Connect with us

More

താനൂരിലെ പൊലീസ്-സി.പി.എം തേര്‍വാഴ്ച; അടിയന്തരപ്രമേയ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചു. സഭ പ്രക്ഷുബ്ധം; പ്രതിപക്ഷം വാക്കൗട്ട് നടത്തി

Published

on

 

താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പിന്തുണയോടെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കി. സംഭവം പ്രതിപക്ഷത്തിന്റെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും തുടര്‍ന്നുള്ള വാക്കൗട്ടിനും ഇടയാക്കി. സഭാ നടപടികള്‍ നിറുത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എന്‍.ഷംസുദ്ദീന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസാണ് സഭയെ പിടിച്ചുകുലുക്കിയത്. ഇതിനിടെ താനൂരില്‍ നിന്നുള്ള സി.പി.എം സ്വതന്ത്രഅംഗം വി അബ്ദുറഹ്്മാന്‍ മുസ്്‌ലിംലീഗിനെ അവഹേളിച്ച് സംസാരിച്ചതും പ്രതിപക്ഷത്തെ പ്രകോപിച്ചു. അബ്ദുറഹ്മാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതേതുടര്‍ന്ന് സ്പീക്കര്‍ അബ്ദുറഹ്മാന്റെ പ്രസ്താവന നിയമസഭാരേഖകളില്‍ നിന്നും നീക്കുകയായിരുന്നു.
പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരില്‍ പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിക്കുകയായിരുന്നു. അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവന ആവര്‍ത്തിച്ച് ലീഗിനെ അവഹേളിക്കാനും പിണറായി ശ്രമിച്ചു. ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും അടക്കമുള്ള നിരപരാധികളെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും വീടും വാഹനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി തയാറായില്ല. ലീഗ് പ്രവര്‍ത്തകര്‍ സ്തീകളെ അപമാനിക്കുന്നുവെന്നും അക്രമം നടത്തുന്നതിന് വിദേശത്തുനിന്ന് ഫണ്ടു ലഭിക്കുന്നുണ്ടെന്നുമുള്ള അബ്്ദുറഹ്്മാന്റെ പ്രസ്താവനയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.
ഇതിനിടെ അബ്ദുറഹ്മാന് പിന്തുണയുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ സഭ ശബ്ദായമാനമായി. ആക്ഷേപകരമായ പരാമര്‍ശങ്ങളൊന്നും സഭാരേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് അംഗങ്ങള്‍ പിന്‍മാറിയത്. തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതും പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയതും. താനൂര്‍ വിഷയമായതിനാല്‍ സ്ഥലം എം.എല്‍.എ അബ്്ദുറഹ്്മാന് സംസാരിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയം അദ്ദേഹം ലീഗിനെ ആക്രമിക്കാനാണ് വിനിയോഗിച്ചത്. പൊലീസ്-സി.പി.എം തേര്‍വാഴ്ചയെ ന്യായീകരിച്ച അബ്ദുറഹ്മാന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചു. ലീഗ് ഗുണ്ടാപ്രര്‍ത്തനമാണ് നടത്തുന്നതെന്നും പെണ്‍കുട്ടികളെ നടുറോഡില്‍ അപമാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ലീഗിനെക്കുറിച്ച് അബ്്ദുറഹ്്മാന്‍ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും രേഖയില്‍നിന്ന് നീക്കംചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കള്ളപ്പണമുപയോഗിച്ചല്ലെങ്കില്‍ ശരിയായ പണമുപയോഗിച്ചാണ് താനൂരില്‍ അക്രമം നടത്തിയതെന്ന് പ്രതിപക്ഷം പറയാന്‍ തയാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ്യം. അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയെന്നതാണ് പൊലീസിന്റെ സമീപനം. രാഷ്ട്രീയപരമായ അക്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനെ അക്രമമായി കാണും. പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വം ഇടപെടലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

Trending