Connect with us

Sports

ടെവസ് പുറത്ത് തന്നെ, മെസിയുടെ സംഘത്തില്‍ ഡിബാലയും

Published

on

 

ബ്യൂണസ് അയേഴ്‌സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന്‍ ജോര്‍ജ് സാംപാളി പ്രഖ്യാപിക്കും. പോളോ ഡിബാല, മൗറോ ഇക്കാര്‍ഡി എന്നീ താരങ്ങള്‍ക്ക് സാധ്യതാ ടീമില്‍ ഇടം നേടി. യുവന്റസിനും ഇന്റര്‍മിലാന്റെയും നിര്‍ണായക താരങ്ങളായ ഡിബാലയും, ഇക്കാര്‍ഡിയും തന്റെ ലോകകപ്പ് പദ്ധതിയിലുണ്ടാകില്ലെന്ന് സാംപോളി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇവരെ ടീമിലെത്തിച്ചത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇന്റര്‍മിലാന് വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് സാംപോളിയുടെ പ്രസ്താവന ആരാധകര്‍ അമ്പരപ്പോടെയാണ് കേട്ടിരുന്നത്. അതേ സമയം, ടീമിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അതേ പൊസിഷനില്‍ തന്നെ കളിക്കുന്ന ഡിബാലയെയും ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സാംപോളി വ്യക്തമാക്കിയിരുന്നത്. പരിക്കേറ്റ് ലോകകപ്പ് ആശങ്കയിലായിരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ സെവിയ്യയുടെ ഗെയ്‌ഡോ പിസാറോ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാര്‍ലോസ് ടെവസിന് ടീമില്‍ ഇടം ലഭിച്ചില്ല. ഈ മാസം 29ന് ഹെയ്തിയുമായി ബ്യൂണസ് അയേഴ്‌സില്‍ അര്‍ജന്റീന സൗഹൃദ മത്സരം കളിക്കും. അതിന് ശേഷം ജൂണ്‍ ഒന്‍പതിന് ലോകകപ്പിന് തൊട്ടുമുമ്പായി ഇസ്രാഈലുമായും അര്‍ജന്റീന സ്രന്നാഹ മല്‍സരം കളിക്കാന്‍ തിരിക്കും. ക്രൊയേഷ്യ, ഐസ്‌ലന്‍ഡ, നൈജീരിയ എന്നിവരാണ് ലോകപ്പില്‍ അര്‍ജന്റീയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയില്‍ മത്സരിക്കുന്നത്. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീയുടെ ആദ്യ മത്സരം.
അര്‍ജന്റീനയുടെ ലോകകപ്പ് ടീം ഇവരില്‍ നിന്ന്
ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), വില്‍ഫ്രെഡോ കബല്ലെരൊ (ചെല്‍സി), നഹുല്‍ ഗുസ്മാന്‍ (യുഎഎന്‍എല്‍), ഫ്രാങ്കോ അര്‍മാനി (റിവര്‍ പ്ലേറ്റ്).
ഡിഫന്റര്‍മാര്‍: ഗബ്രിയേല്‍ മാര്‍സെഡോ (സെവിയ്യ), എഡ്വേര്‍ഡോ സാല്‍വിയോ (ബെനഫിക്ക), യാവിയര്‍ മഷറാനോ (ഹെബെയ് ചൈന ഫോര്‍ച്യൂണ്‍), നിക്കോളാസ് ഒറ്റമെന്‍ഡി (മാഞ്ചസ്റ്റര്‍ സിറ്റി), ജര്‍മന്‍ പെസെല്ല (ഫിയോറെന്റീന), ഫെഡറിക്ക ഫാസിയോ (റോമ), മാര്‍ക്കോസ് റൊജൊ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റാമീറോ ഫുണെസ് മോറി (എവര്‍ട്ടണ്‍), നിക്കോളാസ് താഗ്ലിയാഫിക്കോ (അയാക്‌സ്), മാര്‍ക്ക് അകുന (സ്‌പോര്‍ട്ടിംഗ് സി.പി.), ക്രിസ്ത്യന്‍ അന്‍സാല്‍ഡി (ടൊറീനോ). മിഡ്ഫീല്‍ഡര്‍മാര്‍: മാനുവല്‍ ലാന്‍സിനി (വെസ്റ്റ് ഹാം), റിക്കാര്‍ഡോ സെഞ്ചൂറിയന്‍ (റേസിംഗ്), മക്‌സിമിലിയനൊ മെസ (ഇന്‍ഡിപെനിയെന്റെ), ലൂക്കാസ് ബിഗ്ലിയ (മിലാന്‍), ഗൈഡോ പിസാറോ (സെവിയ്യ), എന്‍സോ പെരസ് (റിവര്‍ പ്ലേറ്റ്), എവര്‍ ബനേഗാ (സെവിയ്യ), ഗിയോവ്‌നി ലോ സെസ് ലോ (പിഎസ്ജി), ലീന്‍ഡോ പരാഡെസ് (സെനിത്), റോഡ്രിഗോ ബത്തഗ്ലിയ ( സ്‌പോര്‍്്ടിങ് സിപി), എയ്ഞ്ചല്‍ ഡി മരിയ (പിഎസ്ജി), ക്രിസ്ത്യന്‍ പാവന്‍ (ബൊക്ക ജൂനിയേഴ്‌സില്‍), പാബ്ലോ പാരെസ് (ബൊക്ക ജൂനിയേഴ്‌സ്)
ഫോര്‍വേഡുകള്‍: പോളോ ഡിബാല (യുവന്റസ്), ഡീഗോ പെരോട്ടി (റോമ), ലയണല്‍ മെസ്സി (ബാഴ്‌സലോണ), സെര്‍ജിയോ അഗ്വൂറോ (മാഞ്ചസ്റ്റര്‍ സിറ്റി), ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (യുവന്റസ്), ലൌതരൊ മാര്‍ട്ടിനെസ് (റേസിങ്), മൗറോ ഇക്കാര്‍ഡി (ഇന്റര്‍).

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Trending