Connect with us

Culture

തിരിച്ചടിച്ച് തുര്‍ക്കി: അമേരിക്കന്‍ മന്ത്രിമാരുടെ സ്വത്ത് മരവിപ്പിക്കാന്‍ ഉര്‍ദുഗാന്‍ ഉത്തവിട്ടു

Published

on

അങ്കാറ: തുര്‍ക്കി മന്ത്രിമാരുടെ അമേരിക്കയിലെ സ്വത്ത് മരവിപ്പിച്ച നടപടിയില്‍ തിരിച്ചടിച്ച് തുര്‍ക്കി. അമേരിക്കയുടെ രണ്ട് മന്ത്രിമാരുടെ തുര്‍ക്കിയിലുള്ള ആസ്തികള്‍ മരവിപ്പിച്ചാണ് തുര്‍ക്കി അമേരിക്കയുടെ നടപടിക്ക് പകരം വീട്ടിയത്. സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര ഇടപെടലിന് പകരം അമേരിക്ക പ്രകോപനപരമായ നടപടിയാണ് സ്വീകരിച്ചത്. തെറ്റ് തിരുത്താന്‍ അമേരിക്ക ഇന്നലെ വരെ സമയം നല്‍കി. എന്നാല്‍ അതിന് തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ ശക്തമായ നടപടി തുര്‍ക്കി സ്വീകരിച്ചതെന്നും മന്ത്രിമാരുടെ സ്വത്ത് മരവിപ്പിക്കാന്‍ ഉത്തരവിട്ട ശേഷം തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

അമേരിക്കന്‍ പൗരന്‍ പാസ്റ്റര്‍ ആഡ്രൂ ബ്രൂണ്‍സണ്‍ തടവിലാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളിലും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഭരണകൂടത്തെ പുറത്താക്കാന്‍ ശ്രമിച്ച ഉര്‍ദുഗാന്റെ എതിരാളിയായ ഫതഹുല്ല ഗുലന് വേണ്ടി പാസ്റ്റര്‍ പ്രവര്‍ത്തിച്ച് തുര്‍ക്കി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ഒന്നര വര്‍ഷം മുമ്പ് ് പാസ്റ്ററെ തടവിലാക്കിയത്. കഴിഞ്ഞാഴ്ച ജയില്‍ മോചിതനായെങ്കിലും പാസ്റ്റര്‍ ഇപ്പോഴും തുര്‍ക്കിയില്‍ ഭരണകൂടത്തിന്റെ വീട്ടുതടങ്കലില്‍ തന്നൈയാണ്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

പാസ്റ്ററിനെ അന്യായമായി തടവിലാക്കിയതില്‍ തുര്‍ക്കി മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ഇത് വലിയ മനുഷ്യാവകാശ ലംഘനമാണെന്നുമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആരോപണം. തുടര്‍ന്ന് തുര്‍ക്കി നിയമ മന്ത്രി അബ്ദുല്‍ ഹമീദ് ഗുല്‍, ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്ലു എന്നിവരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം മരവിപ്പിച്ചു. കൂടാതെ ഇവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒരു കാലത്ത് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും വിമത നേതാവ് ഫതഹുല്ലാ ഗുലനും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. പിന്നീട് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതോടെ ബന്ധം വഷളാകുകയായി. തുടര്‍ന്ന് തുര്‍ക്കി സൈന്യത്തില്‍ സ്വാധീനമുണ്ടായിരുന്ന ഗുലന്‍, അതു ഉപയോിച്ച് 2016ല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പട്ടാള അട്ടിമറി ശ്രമം ഉര്‍ദുഗാന്‍ ജനകീയമായി ചെറുത്തു തോല്‍പ്പിച്ച് ഭരണം നിലനിര്‍ത്തി. തുടര്‍ന്ന് അമേരിക്കയിലേക്ക് ചേക്കേറിയ ഗുലനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി ഭരണകൂടം അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അമേരിക്ക അതിന് തയ്യാറായിരുന്നില്ല. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി തുടങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending