Connect with us

More

സുന്ദറിനും സിറാജിനും അവസരം; ബേസില്‍ മാത്രം പുറത്ത്

Published

on

മുംബൈ: ഇന്ത്യക്കായി കളിച്ച് ക്രിസ്തുമസ് ഗംഭീരമാക്കാനായിരുന്നു ബേസില്‍ തമ്പിയെന്ന മലയാളി ക്രിക്കറ്റ് താരം ആഗ്രഹിച്ചത്. ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ ജയിച്ചതിനാല്‍ ബേസിലിന് അവസരം ലഭിക്കുമെന്നും കരുതി. അദ്ദേഹത്തിനൊപ്പം ടീമിലെത്തിയ കന്നിക്കാരയ വാഷിംഗ്ടണ്‍ സുന്ദറിന് അവസരം ലഭിച്ചപ്പോള്‍ ബേസില്‍ മാത്രം പുറത്തായി. ഹൈദരാബാദുകാരനായ മുഹമ്മദ് സിറാജിനും അവസരം കിട്ടി. ഐ.പി.എല്ലിലെ മികവിലാണ് ബേസില്‍ ടി-20 ടീമിലെത്തിയത്. കേരളത്തിനായി രഞ്ജി ക്രിക്കറ്റിലും അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു.

 

അതേ സമയം മൂന്നാം മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് വിജയവുമായി രോഹിത് ശര്‍മയുടെ ഇന്ത്യ ടി-20 പരമ്പര തൂത്തുവാരി. ആദ്യ രണ്ട് മല്‍സരങ്ങളിലും ദയനീയമായി തകര്‍ന്ന സന്ദര്‍ശകര്‍ക്ക് ഇന്നലെ തുടക്കത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചു. പക്ഷേ ഇന്ത്യന്‍ സീം-സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനാണ് കഴിഞ്ഞത്. ഈ സ്‌ക്കോര്‍ മറികടക്കുന്നതില്‍ ഇടക്കൊന്ന് ആശങ്ക നല്‍കിയെങ്കിലും അഞ്ച് പന്തുകള്‍ ശേഷിക്കെ മഹേന്ദ്രസിംഗ് ധോണിയുടെ ബൗണ്ടറിയില്‍ ഇന്ത്യ വിജയം നേടി.

രോഹിത് ശര്‍മ എന്ന താല്‍കാലിക നായകന് അഭിമാനിക്കാവുന്നതാണ് പരമ്പര നേട്ടം. വിരാത് കോലി വിവാഹത്തോടനുബന്ധിച്ച് അവധിയില്‍ പോയപ്പോഴാണ് സെലക്ടര്‍മാര്‍ രോഹിതിന് ഏകദിന, ടി 20 പരമ്പരകളില്‍ അവസരം നല്‍കിയത്. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നഷ്ടമായെങ്കിലും രണ്ടാം മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയുമായി കരുത്ത് കാട്ടിയ നായകന്‍ ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടി. ഇന്നലെ രോഹിതിന് നല്ല തുടക്കം ലഭിച്ചിരുന്നു. ബൗണ്ടറിയും സിക്‌സറുമായി പതിവ് പോലെ ആക്രമണത്തില്‍ മികവ് കാട്ടിയ രോഹിതിന് ഏഴാം ഓവറില്‍ ഷാനകയുടെ പന്ത് റീഡ് ചെയ്യാനായില്ല. രണ്ടാം മല്‍സരത്തില്‍ മിന്നിയ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ നാല് റണ്‍സിന് പുറത്തായി. 32 പന്തില്‍ 30 റണ്‍സ് നേടിയ ശ്രേയാസ് അയ്യര്‍, 29 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മനീഷ് പാണ്ഡെ എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ മിന്നിയത്. ധോണി പത്ത് പന്തില്‍ 16 റണ്‍സുമായും ദിനേശ് കാര്‍ത്തിക് 12 പന്തില്‍ 18 റണ്‍സുമായും പുറത്താവാതെ നിന്നു. നേരത്തെ ലങ്കന്‍ ബാറ്റിംഗില്‍ 36 റണ്‍സ് നേടിയ ഗുണരത്‌നെ മാത്രമാണ് പൊരുതിയത്. സമരവിക്രമ 21 റണ്‍സ് നേടി. പുറത്താവാതെ 24 പന്തില്‍ 29 റണ്‍സ് നേടിയ ദാസുന്‍ ഷനാക്കയാണ് അവസാനത്തില്‍ സ്‌ക്കോര്‍ ഉയര്‍ത്തിയത്. ഇന്ത്യന്‍ സീമര്‍ ജയദേവ് ഉത്കണ്ഠാണ് മാന്‍ ഓഫ് ദ മാച്ച്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending