Connect with us

More

അര്‍ധരാത്രിയില്‍ സുപ്രീംകോടതി വിധി: കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാറിന് സത്യപ്രതിജ്ഞ ചെയ്യാം

Published

on

ന്യൂഡല്‍ഹി: അതിനാടകീയതകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിക്ക് സുപ്രീം കോടതിയുടെ അനുമതി. ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വസതിയിലെത്തി നല്‍കിയ അടിയന്തര ഹര്‍ജിയിലാണ് കോടതിയുടെ വിധി. പുലര്‍ച്ചെ നാലു മണിക്കാണ് അപൂര്‍വമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ പരമോന്നത കോടതി വിധി പ്രഖ്യാപിച്ചത്.

അതേസമയം, കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളുന്നില്ലെന്നും ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മുന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അശോക് ഭൂഷന്‍, ജസ്റ്റിസ് എസ്.എ ബോബ്ഡേ എന്നിവരാണ് സിക്രിയെ കൂടാതെ ബെഞ്ചിലുണ്ടായിരുന്ന മറ്റു അംഗങ്ങള്‍. രാത്രി വൈകി 2.08നാണ് വാദം തുടങ്ങിയത്. രണ്ടു മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവിലാണ് കോടതിയുടെ വിധി. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന വിശേഷാധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കോണ്‍ഗ്രസിനായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായി മനു അഭിഷേക് സിംഗ്വിയാണ് ഹാജരായത്. കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയും കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയും ഹാജരായി.

അര്‍ധരാത്രി ഒരു മണിക്കാണ് കര്‍ണാടക ഗവര്‍ണറുടെ തീരുാനത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് വരാതിരിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് സുപ്രീം കോടതി രജിസ്ട്രാര്‍ മുഖേന കേസ് ഫയല്‍ ചെയ്തപ്പോള്‍, മുതിര്‍ന്ന ജഡ്ജിമാരില്ലാത്ത മൂന്നംഗ ബെഞ്ചാണ് വിധി കേട്ടത്.

കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകള്‍ ആവശ്യമായിരിക്കുകയും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം അത് അവകാശപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വെറും 104 സീറ്റുള്ള ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനയോടുള്ള വെല്ലുവില്‍യാണെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി വാദിച്ചു. എന്നാല്‍, ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം ബി.ജെ.പിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു വേണുഗോപാല്‍, തുഷാര്‍ മേത്ത, മുകുള്‍ റോഹത്ഗി എന്നിവരുടെ വാദം.

കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ ബി.ജെ.പിയുടെ അവകാശവാദത്തിന് പ്രസക്തിയെന്ത് എന്ന് കോടതി ചോദിച്ചെങ്കിലും ഗവര്‍ണറുടെ വിചിത്ര തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനാവില്ലെന്ന ഭരണഘടനാ വകുപ്പുദ്ധരിച്ചായിരുന്നു കോടതിയുടെ നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending