Connect with us

More

കീഴാറ്റൂര്‍ സമരം: പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് സുരേഷ്‌ഗോപിയും പി.കെ ശ്രീമതിയും 

Published

on

കണ്ണൂര്‍:  പൊതുവേദിയില്‍ സുരേഷ്‌ഗോപി വയല്‍കിളി സമരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പി.കെ ശ്രീമതി എം.പിക്ക് രസിച്ചില്ല. തിരുത്തലും ന്യായീകരണവും ഖേദ പ്രകടനവുമായി തിരശീലയില്‍ വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ക്കുന്ന താരവും കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയും കൊമ്പുകോര്‍ത്തു.
കണ്ണൂരില്‍ നിന്ന് പുതുതായി പ്രസിദ്ധീകരണമാരംഭിക്കുന്ന സായാഹ്്‌ന പത്രത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് സുരേഷ്‌ഗോപിയും പി.കെ ശ്രീമതിയും തമ്മില്‍ കീഴാറ്റൂര്‍ വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനും വേദിയിലിരിക്കെയാണ് സുരേഷ്‌ഗോപി പ്രസംഗിച്ച് കൊണ്ടിരിക്കെ തന്നെ കീഴാറ്റൂരുമായി ബന്ധപ്പെട്ട തന്റെ അനിഷ്ടം പി.കെ ശ്രീമതി പ്രകടിപ്പിച്ചത്.
മാധ്യമങ്ങളും സമൂഹവുമായുള്ള ബന്ധത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ജനങ്ങളുടെ പ്രയാസത്തെ കുറിച്ച് പറയവെയാണ് സുരേഷ്‌ഗോപി വയല്‍കിളി സമരത്തെയും പരാമര്‍ശിച്ചത്. ദാഹനീരിന് വേണ്ടി തൊണ്ടപൊട്ടി വിളിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീരാകണം വാര്‍ത്തയെന്ന ‘പത്രം’ സിനിമയിലെ സംഭാഷണ ശകലത്തിന് അടിവരയിട്ട് കൊണ്ട് വയല്‍കിളികളുടെ കണ്ണീരും കാണാതെ പോകരുതെന്ന വാക്കാണ് പി.കെ ശ്രീമതിയെ ചൊടിപ്പിച്ചത്.
വയല്‍കിളികളെ കുറിച്ച് പറയുമ്പോള്‍ തന്നെ വികസന വിരുദ്ധരെന്ന് പറയുന്നത് മാഫിയ വാചകമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. വയല്‍കിളികളിലും ഒരു സത്യമുണ്ട്. അതേകുറിച്ച് അന്വേഷിക്കണം. ഏതിലേകൂടി പാത വേണമെന്നത് പ്രകൃതി ആഘാത പഠനം നടത്തി മതി. പക്ഷേ ഇത് പണിയാതിരിക്കാനും സാധ്യമല്ല. കീഴാറ്റൂരിലെ പ്രശ്‌നവും പരിഹരിക്കപെടേണ്ടതുണ്ടെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.
സത്യം എന്താണെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. ഭൂരിപക്ഷം ചെയ്യുന്നത് എല്ലാം ശരിയായി കൊള്ളണമെന്നില്ല. ഭൂരിപക്ഷത്തിന്റെ ഭാഗത്തും തെറ്റുണ്ടെങ്കില്‍ അതേകുറിച്ച് എഴുതാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നാണ് സുധാകരന്‍ പ്രതികരിച്ചത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending