Connect with us

Culture

സിറിയയില്‍ വെടിനിര്‍ത്തലിന് നീക്കം; ട്രംപും പുടിനും ഫോണില്‍ സംസാരിച്ചു

Published

on

മോസ്‌കോ: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് തടയിടുന്നതിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സജീവ നീക്കങ്ങള്‍ ആരംഭക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ധാരണയിലെത്തി. കഴിഞ്ഞ ദിവസം ഫോണ്‍ സംഭാഷണത്തിലാണ് ഇരു രാഷ്ട്രത്തലവന്മാരും വെടിനിര്‍ത്തല്‍ സാധ്യത ചര്‍ച്ച ചെയ്തത്. ഒരു മാസം മുമ്പ് സിറിയയില്‍ യു.എസ് മിസൈലാക്രമണം നടത്തിയതിനുശേഷം ട്രംപും പുടിനും നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് വൈറ്റ്ഹൗസും ക്രെംലിനും ഒരുപോലെ സമ്മതിച്ചു.

ഉത്തര കൊറിയയില്‍നിന്നുള്ള ഭീഷണിയും ഭാവിയില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയും അടക്കം നിരവധി വിഷയങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു. ദീര്‍ഘകാലമായി സിറിയ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച ട്രംപും പുടിനും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളും ആവുന്നതെല്ലാം ചെയ്യണമെന്ന് നിര്‍ദേശിച്ചതായി വൈറ്റ്ഹൗസ് പറയുന്നു. സംഭാഷണം വളരെ മികച്ചതായിരുന്നു. മനുഷ്യസമൂഹത്തിന് ശാശ്വത സമാധാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് ലോകം സുരക്ഷിതവും അക്രമരഹിതവുമാക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞതായും വൈറ്റ്ഹൗസ് വെളിപ്പെടുത്തി. സിറിയയില്‍ വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിന് ശ്രമങ്ങള്‍ ആരംഭിക്കാന്‍ ട്രംപും പുടിനും തീരുമാനിച്ചതായി ക്രെംലിനും പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഏപ്രില്‍ നാലിന് ഖാന്‍ ഷെയ്ഖൂനില്‍ രാസായുധം പ്രയോഗിച്ച് എണ്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി സിറിയന്‍ വ്യോമതാവളത്തില്‍ യു.എസ് മിസൈലാക്രമണം നടത്തിയത് ചര്‍ച്ചയില്‍ വിഷയമായോ എന്ന് വൈറ്റ്ഹൗസും ക്രെലിനും വ്യക്തമാക്കിയില്ല. ട്രംപാണ് ക്രൂയിസ് മിസൈല്‍ ആക്രമണത്തിന് ഉത്തരവിട്ടിരുന്നത്. സിറിയ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ബഷാറുല്‍ അസദും റഷ്യയും വാദിക്കുന്നു. ഉത്തരകൊറിയയിലെ അപകടകരമായ സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ട്രംപും പുടിനും ആലോചിച്ചതായി ക്രെംലിന്‍ അറിയിച്ചു. പ്രശ്‌നത്തില്‍ പരമാവധി സംയമനം പാലിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും പുടിന്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. ജൂലൈ ആദ്യത്തില്‍ ഹംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ചക്ക് വേദിയൊരുക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending