Connect with us

Sports

കുബിലാസിന്റെ പെറു

Published

on

 

ലാറ്റിനമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഓടിവരുന്ന രണ്ട് രാജ്യങ്ങള്‍ ബ്രസീലും അര്‍ജന്റീനയുമാണ്. ഇവര്‍ കഴിഞ്ഞാല്‍ ഉറുഗ്വേയും പിന്നെ ചിലിയും. അതും കഴിഞ്ഞാല്‍ കൊളംബിയ… പക്ഷേ ഫിഫയുടെ റാങ്കിംഗ് പട്ടിക നോക്കു-ലോക ഫുട്‌ബോള്‍ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്തൊരു ലാറ്റിനമേരിക്കന്‍ ശക്തിയുണ്ട്-പെറു. നിലവിലെ റാങ്കിംഗില്‍ നമ്പര്‍ വണ്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയാണ്. 2-ബ്രസീല്‍,3-ബെല്‍ജിയം, 4-പോര്‍ച്ചുഗല്‍, 5-അര്‍ജന്റീന, 6-സ്വിറ്റ്‌സര്‍ലാന്‍ഡ്, 7-ഫ്രാന്‍സ്, 8-സ്‌പെയിന്‍, 9-ചിലി, 10-പോളണ്ട്, 11-പെറു……… ഇത് കഴിഞ്ഞ മാത്രമേ ഇംഗ്ലണ്ടിനും ഉറുഗ്വേക്കും ഇറ്റലിക്കുമെല്ലാം സ്ഥാനമുള്ളു.
കൊമ്പന്മാരുടെ ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പിനെത്തുക എന്നത് ചില്ലറ കാര്യമല്ല. ആകെ പത്ത് രാജ്യങ്ങളേ വന്‍കരയിലുള്ളു. പക്ഷേ എല്ലാവരും ഒന്നിനൊന്ന് ശക്തരാണ് കാല്‍പ്പന്ത് ലോകത്ത്. 1930 ല്‍ ഉറുഗ്വേ ജേതാക്കളായ കന്നി ലോകകപ്പില്‍ പന്ത് തട്ടിയവരാണ് പെറു. ഇതുള്‍പ്പെടെ നാല് ലോകകപ്പിന്റെ പാരമ്പര്യം. പക്ഷേ 1970 ലും 78 ലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിച്ച ടീമിന് 1982 ലെ ലോകകപ്പിന് ശേഷം വലിയ വേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിലേക്ക് പെറുവിനെ തിരിച്ചു കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് റെക്കാര്‍ഡോ ഗാര്‍സിയ എന്ന പരിശീലകനാണ്. 2015 ലാണ് പെറുവിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അര്‍ജന്റീനക്കാരനായ ഗാര്‍സിയയെ ദേശീയ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. അതിന് ശേഷം കണ്ടത് സ്ഥിരതയുള്ള പ്രകടനങ്ങളായിരുന്നു. ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ക്കെതിര പോലും ആധികാരികമായി കളിച്ചു. അവസാന യോഗ്യതാ പോരാട്ടത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്ന ഘട്ടത്തില്‍ ക്വിറ്റയില്‍ ഇക്വഡോറിനെ വീഴ്ത്തിയതോടെയാണ് റഷ്യന്‍ ടിക്കറ്റ് എന്ന വലിയ സ്വപ്‌നത്തിന്റെ പ്ലേ ഓഫ് ടിക്കറ്റ് നേടിയത്. ലാറ്റിനമേരിക്കയിലെ അഞ്ചാമന്മാര്‍ ഓഷ്യാനയിലെ ജേതാക്കളുമായി പ്ലേ ഓഫ് കളിക്കണമെന്നിരിക്കെ ആ പോരാട്ടത്തില്‍ ടീമിന് നിര്‍ണായക വിജയഗോള്‍ സമ്മാനിച്ച ജെഫേഴ്‌സണ്‍ ഫെര്‍ഫാനാണ് ടീമിന്റെ സൂപ്പര്‍ സ്റ്റാര്‍. വയസ്സ് 33 ആയി ജെഫേഴ്‌സണ്. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ ടീമിനെ തുണക്കുന്ന ഗോളുകളെല്ലാം നേടിയത് ഈ വെറ്ററന്‍ സ്‌ട്രൈക്കറാണ്. പെഡ്രോ ഗലാസി, ജോസ് കാര്‍വാലോ, ആല്‍ബെര്‍ട്ടോ റോഡ്രിഗസ്, എഡില്‍സണ്‍ ഫ്‌ളോറെ തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍. 16 ന് ഡെന്മാര്‍ക്കുമായാണ് പെറുവിന്റെ ആദ്യ മല്‍സരം. മോര്‍ദോവിയ അറീനയിലെ ഈ മല്‍സരമാണ് ടീമിന് പ്രധാനം. 21 ന് ഫ്രാന്‍സിനെയും 26ന് ഓസ്‌ട്രേലിയയെും ടീം നേരിടും. ടിയോഫിലോ കുബിലാസ് എന്ന വിഖ്യാതനായ താരമാണ് പെറുവിന്റെ ഫുട്‌ബോള്‍ മുഖം. 1970 ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ മിന്നിത്തിളങ്ങിയ മുന്‍നിരക്കാരനായ കുബിലാസ് ആ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫുട്‌ബോള്‍ രാജാവ് പെലെ ആ ലോകകപ്പിന് ശേഷം പറഞ്ഞത് എനിക്ക് ശക്തനായൊരു പിന്‍ഗാമിയുണ്ടായിരിക്കുന്നു-അവനാണ് ടിയോഫിലോ കുബിലാസ് എന്നാണ്. 70 ലെ ലോകകപ്പില്‍ പെറു നാല് മല്‍സരങ്ങള്‍ കളിച്ചിരുന്നു. എല്ലാ മല്‍സരത്തിലും കുബിലാസ് ഗോളും നേടി. മൊറോക്കെക്കെതിരായ മല്‍സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ അദ്ദേഹത്തിന്റെ ചാമ്പ്യന്‍ഷിപ്പ് ഗോള്‍ സമ്പാദ്യം അഞ്ചായി ഉയര്‍ന്നിരുന്നു. ആ ലോകകപ്പില്‍ ബള്‍ഗേറിയക്കെതിരായ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പെറു രണ്ട് ഗോളിന് പിറകിലായിരുന്നു. രണ്ടാം പകുതിയില്‍ കുബിലാസ് മിന്നിയപ്പോള്‍ 3-2ന് ടീം മല്‍സരം ജയിച്ചു. ഈ മല്‍സരത്തലേന്നായിരുന്നു പെറുവില്‍ വന്‍ ഭൂചലനമുണ്ടായത്. ഉദ്ദേശം അമ്പതിനായിരത്തോളം പേര്‍ അന്ന് മരണപ്പെട്ടു. കരഞ്ഞിരുന്ന രാജ്യത്തിന് പക്ഷേ ആ ലോകകപ്പ് ജയം വലിയ ആശ്വാസമായിരുന്നെന്ന് പിന്നിട് കുബിലാസ് എഴുതിയിരുന്നു. അന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടം പെലെയുടെ ബ്രസിലുമായിട്ടായിരുന്നു. തോല്‍ക്കാനായിരുന്നു വിധി. പക്ഷേ കുബിലാസിനെ തേടി വലിയ ബഹുമതി ആ ലോകകപ്പിന് ശേഷം വന്നു. ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ രാജാവ് പെലെയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു-1974 ലെ ലോകകപ്പില്‍ താങ്കള്‍ കളിക്കുമോയെന്ന്. ഇല്ല എന്ന് മറുപടി നല്‍കിയ പെലെ ഉടന്‍ പറഞ്ഞു എനിക്ക് പകരം എന്റെ പിന്‍ഗാമി കുബിലാസ് ലോകകപ്പിനുണ്ടാവുമെന്ന്. പക്ഷേ 74 െലെ ലോകകപ്പിന് പെറു യോഗ്യത നേടിയില്ല. പെലെയുടെ പിന്‍ഗാമി അങ്ങനെ വിസ്മൃതിയിലായി. 82 ലായിരുന്നു പിന്നെ പെറുവിനെ ലോകം കണ്ടത്. അതിന് ശേഷം വീണ്ടും ദീര്‍ഘാവധി. ഇപ്പോള്‍ റഷ്യയില്‍. കുബിലാസിന്റെ പിന്‍ഗാമികള്‍ക്ക് കാര്യങ്ങള്‍ പക്ഷേ എളുപ്പമല്ല.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending