Connect with us

More

അഫ്ഗാനില്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്‍ ആക്രമണം: 140 പേര്‍ കൊല്ലപ്പെട്ടു

Published

on

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാള്‍ക് പ്രവിശ്യയില്‍ സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 140 പേര്‍ മരിച്ചു. 160ലധികം പേര്‍ക്ക് പരിക്കേറ്റു. ബാള്‍ക് തലസ്ഥാനമായ മസാറെ ഷരീഫില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. സൈനിക ക്യാമ്പിനകത്തെ പള്ളിയില്‍നിന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന സൈനികര്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ഇബ്രാഹീം ഖാന്‍ ആന്ദേശ് സ്ഥിരീകരിച്ചു.

പള്ളിയില്‍നിന്നിറങ്ങുന്ന സൈനികര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എട്ട് ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഏഴു ഭീകരര്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. ഒരാള്‍ ജീവനോടെ പിടിയിലാവുകയും ചെയ്തു. സ്‌ഫോടനത്തെതുടര്‍ന്ന് മേഖലയില്‍ വന്‍തോതിലുള്ള അഗ്നിബാധയുണ്ടായതായി ഗുലാം ഹസ്‌റത് എന്ന ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സൈനിക ക്യാമ്പിലേക്കുള്ള വഴിയില്‍ രണ്ടിടത്ത് ചെക് പോസ്റ്റുകളുണ്ട്. ഇവിടെനിന്നെല്ലാം തന്ത്രപരമായി രക്ഷപ്പെട്ടാണ് അക്രമികള്‍ സൈനിക ക്യാമ്പിനകത്ത് കടന്നത്. സൈന്യത്തിന്റേതെന്ന് തോന്നിക്കുന്ന മൂന്ന് വാഹനങ്ങളിലായാണ് അക്രമികള്‍ എത്തിയത്. വ്യാജ തിരിച്ചറിയല്‍ രേഖകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
ആളൊഴിഞ്ഞ പ്രദേശത്താണ് സൈനിക ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. ആക്രമണ വിവരം രഹസ്യമാക്കിവെക്കാന്‍ അധികൃതര്‍ ശ്രമിച്ചത് ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. 60 പേര്‍ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായാണ് വിശദീകരണം. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍ രംഗത്തെത്തി. 500ലധികം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് താലിബാന്‍ അവകാശ വാദം. ക്യാമ്പിനകത്ത് പ്രവര്‍ത്തിക്കുന്ന നാല് സൈനികരും ആക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായി താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. സൈനിക വേഷത്തില്‍ മുഖം മറച്ച നിലയില്‍ അക്രമികളുടെ ഫോട്ടോകളും താലിബാന്‍ പുറത്തുവിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending