Connect with us

Culture

യു.എസ് കുടിയേറ്റ വിരുദ്ധ ഉത്തരവ് ; സമ്മര്‍ദ്ദം ശക്തമാക്കി ലോക രാജ്യങ്ങള്‍

Published

on

ന്യൂയോര്‍ക്ക്: ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം പുകയുന്നു. കൂടുതല്‍ ലോക രാജ്യങ്ങള്‍ നടപടിയെ അപലപിച്ച് രംഗത്തെത്തി. അമേരിക്കക്കകത്തും ഉത്തരവിനെതിരെ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ ദിവസം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങള്‍ ഇന്നലെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ചു.

വൈറ്റ്ഹൗസിനു സമീപത്തും വാഷിങ്ടണ്‍ ഡി.സിയിലും ന്യൂയോര്‍ക്കിലെ ബാറ്ററി പാര്‍ക്കിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. യു.എസ് നടപടിയെ അപലപിച്ച് 57 മുസ്്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മ രംഗത്തെത്തി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോ-ഓപ്പറേഷന്‍ ആണ് യു.എസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചും വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയത്. ഓസ്‌കര്‍ വേദിയിലേക്കും ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധം കടന്നുകയറുകയാണ്.

ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി വ്യക്തമാക്കി. വിദേശഭാഷാ വിഭാഗത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ദ സെയില്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഫര്‍ഹാദി. യു.എസിലെ ശ്രദ്ധേയമായ ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗ്വില്‍ഡിലും ട്രംപിന്റെ നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

അറ്റ്‌ലാന്റ, ഓസ്റ്റിന്‍, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ബോയ്‌സി, ചിക്കാഗോ, ഡള്ളാസ്, ദത്രോയിറ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചും അഭയാര്‍ത്ഥികള്‍ക്കും മുസ്‌ലിംകള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇന്നലെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. അതേസമയം കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും വിലക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കി.

മുസ്‌ലിംകള്‍ക്കെതിരെയല്ല നടപടിയെന്നും അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിച്ചു. പാകിസ്താന്‍ ഉള്‍പ്പെടെ കൂടുതല്‍ രാഷ്ട്രങ്ങള്‍ക്ക് ഭാവിയില്‍ വിലക്ക് ബാധകമാക്കിയേക്കാമെന്നും യു.എസ് കേന്ദ്രങ്ങള്‍ പറഞ്ഞു.
വൈറ്റ് ഹൗസിന്റെ വാദങ്ങളെ തള്ളി വിവിധ യു.എസ് സ്റ്റേറ്റുകള്‍ രംഗത്തെത്തി. ട്രംപിന്റെ നടപടിയെ അപലപിച്ച് 16 അമേരിക്കന്‍ സ്റ്റേറ്റുകളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളും പ്രമേയത്തെ പിന്തുണച്ചു. ട്രംപിന്റെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍നിന്നും നടപടിക്കെതിരെ എതിര്‍സ്വരം ഉയര്‍ന്നു.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ മക്കൈന്‍, ലിന്‍സെ ഗ്രഹാം എന്നിവരാണ് പരസ്യ എതിര്‍പ്പുമായി രംഗത്തെത്തിയത്. അമേരിക്കയുടെ സുരക്ഷയെയല്ല, ഭീകര റിക്രൂട്ട്‌മെന്റിനെയാണ് നടപടി സഹായിക്കുകയെന്ന് ഇരുവരും കുറ്റപ്പെടുത്തി. യു.എസ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ സഈദ് റഅദ് അല്‍ ഹുസൈനും കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending