Connect with us

More

സ്ഥാനങ്ങള്‍ വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനം: എന്‍.ഡി.എ യോഗത്തില്‍ നിന്ന് തുഷാര്‍ ഇറങ്ങിപോയി, സി.കെ ജാനു പങ്കെടുത്തില്ല

Published

on

കൊച്ചി: ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ ഭിന്നത. യോഗത്തിനിടെ എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസിന്റെ നേതാവുമായ തുഷാര്‍ വെള്ളാപ്പളളി ഇറങ്ങി പോയി. ഗോത്രമഹാസഭ നേതാവ് സി.കെ ജാനു യോഗത്തില്‍ പങ്കെടുത്തതുമില്ല.

യോഗത്തിന് ശേഷം ഇതേ കുറിച്ചുള്ള ചോദ്യത്തിന് തുഷാര്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്നായിരുന്നു മുന്നണി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ മറുപടി. സി.കെ ജാനുവും യോഗത്തില്‍ പങ്കെടുത്തില്ലല്ലോയെന്ന ചോദ്യത്തിന് പകരം പ്രതിനിധിയെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി. കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങള്‍ ലഭിക്കുന്നത് വൈകുന്നതിനെതിരെ യോഗത്തില്‍ ഘടകകക്ഷികള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി.
വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ലഭിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും ഘടക കക്ഷികള്‍ യോഗത്തില്‍ പറഞ്ഞു. നാളുകളായി ഇക്കാര്യങ്ങള്‍ പലതവണ പറഞ്ഞിട്ടും നടപ്പിലാക്കാത്തതിലുള്ള കടുത്ത അതൃപ്തിയും ഘടക കക്ഷികള്‍ യോഗത്തില്‍ അറിയിച്ചു. ബിഡിജെഎസ്, ലോക്ജനശക്തി ഉള്‍പ്പെടെയുള്ള കക്ഷികളാണ് പ്രധാനമായും തങ്ങളുടെ അതൃപ്തി യോഗത്തില്‍ അറിയിച്ചത്. കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്ന് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന്റെ മിക്ക ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ഇപോഴും കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഇരിക്കുന്നതെന്നും ഘടക കക്ഷി പ്രതിനിധികള്‍ വിമര്‍ശിച്ചു. ലഭിക്കുന്ന ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ എല്ലാ ഘടക കക്ഷികള്‍ക്കും പാര്‍ട്ടിയുടെ വലുപ്പ, ചെറുപ്പം നോക്കാതെ തുല്യമായി നല്‍കണമെന്ന ആവശ്യവും കക്ഷികള്‍ ഉന്നയിച്ചു.
ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കണമെന്ന് പറയാമെന്നല്ലാതെ ഇക്കാര്യങ്ങളില്‍ തീരൂമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി. ജൂണ്‍ രണ്ടിന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചിയില്‍ ചേരുന്ന എന്‍ഡിഎ നേതൃയോഗത്തില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കാമെന്ന് കുമ്മനം യോഗത്തെ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending