Connect with us

Video Stories

നാട് വിടാന്‍ താരങ്ങളെ നിര്‍ബന്ധിക്കരുത്

Published

on

വോളിബോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, എഴുതുമ്പോള്‍ എന്നും ആദ്യം മുന്നില്‍ വരുന്ന വലിയ ചിത്രം ജിമ്മി ജോര്‍ജ്ജിന്റേതാണ്. ഒളിംപിക്‌സ് പോല വലിയ വേദികളില്‍ സെമിഫൈനലിന്റെ ചൂടും കരുത്തുമറിഞ്ഞവരായിരുന്നു ഒരു കാലത്ത് നമ്മുടെ വോളിയെങ്കില്‍ ഇടക്കാലത്ത് നമ്മുടെ കായിക ദൗര്‍ബല്യത്തിന്റെ ഇരകളായി വോളിയും അകാല ചരമത്തിന്റെ വേദനാ മുഖത്താണ്.
ബ്രസീലുള്‍പ്പെടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ ലോക വോളിയില്‍ ഉയരങ്ങളിലെത്തിയപ്പോള്‍ ഹോക്കിയെ ഓസ്‌ട്രേലിയക്കും ഹോളണ്ടിനും മുന്നില്‍ അടിയറ വെച്ചത് പോലെ നമ്മള്‍ പലരെയും കുറ്റം പറഞ്ഞും സ്വയം ശപിച്ചും കരകാണാക്കയത്തില്‍ മുങ്ങിതാണു.
ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളില്‍ വോളിബോള്‍ നഗരം വിട്ട് ഗ്രാമങ്ങളില്‍ ഒതുങ്ങിയെങ്കിലും ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കുതിച്ചും കിതച്ചും കേരളത്തിന്റെ പോരാളികള്‍ വോളിയെന്ന ഗെയിമിനെ നാട് മറന്നിട്ടില്ലെന്ന് തെളിയിച്ചു. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം പോയ വാരത്തില്‍ നമ്മുടെ പുരുഷ ടീം ദേശീയ സീനിയര്‍ വോളിയില്‍ ആവേശപ്പോരാട്ടത്തില്‍ ശക്തരായ റെയില്‍വേസിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ തകര്‍ത്ത് ദേശീയ ചാമ്പ്യന്മാരായി.
വനിതാ സംഘം മിന്നും പ്രകടനം നടത്തി കലാശക്കളി വരെയെത്തി. വോളിയില്‍ കേരളം കളിക്കുന്നത് കേരളത്തോട് തന്നെയാണെന്ന വിരോധാഭാസം പുതിയതല്ല. തമിഴ്‌നാട്, കര്‍ണാടക, റെയില്‍വേസ് മറ്റ് ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീമുകള്‍ ഇവക്കായെല്ലാം കളിക്കുന്നത് മലയാളി താരങ്ങളാണ്. ഇന്ന് കേരളത്തിന് കളിക്കുന്നവരാണ് നാളെ തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നത്.
മറ്റന്നാള്‍ ഇവരാണ് റെയില്‍വേസിന്റെ കുപ്പായത്തില്‍ കളിക്കുന്നത്. ഈ ഗതികേടിലേക്ക് മലയാളി താരങ്ങള്‍ പോവാന്‍ കാരണം അവരുടെ ജീവിതം ഭദ്രമാക്കാനാണ്. താരങ്ങള്‍ക്ക് ജോലിയും ജീവിതവും നല്‍കുന്ന കാര്യത്തില്‍ നമ്മുടെ ഭരണകൂടം ഇപ്പോഴും പ്രഖ്യാപന പാതയില്‍ മാത്രമാണ്. ഏത് വലിയ മീറ്റ് കഴിഞ്ഞാലും കായിക മന്ത്രിയോ സര്‍ക്കാരോ വലിയ ആവേശപ്രഖ്യാപനം നടത്തും. വലിയ ജോലി, പ്രതിഫലം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കേട്ട് താരങ്ങള്‍ സംതൃപ്തരാവും. പക്ഷേ യാഥാര്‍ത്ഥ്യത്തിന്റെ മൈതാനത്തേക്ക് വരുമ്പോള്‍ എന്തെല്ലാമാണ് കടമ്പകള്‍.
ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന വഴി മുടക്കികള്‍ നിയമപുസ്തകത്തിന്റെ പേജുകള്‍ നിരത്തും. ഐ.എ.എസ് ഓഫീസര്‍മാ രാണ് പല വകുപ്പുകളുടെ യും തലവന്മാര്‍. സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചാലും ഫയലുകള്‍ എത്തുക ഈ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാവും. അപ്പോഴാവും ഇവരുടെ പെരുന്തച്ചന്‍ കോംപ്ലക്‌സ് പുറത്ത് വരുക- ഒരു ടെസ്റ്റും എഴുതാതെ, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഇവനാരടാ ജോലി നേടാന്‍ എന്നതാണ് അവരുടെ ചോദ്യം.
കായിക വേദിയില്‍ മികവ് പ്രകടിപ്പിച്ചതിനുളള അംഗീകാരമാണെന്ന് പറഞ്ഞാല്‍ പോലും അംഗീകരിക്കില്ല. ഈ അടുത്ത് കണ്ടതല്ലേ പൊലീസ് തലപ്പത്തെ ചില ഏമാന്‍മാരുടെ കോംപ്ലക്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ കൊച്ചിയില്‍ നടന്നപ്പോള്‍ അത് കാണാന്‍ ഐ.എം വിജയന്‍ എന്ന ഇന്ത്യ കണ്ട മികച്ച ഫുട്‌ബോളര്‍ക്ക് വി.ഐ.പി പാസ് കൊടുക്കുന്നതിന് പാര പണിതത് വിജയന്‍ ജോലി ചെയ്യുന്ന പൊലീസിലെ തന്നെ ചില കേമന്മാരാണ്. വിജയന്‍ എന്ന പാവം തൃശൂരുകാരന് കാല്‍പ്പന്ത് മൈതാനത്ത് പെരുമ തെളിയിച്ചാണ് പൊലീസായത്-അല്ലാതെ പൊലീസ് പരിശീലനത്തിലല്ല.
ഞങ്ങള്‍ കൊമ്പന്മാര്‍ വെയിലത്ത് ഡ്യൂട്ടി ചെയ്യുമ്പോള്‍ വിജയനെങ്ങനെ വി.ഐ.പി ലോഞ്ചില്‍ സച്ചിനെ പോലുളളവരുമൊത്ത് കളി കാണുമെന്ന ചിന്തിക്കുന്ന സീനിയേഴ്‌സ് ഗ്രൂപ്പിലുള്ളവരാണ് മിക്ക ഉദ്യോഗസ്ഥരും. കേരളത്തിന് വോളി കിരീടം സമ്മാനിച്ച സംഘത്തിലെ പ്രധാനിയാണ് ലിബറോ രതീഷ്. പ്രായം 35 കഴിഞ്ഞിട്ടും ഈ കോഴിക്കോട്ടുകാരന് ജോലിയില്ല.
മാനദ ണ്ഡ ങ്ങളും നിയമ പുസ്തകവുമെ ല്ലാം നോക്കിയാല്‍ ഇനി ജോലി കിട്ടാന്‍ തടസങ്ങള്‍ മാത്രമേയുള്ളു. സംസ്ഥാനത്തിന് വേണ്ടി കിരീടം സമ്മാനിച്ചിട്ടും കളി കഴിഞ്ഞാല്‍ തൊഴില്‍ ഇല്ലാതെ ജീവിതത്തിന് മുന്നില്‍ സ്മാഷ് ഉതിര്‍ക്കാന്‍ കഴിയാതെ നില്‍ക്കുന്ന താരത്തിന്റെ വേദന പറഞ്ഞറിയിക്കേണ്ടതില്ല. രതീഷിന് മാത്രമല്ല വനിതാ സംഘത്തിലെ മൂന്ന് പേര്‍ക്ക് ജോലിയില്ല.
ജോലിയില്ലാതെ വരുമ്പോള്‍ ഇവര്‍ ജോലി തേടി പോവാന്‍ നിര്‍ബന്ധിതരാവും. അവിടെ വല വിരിച്ച് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗസ്ഥരും അന്യ സംസ്ഥാനക്കാരുമുണ്ടാവും. അവരുടെ വലയിലേക്ക് ഇവര്‍ കയറും. 2010 വരെ ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്ക് ജോലി സംവരണം ഉറപ്പ് വരുത്തിയിരുന്നു കേരളം. ഇടക്കാലത്ത് ആ സംവരണം അട്ടിമറിച്ചതും നമ്മുടെ ഉദ്യോഗസ്ഥ പ്രബുദ്ധികളാണ്.
മികവ് പ്രകടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ജോലി ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ കര്‍ശനമായി തന്നെ രംഗത്ത് വരണം. പ്രഖ്യാപനത്തിലുള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടമായതിനാല്‍ പ്രവര്‍ത്തനമാണ് അത്യാവശ്യം. സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക വകുപ്പും രംഗത്തിറങ്ങിയാല്‍ അവര്‍ക്കൊപ്പം മാധ്യമങ്ങളും ജനങ്ങളുമുണ്ടാവും. വോളിക്കാര്‍ മാത്രമല്ല കായിക താരങ്ങളാരും നാട് വിടില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending