മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപിയുമായി സിപിഎമ്മിന് ശക്തമായ ധാരണയാണ് ഉള്ളത്. മാസപ്പടിക്കേസില്‍ നടപടിയില്ല. മുഖ്യമന്ത്രിക്ക് തന്റെ യഥാര്‍ത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടതിന്റ ദേഷ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു
സർക്കാറിന്റെ ഏജൻ്റാണ് മണി കുമാർ. സ്പ്രിങ്ക്ലർ ഉൾപ്പെടെ താൻ കൊടുത്ത കേസുകളിൽ വേണ്ട നടപടി എടുത്തില്ല. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നത് കള്ളക്കളിയാണ്. എന്തുകൊണ്ട് മണി കുമാറിനെ നിയമിച്ചെന്ന് ഗവർണ്ണർ വ്യക്തമാക്കണം.
പരാജയ ഭീതി കാരണമാണ് ബി.ജെ.പി ഇതൊക്കെ ചെയ്യുന്നത് രമേശ് ചെന്നിത്തല പറഞ്ഞു
ഈനാംപേച്ചിയെയും മരപ്പട്ടിയേയും കാണിച്ച് വോട്ട് പിടിക്കാതിരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ചുറ്റിക അരിവാൾ നക്ഷത്രത്തിലും അരിവാൾ നെൽക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.
സി.പി.എം. - സി.പി.ഐ. നേതാക്കൾ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മർദ്ദ ഫലമായിട്ടാണ്.
നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നൽകുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല അതിനുമുൻപ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും നരേന്ദ്രമോദി വരുതിയിൽ അക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.