Connect with us

More

സുനാമി: സുലവേസിയില്‍ 5000 പേരെ കാണാനില്ല

Published

on

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും മരിച്ചവരുടെ എണ്ണം 1,763-ലെത്തി. സുനാമി തകര്‍ത്ത പാലു നഗരത്തില്‍ അയ്യായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്. ഇതുപ്രകാരം മരണനിരക്ക് ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
പൊട്ടോബോ, ബലാറോവ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ പുറത്തെടുക്കാതെ അവശേഷിക്കുന്നുണ്ട്. ഈ പ്രദേങ്ങളെ ഒന്നടങ്കം ഭൂമി വിഴുങ്ങുകയായിരുന്നു. പൊട്ടോബോയിലും ബലാറോവയിലും എത്ര പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. 5000 പേരെ കാണാനില്ലെന്നാണ് പ്രാഥമിക കണക്ക്. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ആയിരക്കക്കിന് വീടുകള്‍ ചെളിയില്‍ താഴ്ന്നുപോയിട്ടുണ്ട്. മൃതദേഹങ്ങള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ മാസങ്ങളെടുക്കും.
അതേസമയം ഇന്തോനേഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുണ്ടായ പാളിച്ചയാണ് ദുരന്ത വ്യാപ്തി കൂട്ടിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സെപ്തംബര്‍ 28നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പവും കൂറ്റന്‍ സുനാമിയുമുണ്ടായത്. 20 അടിയോളം ഉയരമുള്ള സുനാമി തിരമാലകളാണ് കരയിലേക്ക് അടിച്ചുകയറിയത്. ഭൂകമ്പമുണ്ടായപ്പോള്‍ സുനാമി മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. പക്ഷെ, മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അര മണിക്കൂറിന് ശേഷം പിന്‍വലിക്കുകയായിരുന്നു. കടലിലെ തിരമാലകള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കാനായി സ്ഥാപിച്ച് ടൈഡ് ഗേജ് തകര്‍ന്നതാണ് മുന്നറിയിപ്പില്‍ പാളിച്ചയുണ്ടാകാന്‍ കാരണമായത്. സുലവേസി ദ്വീപിനോട് ചേര്‍ന്ന് 200 കിലോമീറ്റര്‍ മാറിയായിരുന്നു ഗേജ് സ്ഥാപിച്ചിരുന്നത്. പക്ഷെ, കടല്‍ത്തിരമാലകള്‍ക്കുണ്ടായ മാറ്റങ്ങള്‍ ഗേജ് തിരിച്ചറിഞ്ഞില്ല. ഭൂകമ്പങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള മേഖലയിലാണ് ഇന്തോനേഷ്യയുടെ സ്ഥാനമെങ്കിലും സുനാമി പോലുള്ള ദുരന്തങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമായി സ്ഥാപിക്കാത്തത് വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂകമ്പമുണ്ടായപ്പോള്‍ സുനാമിക്ക് സാധ്യതയുള്ളതുകൊണ്ട് ആളുകളെ കടല്‍തീരത്തുനിന്ന് മാറ്റണമെന്ന സാമാന്യ ബോധം പോലും ഇന്തോനേഷ്യന്‍ ഭരണകൂടത്തിനുണ്ടായില്ല.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും തുടര്‍ന്നുള്ള സുനാമിയിലും മരിച്ചവരുടെ എണ്ണം 1,763-ലെത്തി. സുനാമി തകര്‍ത്ത പാലു നഗരത്തില്‍ അയ്യായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്. ഇതുപ്രകാരം മരണനിരക്ക് ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
പൊട്ടോബോ, ബലാറോവ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് മൃതദേഹങ്ങള്‍ പുറത്തെടുക്കാതെ അവശേഷിക്കുന്നുണ്ട്. ഈ പ്രദേങ്ങളെ ഒന്നടങ്കം ഭൂമി വിഴുങ്ങുകയായിരുന്നു. പൊട്ടോബോയിലും ബലാറോവയിലും എത്ര പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. 5000 പേരെ കാണാനില്ലെന്നാണ് പ്രാഥമിക കണക്ക്. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ആയിരക്കക്കിന് വീടുകള്‍ ചെളിയില്‍ താഴ്ന്നുപോയിട്ടുണ്ട്. മൃതദേഹങ്ങള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ മാസങ്ങളെടുക്കും.
അതേസമയം ഇന്തോനേഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുണ്ടായ പാളിച്ചയാണ് ദുരന്ത വ്യാപ്തി കൂട്ടിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സെപ്തംബര്‍ 28നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പവും കൂറ്റന്‍ സുനാമിയുമുണ്ടായത്. 20 അടിയോളം ഉയരമുള്ള സുനാമി തിരമാലകളാണ് കരയിലേക്ക് അടിച്ചുകയറിയത്. ഭൂകമ്പമുണ്ടായപ്പോള്‍ സുനാമി മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. പക്ഷെ, മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അര മണിക്കൂറിന് ശേഷം പിന്‍വലിക്കുകയായിരുന്നു. കടലിലെ തിരമാലകള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കാനായി സ്ഥാപിച്ച് ടൈഡ് ഗേജ് തകര്‍ന്നതാണ് മുന്നറിയിപ്പില്‍ പാളിച്ചയുണ്ടാകാന്‍ കാരണമായത്. സുലവേസി ദ്വീപിനോട് ചേര്‍ന്ന് 200 കിലോമീറ്റര്‍ മാറിയായിരുന്നു ഗേജ് സ്ഥാപിച്ചിരുന്നത്. പക്ഷെ, കടല്‍ത്തിരമാലകള്‍ക്കുണ്ടായ മാറ്റങ്ങള്‍ ഗേജ് തിരിച്ചറിഞ്ഞില്ല. ഭൂകമ്പങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള മേഖലയിലാണ് ഇന്തോനേഷ്യയുടെ സ്ഥാനമെങ്കിലും സുനാമി പോലുള്ള ദുരന്തങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമായി സ്ഥാപിക്കാത്തത് വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഭൂകമ്പമുണ്ടായപ്പോള്‍ സുനാമിക്ക് സാധ്യതയുള്ളതുകൊണ്ട് ആളുകളെ കടല്‍തീരത്തുനിന്ന് മാറ്റണമെന്ന സാമാന്യ ബോധം പോലും ഇന്തോനേഷ്യന്‍ ഭരണകൂടത്തിനുണ്ടായില്ല.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending