Connect with us

More

2017ല്‍ ദുബൈയിലെ യാത്രക്കാര്‍ 52.9 മില്യന്‍

Published

on

 

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്തത് 52.9 മില്യന്‍ പേരെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വിഭാഗം അറിയിച്ചു. കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയാണ് 52,958,469 ദുബൈയിലേക്ക് വരികയും പോവുകയും ചെയ്തത്. ഇതില്‍, ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിലൂടെ യാത്ര നടത്തിയത് 4,99,40,888 പേരാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6.6 ശതമാനം കൂടുതല്‍ പേരാണ് ഇക്കൊല്ലം ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 2016ല്‍ 46.8 മില്യന്‍ പേരാണ് ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടുകള്‍ വഴി രാജ്യത്തേക്ക് വരികയും പോവുകയും ചെയ്തത്. കര മാര്‍ഗം 24,76,662 പേരും കപ്പല്‍ മാര്‍ഗം 540,919 പേരുമാണ് യാത്ര ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
2017ല്‍ സേവന രംഗത്ത് മികച്ച നേട്ടങ്ങളാണ് ജിഡിആര്‍എഫ്എ ദുബൈ കൈവരിച്ചത്. ഏറ്റവും സുഗമമായ യാത്രാനുഭവങ്ങളാണ് ഉപയോക്താക്കള്‍ക്ക് ഡയറക്ടറേറ്റ് പകര്‍ന്നത്. മികച്ച ആധുനിക സ്മാര്‍ട് ഗേറ്റ് സംവിധാനങ്ങളും ഹൈടെക് സേവനങ്ങളും യാത്രക്കാര്‍ക്ക് ദുബൈയിലൂടെയുള്ള യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുകയും സംതൃപ്തി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടുകളില്‍ വര്‍ധിച്ച തിരക്ക് അനുഭവപ്പെട്ടെങ്കിലും ആഗമന-നിര്‍ഗമന ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട് സംവിധാനവും ജീവനക്കാരുടെ മികച്ച സേവനങ്ങളും യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കിയെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി പറഞ്ഞു. യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കാന്‍ സ്മാര്‍ട് ഗേറ്റുകള്‍ മുതല്‍ യുഎഇ വാലറ്റ് വരെയുള്ള ആധുനിക സംവിധാനങ്ങളാണ് ഇക്കാലയളവില്‍ ഉപയോഗിച്ചത്. എല്ലാ യാത്രക്കാരുടെയും സന്തോഷ ഹബ് ആയി ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിനെ മാറ്റാന്‍ വര്‍ഷത്തിലെ എല്ലാ സമയവും ഏറ്റവും മികച്ച രീതിയില്‍ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ജിഡിആര്‍എഫ്എ ദുബൈ സജീവമായി രംഗത്തുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ ടെര്‍മിനലുകളിലും 122 പുതിയ സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നായ ദുബൈ വിമാനത്താവളത്തില്‍ എവിടെയും പാസ്‌പോര്‍ട്ട് കാണിക്കാതെ യാത്ര തുടരാനുള്ള മികച്ച സേവന സൗകര്യങ്ങള്‍ക്കാണ് ജിഡിആര്‍എഫ്എ ലക്ഷ്യമിടുന്നത്. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസറുമായി വ്യക്തിഗതമായുള്ള കാണല്‍ ഒഴിവാക്കാന്‍ ബയോമെട്രിക് സംവിധാനം പോലുള്ള ഒട്ടനവധി സൗകര്യങ്ങള്‍ ഇവിടെ ഉപയോഗിച്ചു വരുന്നു. വരുംവര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സ്മാര്‍ട് സംവിധാന നടപടിക്കാണ് ഡയറക്ടറേറ്റ് ഊന്നല്‍ നല്‍കുന്നത്. ഓരോ യാത്രക്കാരനും സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍ 8 മുതല്‍ 20 വരെയുള്ള സെക്കന്റുകള്‍ മാത്രമേ ആവശ്യമായി വരികയുള്ളൂ.
അതിനിടെ, കഴിഞ്ഞ വര്‍ഷം സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചത് 5.5 മില്യന്‍ യാത്രക്കാരായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, യുഎഇ വാലറ്റ്, സ്മാര്‍ട് ഫോന്‍ ആപ്പ് എന്നീ വ്യത്യസ്ത രേഖകള്‍ ഉപയോഗിച്ച് സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യാവുന്നതാണ്. പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട് ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടി നടത്താവുന്ന യുഎഇ വാലറ്റ് അപ്‌ളികേഷന്‍ ഡൗണ്‍ലോഡ് ചെയ്തത് 75,000 പേരാണ്.
കഴിഞ്ഞ വര്‍ഷം ഡയറക്ടറേറ്റ് നല്‍കിയ സേവനങ്ങളുടെ എണ്ണം 18.6 മില്യനാണ്. 14.9 സന്ദര്‍ശക വിസകളാണ് 2017ല്‍ അനുവദിച്ചത്. റെസിഡന്‍സ് വിസകള്‍ അനുവദിക്കുകയും പുതുക്കുകയും ചെയ്തത് 3.8 മില്യന്‍ പേര്‍. അതിന് പുറമെ 54,106 ഇമാറാത്തി പാസ്‌പോര്‍ട്ടുകളും ഇക്കാലയളവില്‍ അനുവദിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമായി ദുബൈയെ മാറ്റാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനത്തിനനുസൃതമായാണ് സ്മാര്‍ട് സേവന മേഖലയില്‍ ദുബൈ എമിഗ്രേഷന്‍ പ്രവര്‍ത്തിക്കുന്നത്.
വിസാ അപേക്ഷകള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം 15 അമര്‍ സേവന കേന്ദ്രങ്ങളാണ് ഡയറക്ടറേറ്റ് തുറന്നത്. ജിഡിആര്‍എഫ്എ ഓഫീസുകള്‍ സന്ദര്‍ശികാതെ വിസാ-റെസിഡന്‍സി ഇടപാടുകള്‍ അനുവദിക്കുന്ന കേന്ദ്രങ്ങളാണ് അമറിനുള്ളത്. ഈ കേന്ദ്രങ്ങളിലൂടെ നല്‍കിയത് 44,100 സേവന നടപടികളാണ്. അതിനിടക്ക്, കഴിഞ്ഞ വര്‍ഷം നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങിയ 14,893 പേരെ ജിഡിആര്‍എഫ്എ അറസ്റ്റ് ചെയ്തു. 240 പരിശോധനകളാണ് 2017ല്‍ നടത്തിയത്.

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending