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അച്ഛന്റെ പിന്തുണയാണ് സംസ്ഥാന തലം വരെ ടീം എത്താന്‍ കാരണം” – സുകന്യ പറഞ്ഞു. ടി.ബി രോഗ ബാധിതനായ സുബാഷ് മാവേലിക്കരയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. സുബാഷിന്റെ രണ്ടാമത്തെ മകളാണ് സുകന്യ. ഞായറാഴ്ച രാവിലെയാണ് രക്തം ഛര്‍ദ്ദിച്ച് സുബാഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ മരിച്ചു. ഒപ്പനയില്‍ ലഭിച്ച എ ഗ്രേഡ് അച്ഛന് സമര്‍പ്പിച്ചാണ് കണ്ണൂരിന്റെ കണ്ണീരായി സുകന്യ മടങ്ങിയത്.
മത്സരശേഷം വേദിക്കു പിറകില്‍ വിതുമ്പുന്ന സുകന്യയെ
ടീമംഗങ്ങള്‍ ആശ്വസിപ്പിക്കുന്നു

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending