Connect with us

More

കേന്ദ്രത്തിനെതിരെ സൈന്യവും;ശത്രുവിനെ നേരിടാന്‍ കാശില്ല

Published

on

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനും, ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിനാവശ്യമായ പണം ലഭിച്ചില്ലെന്ന് സൈന്യം പാര്‍ലമെന്ററി പാനല്‍ മുമ്പാകെ വ്യക്തമാക്കി. പാകിസ്താനും ചൈനയും ഉയര്‍ത്തുന്ന .യുദ്ധ ഭീഷണി വലുതാണ്. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ ആധുനിക വത്കരണം അടിയന്തരമായി നടക്കേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ പണം സൈന്യത്തിന് അനുവദിക്കുന്നില്ലെന്നും സൈന്യം അറിയിച്ചതായി പാര്‍ലമെന്ററി പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തരമായി നടപ്പാക്കേണ്ട 125 പദ്ധതികള്‍ക്കായി സൈന്യത്തിന് 29,033 കോടി വേണ്ട സ്ഥാനത്ത് ബജറ്റില്‍ അനുവദിച്ചത് 21,338 കോടി മാത്രമാണ്. 10 ദിവസം ശക്തമായ യുദ്ധം നടത്താനാവശ്യമായ ആയുധങ്ങള്‍ പോലും വാങ്ങാന്‍ 6,380 കോടിയുടെ കുറവാണ് സൈന്യം നേരിടുന്നത്. 2018-19ലെ കേന്ദ്ര ബജറ്റ് തങ്ങളുടെ എല്ലാ പ്രതീക്ഷകളെ തല്ലിക്കെടുത്തിയതായി ആര്‍മി വൈസ് ചീഫ് ലഫ്.ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിന് മുമ്പാകെ പറഞ്ഞു. ഇതുവരെ നേടിയത് എന്താണോ അതിന് തിരിച്ചടിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ സൈന്യത്തിനുള്ള തുക നാമമാത്രമായി വര്‍ധിപ്പിച്ചത് പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് മുന്തിയ പരിഗണനയെന്ന മോദി സര്‍ക്കാറിന്റെ പൊള്ള വാദങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് സൈന്യത്തിന്റെ റിപ്പോര്‍ട്ട്. പാകിസ്താനും ചൈനയും സൈന്യത്തെ വളരെ വേഗത്തിലാണ് ആധുനിക വത്കരിക്കുന്നത്. ഈ ശ്രദ്ധ ഇന്ത്യന്‍ സൈന്യത്തിനും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ കയ്യിലുള്ള 68 ശതമാനം ആയുധങ്ങളും കാലപ്പഴക്കം ചെന്നതാണ്. 24 ശതമാനം നടപ്പ് ആയുധങ്ങളും എട്ട് ശതമാനം ഉപയോഗ ശൂന്യവുമാണ്. ആയുധങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, എന്നിവ വാങ്ങിക്കുന്നതിനായി ആവശ്യമായ തുക ലഭിക്കുന്നില്ലെന്നും പാനല്‍ മുമ്പാകെ സൈന്യം അറിയിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കുന്നതിനായി സൈന്യത്തിന് 902 കോടി രൂപയുടെ കുറവുണ്ടെന്നും 14 ശതമാനം സൈനിക ബജറ്റ് മാത്രമാണ് ആധുനിക വത്കരണത്തിന് പോകുന്നതെന്നും ഇത് 25 ശതമാനമാക്കി ഉയര്‍ത്തണമെന്നും സൈന്യം ആവശ്യപ്പെട്ടു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending