Connect with us

Video Stories

ഇത് ഗാന്ധിജിയുടെ ഇന്ത്യ

Published

on

ടി.എ അഹമ്മദ് കബീര്‍

നമുക്ക് പരിചയമുള്ള പദാവലി ഉപയോഗിച്ച് ഗാന്ധിജിയുടെ അവധാനങ്ങള്‍ ഒരു മാലയായി കോര്‍ക്കാന്‍ കഴിയും. ശാലീനം, രമ്യം, സൗമ്യം, ദീപ്തം, വശ്യം, ധന്യം അങ്ങനെ ഏത് പദമെടുത്ത് ഉപയോഗിച്ചാലും മനസ്സില്‍ നിറയുന്നൊരു ചിത്രമാണ് ഇന്നിവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ആയുധം പുഞ്ചിരിയായിരുന്നു. അര്‍ധനഗ്നനായ ഫക്കീര്‍ ധാര്‍മ്മികമായ ഒരു ജീവിതത്തിന്റെ ആള്‍രൂപമായി, സ്വരൂപമായി നമ്മുടെ മുന്നില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അഹിംസ, സത്യം, ഗീത, സത്യാന്വേഷണം, സത്യഗ്രഹം, പ്രാര്‍ത്ഥനായോഗങ്ങള്‍ അങ്ങനെ ഏത് പദമെടുത്താലും ഗാന്ധിജിയുടെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. പക്ഷേ തേരിന്‍ വിണ്ണില്‍ ഒരു പെരുമാള്‍ ഇരിക്കുന്നുവെന്ന് പറയുന്നതുപോലെയുള്ള ധാര്‍മ്മികമായ ഒരു ചിത്രമല്ലത്. അത് വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള ഒന്നായിരുന്നു. ഒരു ജനതയെ ഒന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്വലമായ പൊതുവഴിയിലേക്ക് ആവേശകരമായി ആനയിക്കുന്ന വലിയ വലിയ പൊളിറ്റിക്കല്‍ ഡയമന്‍ഷനുള്ള, ഒരുപക്ഷേ ഈ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയൊരു രാഷ്ട്രീയ നായകന്റെ ചിത്രമാണ് ഗാന്ധിജിയില്‍ കാണാന്‍ കഴിയുക.

പണിയാലകളിലും പണിശാലകളിലും പാടത്തും പണിയെടുക്കുന്ന സാധാരണക്കാരനായ തൊഴിലാളിയെപ്പോലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ, നേതാജി സുഭാഷ് ചന്ദ്രബോസിനെ പോലെ റാം മനോഹര്‍ ലോഹ്യയേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും മൗലാന അബ്ദുല്‍ കലാം ആസാദിനേയും പോലെ, ഡോ. ബി.ആര്‍ അംബേദ്കറെ പോലെയുള്ള നിരവധി നേതാക്കന്മാരെ തന്റെ ചുറ്റും അണിനിരത്താന്‍ ശേഷിയുള്ള മഹാപ്രതിഭാശാലിയായ ഒരു നേതാവിന്റെ ചിത്രമാണ് കാണുന്നത്. ഗ്രാമവും നഗരവും ഒരുപോലെ സമരസജ്ജമാകുന്ന ചിത്രവും നാട്ടുരാജാക്കന്മാരും പ്രഭുക്കളും അന്തംവിട്ട് നില്‍ക്കുന്ന ചിത്രവും ഈ അര്‍ധനഗ്നന്‍ രാജ്യത്ത് സൃഷ്ടിച്ചു. അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പാടിയത്. മലയാളക്കരയില്‍ വള്ളത്തോള്‍ നാരായണമേനോനെ മാത്രമല്ലല്ലോ, പല മലയാള കവികളെയും സ്വാധീനിച്ച ശബ്ദമായിരുന്നു, സ്വാധീനിച്ച സമര രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം അഞ്ച് പ്രാവശ്യം കേരളത്തില്‍ വന്നു. കോഴിക്കോട് രണ്ട് പ്രാവശ്യം. സ്വാതന്ത്ര്യ സമരത്തില്‍ മലബാര്‍ എന്നും വലിയ സ്വാധീനം ചെലുത്തിയിരുന്നു. മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലായി ഉയര്‍ത്തിയ നാടാണ്. രണ്ട് പ്രാവശ്യം ഗാന്ധിജി അവിടെ വന്നു. അദ്ദേഹം അവിടെ വന്നപ്പോള്‍ വൈക്കം സത്യഗ്രഹത്തിന്റെ പ്രചോദക കേന്ദ്രമായി മാറി. പ്രഭുക്കന്മാര്‍ അദ്ദേഹത്തോട് അകലം പ്രഖ്യാപിച്ചപ്പോള്‍ അങ്ങോട്ട് ചെന്നുകണ്ടു മഹാനായ ഗാന്ധിജി.

ക്ഷേത്രപ്രവേശന വിളംബരം തിരുവനന്തപുരത്ത് നടന്നപ്പോള്‍ അവിടെയെത്തി. അതിന്റെ അര്‍ത്ഥം ഈ രാജ്യത്തെ ഒന്നാകെയും മുഴുവന്‍ ആളുകളേയും ഒരുപോലെ കണ്ട് ഒരു ബാപ്പുജി ചിത്രമുണ്ട്. അവകാശ നിഷേധങ്ങളെ വെല്ലുവിളിച്ച ആ ശബ്ദം, മാനവികതയുടെ വിശാലത കൊതിച്ച ആയിരങ്ങളുടെ നിനവുകളെ നട്ടുനനച്ച് വളര്‍ത്താന്‍ ശേഷിയുള്ള ഒരാളായിരുന്നു. ഇത് ഒന്ന് പെയ്ത് തോരുന്ന മഴയല്ല. ചില ആളുകള്‍ക്ക് ആ തെറ്റിദ്ധാരണയുണ്ട്. ഗാന്ധിജി പെട്ടെന്ന് പെയ്ത് തോരുന്ന മഴയാണെന്ന് ആരും കരുതേണ്ടതില്ല. താല്‍ക്കാലിക പ്രതിഭാസങ്ങള്‍ ഏത് ജനായത്ത സംവിധാനത്തിനും വരാം. പക്ഷേ ഗാന്ധിജി ഗംഗയായി ഒഴുകുകയാണ്. ഗാന്ധിജി നിനവുകളില്‍ നിറഞ്ഞ് നിന്ന് നിറകതില്‍ തൂകുകയാണ്. പുതിയ രാജ്യം, എന്റെ അഭിപ്രായത്തില്‍ ചെറുപ്പക്കാര്‍ ഗാന്ധിജിയെ കണ്ടെത്താന്‍ പോകുകയാണ്. അവര്‍ക്ക് അന്ധകാരം അറിയില്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രകാശമാനമായൊരു ഇന്ത്യ, ആ ഇന്ത്യയിലാണ് അന്ധകാര നിബിഡമായ, ഭീതിജനകമായ, സംഭ്രമജനകമായ സാംസ്‌കാരിക സ്വഭാവം വന്നിരിക്കുന്നത്. അതുകൊണ്ട് ചെറുപ്പക്കാര്‍ അവേശത്തിന്റെ പുത്തനുണര്‍വ്വിന്റെ ഒരു കുത്തൊഴുക്കായി മാറാന്‍ പൊകുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യാരാജ്യത്ത് ഒരു പുതിയ സ്വാതന്ത്ര്യ സമര പ്രഖ്യാപനം വരാന്‍ പോകുകയാണ്.

രാജ്യത്തിന്റെ വീണ്ടെടുപ്പ് അധികം താമസമില്ലാത്തവിധം ഈ രാജ്യം ഏറ്റെടുക്കും. കമ്പോട് കമ്പ് ജനങ്ങളുടെ കൂടെനിന്ന് ഒരു നേതാവ്. ജനക്കൂട്ടത്തിനിടയില്‍ ഗാന്ധിജി ആരാണെന്ന് പറയാന്‍ ഒരു സഹായമേ ഉണ്ടായിരുന്നുള്ളൂ. ആ അര്‍ധനഗ്നത, വടി, കണ്ണട, ആ പുഞ്ചിരി. ഇതെല്ലാമൊഴികെ ബാക്കിയെല്ലാം ഇന്ത്യയിലെ ശരാശരി ഗ്രാമീണരുടെ കൂടെയായിരുന്നു ഗാന്ധിജി. ആ ഗാന്ധിജി നമ്മുടെ മനസ്സുകളെ ഇന്നും സ്വാധീനിക്കുന്നു. ഗാന്ധിജി ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് ആവര്‍ത്തിച്ച് വായിക്കേണ്ട ഒരു പുസ്തകമാണ്. ഓണ്‍ലൈനില്‍ ആ പുസ്തകം സൗജന്യമായി കിട്ടും. അതില്‍ അദ്ദേഹം പ്രതിലോമകാരികളോട് സമരം പ്രഖ്യാപിക്കുന്ന ഒരു ചിത്രമുണ്ട്. ചോദ്യോത്തരമായിട്ടാണ് ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ചോദ്യകര്‍ത്താവ് തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധിയാണ്, പ്രതിലോമകാരിയുടെ മുഖമാണ്. അത് സവര്‍ക്കറോടും ഗോദ്‌സയോടുമാണ് സംസാരിക്കുന്നത്. ഹിന്ദ് സ്വരാജ് നാവടക്കാന്‍ പറയുന്നവരുടെ കൂടെയല്ല, നാവടക്കപ്പെട്ടവരുടെ കൂടെയാണെന്ന് ഗാന്ധിജി ആവര്‍ത്തിച്ച് പറയുന്നത് ഹിന്ദ് സ്വരാജിലെ വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം.

നീണ്ടവഴി നടന്നു തീര്‍ക്കാന്‍ ജനങ്ങളോടൊപ്പം നടന്ന ഗാന്ധിജി, പക്ഷേ ഒറ്റക്കാണോ; അവരുടെ രാഷ്ട്ര സങ്കല്‍പത്തിന്‌വേണ്ടി ജനങ്ങളാകെ അദ്ദേഹത്തോടൊപ്പം നടക്കുകയായിരുന്നു. മാറിനില്‍ക്കുന്നവരെ മാടിവിളിക്കുന്ന ഇന്‍ക്ലൂസീവിനസിന്റെ ആള്‍രൂപമാണ് ഗാന്ധിജി. മാറ്റിനിര്‍ത്തപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ വെമ്പുന്ന ആ ഹൃദയം തൊടാന്‍ അദ്ദേഹത്തിന്റെ ശരീരഭാഷ ധാരാളമാണ്. അദ്ദേഹം ആരോടാണ് ശണ്ഠകൂടിയതെന്ന് വരികള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം. പണ്ട് ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ വേല റല്ശഹ രമി രശലേ രെൃശുൗേൃല ളീൃ വശ െുൗൃുീലെ. സ്ത്യത്തില്‍ ഹിന്ദു സ്വരാജിന്റെ സന്ദേശം അതാണ്. സാത്താന്‍ വേദങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രമാണ് ഹിന്ദുസ്വരാജില്‍ ഗാന്ധിജി അനാവരണം ചെയ്യുന്നത്.

കേരളത്തില്‍ വന്നപ്പോള്‍ നാടിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയ, ഗുരുക്കന്മാരുടെ ഗുരുവാണ് ഗാന്ധിജി. അയ്യങ്കാളിയെ കാണാന്‍ നടന്നുപോയ ആളാണ്. ഭാരതത്തില്‍ ഒരു കഥയുണ്ട്. വില്ലാളി വീരനായ, കൃതഹസ്ഥനായ ജമദഗ്നി മഹര്‍ഷി, അസ്ത്രമെയ്യാന്‍ വലിയ സ്വാധീനമുള്ള ഈ മഹര്‍ഷി സൂര്യന്‍ തപിച്ചുനില്‍ക്കുമ്പോള്‍ സൂര്യന്റെ അസാധാരണമായ പ്രഭാവം കണ്ട് ചൂട് സഹിക്കാനാവാതെ രോഷാകുലനായി അമ്പെയ്യുന്നു. അമ്പ് തീരുമ്പോള്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി സൂര്യനെ താഴെയിടാന്‍ വീണ്ടും വീണ്ടും അമ്പുകള്‍ കൊണ്ടുവന്നു. അതുപോലെ ഗാന്ധിജിയെ താഴെയിടാന്‍ കഴിയില്ല. ഗാന്ധിജി ഈ മഹാസന്ദേശത്തിന്റെ ഉജ്വലമായ സൂര്യശോഭയാണ്. സാഗരക്ഷോഭമാണ്, സാഗര ഗര്‍ജ്ജനമാണ്. അത് തലമുറകള്‍ ഏറ്റെടുക്കും. ജമദഗ്നി മഹര്‍ഷി ആവേശത്തോടെ അമ്പെയ്തു. ഈ വൃത്തികേടും നാണക്കേടും അല്‍പത്തരവും കണ്ട് സാക്ഷാല്‍ സൂര്യന്‍ മനുഷ്യവേഷത്തില്‍ വന്ന് ജമദഗ്നിക്ക് ഒരു കുടയും രണ്ട് ചെരുപ്പും കൊടുക്കുന്നു. ഇന്നത്തെ ആധുനിക ഗാന്ധി വിരോധികള്‍ക്ക് ഈ സൂര്യതേജസില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കുടയും രണ്ട് ചെരുപ്പും വാങ്ങിക്കൊടുക്കാന്‍ ഇന്ത്യ മുന്നോട്ടുവരും.

കൊമ്പനാന മുന്നില്‍ പോകുമ്പോള്‍ അതിന്റെ ചുവട് വയ്പ് എത്ര ആവേശകരമാണ്. തൊട്ടുപിന്നാലെ കൊച്ചുകൊമ്പനുണ്ടാകും. ആ കൊച്ചുകൊമ്പനും കൊമ്പനാനയുടെ ചുവടുവയ്പ് പഠിക്കാന്‍ ശ്രമിക്കും. ഈ പുതിയ സാഹചര്യത്തില്‍ കൊമ്പനാനയുടെ ഓരോ ചുവടുവയ്പും ചെറുകൊമ്പന്മാരുടെ ചുവടുവയ്പുകളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ചെറുപ്പക്കാര്‍ക്ക് അവസരം ഒരുക്കികൊടുക്കണം. യവന സംസ്‌കൃതിയില്‍ ഒരു കഥാപാത്രമുണ്ട്. യവനരാജാവായ ആക്ടിയോണ്‍, അയാള്‍ വലിയ വേട്ടക്കാരനായിരുന്നു. നിരവധി വേട്ടപ്പട്ടികളുമായി നായാട്ടിന് പോകുന്ന ആക്ടിയോണ്‍, അവസാനം സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന ഒരു ചിത്രമുണ്ട്.

ഇത് ഗാന്ധിജിയുടെ ഇന്ത്യയാണ്. സ്വാമി വിവേകാനന്ദന്റേയും ടാഗഗോറിന്റേയും നെഹ്രുവിന്റേയും ലോഹ്യയുടേയും അംബേദ്കറുടേയും ഇന്ത്യയാണ്. ആ ഇന്ത്യയില്‍ ഗാന്ധിയന്‍-നെഹ്‌റുവിയന്‍ സംസ്‌കൃതിയെ തമസ്‌കരിക്കാനും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ ആക്ടിയോണിനെപോലെ സ്വന്തം വേട്ടപ്പട്ടികളാല്‍ പിച്ചിച്ചീന്തപ്പെടുന്ന കാലം വരും. ആ കാലത്തിന്‌വേണ്ടി ഈ രാജ്യത്തെ പ്രാപ്തമാക്കാന്‍സഹായിക്കട്ടെ.
(രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending