Connect with us

Culture

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സമയപരിധി നാളെ അവസാനിക്കും

Published

on

യു.എ റസാഖ്

തിരൂരങ്ങാടി: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഇത് വരെ 11009 പേരാണ് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള സമയപരിധി നാളെത്തോടെ അവസാനിക്കും. പേര് ചേര്‍ക്കല്‍ പ്രക്രിയ തടസ്സങ്ങളില്ലാതെ നടക്കുമെങ്കിലും ആഗസ്ത് പത്തിന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ മാത്രമെ സംപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയൊള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ പറയുന്നത്.

2018 ജനുവരി മുതല്‍ ഇത് വരെ ജില്ലയില്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി 19513 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ പുതിയതായി ചേര്‍ക്കാന്‍ 11009 പേരും, പ്രവാസി വോട്ടിനായി 31 പേരും, തെറ്റ് തിരുത്താന്‍ 7913 പേരും മറ്റൊരിടത്തേക്ക് മാറുന്നതിനായി 560 പേരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ 18983 പേരെ ഇപ്പോഴത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ബി.എല്‍.ഒമാര്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്. മരണപ്പെട്ടവരും, വിവാഹം കഴിഞ്ഞവരും നാട്ടില്‍ താമസമില്ലാത്തവരുമായവരുടെ വോട്ടുകളാണ് നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ 617 പേരാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ മണ്ഡലത്തില്‍ 761 പേരുടെ വോട്ട് നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏറനാട് മണ്ഡലത്തില്‍ 546 പുതിയ അപേക്ഷരും 1193 പേര്‍ നീക്കം ചെയ്യാനുള്ളവരുമാണ്. നിലമ്പൂരില്‍ 800 പുതിയ അപേക്ഷകരും 2013 പേരെ നീക്കം ചെയ്യാനുള്ളവരും, വണ്ടൂരില്‍ 892 പുതിയ അപേക്ഷകരും 173 പേരെ ഒഴിവാക്കാനുള്ളവരുമാണ്.

മഞ്ചേരിയില്‍ 540 പുതിയ അപേക്ഷകരും 1426 പേരെ ഒഴിവാക്കാനുള്ളതുമാണ്. പെരിന്തല്‍മണ്ണയില്‍ 679 പുതിയ അപേക്ഷകരും 303 ഒഴിവാക്കാനുള്ളതും, മങ്കടയില്‍ 661 പുതിയതും 419 ഒഴിവാക്കാനുള്ളതും, മലപ്പുറത്ത് 595 പുതിയതും 1135 ഒഴിവാക്കാനുള്ളതും വേങ്ങരയില്‍ 792 പുതിയതും 1168 ഒഴിവാക്കാനുള്ളതും, വള്ളിക്കുന്നില്‍ 780 പുതിയതും 684 ഒഴിവാക്കാനുള്ളതുമാണ്. തിരൂരങ്ങാടിയില്‍ 643 പുതിയ അപേക്ഷകരില്‍ 612 പേരെ ഇപ്പോഴുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ശുപാര്‍ശയുണ്ട്. താനൂരില്‍ 823 അപേക്ഷകരില്‍ 2065 പേരെ ഒഴിവാക്കുന്നതിനും തിരൂരില്‍ 706 അപേക്ഷകരും 2706 പേരെ നീക്കം ചെയ്യുന്നതിനും കോട്ടക്കലില്‍ 556 പുതിയ അപേക്ഷകരും 2370 പേരെ നീക്കം ചെയ്യുന്നതിനും തവനൂരില്‍ 583 പുതിയ അപേക്ഷരും 1770 പെരെ നീക്കം ചെയ്യുന്നതിനും പൊന്നാനിയില്‍ 796 പുതിയ അപേക്ഷകരും 1985 പേരെ നീക്കം ചെയ്യുന്നതിനുമാണ് നിര്‍ദ്ധേശിച്ചിട്ടുള്ളത്.

പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരില്‍ അതികം പേരുടെയും അപേക്ഷ നിരസിച്ച അവസ്ഥയിലാണുള്ളത്. കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും വയസ്സും വിലാസവും ബന്ധവും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തവയുമായ ആയിരത്തോളം അപേക്ഷകളാണ് നിരസിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ബി.എല്‍.ഒമാര്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ പേരെയും കരട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനും മറ്റും സെപ്തംബര്‍ ഒന്ന് മുതല്‍ നവംബര്‍ 31 സമയമുണ്ടാകും. ഈ കാലയളവില്‍ 2019-ലേക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. ജനുവരി നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending