Connect with us

Video Stories

സംസ്ഥാനത്ത് ഇനി തരംഗ മഴ; രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

Published

on

പോള്‍ സെബാസ്റ്റിയന്‍

ദൃശ്യം സിനിമയിൽ ഐ ജി ഗീത പ്രഭാകർ പറയുന്ന ഒരു ഡയലോഗുണ്ട്. “അവരുടെ കഥകളെല്ലാം വിശ്വസിച്ചു എന്ന രീതിയിൽ വേണം അവരെ പറഞ്ഞു വിടാൻ.” അത് കഴിഞ്ഞു വീട്ടിൽ ചെന്ന് റാണി ജോർജ് കുട്ടിയോട് പറയുന്നു. “എന്തായാലും എല്ലാം കഴിഞ്ഞല്ലോ…ആശ്വാസം.” അപ്പോൾ ജോർജ് കുട്ടി തിരിച്ചു പറയുന്നു. “റാണീ, ഒന്നും കഴിഞ്ഞിട്ടില്ല. അവരിനിയും വരും.” പിന്നീടൊരിക്കൽ റാണിയുടെ സഹോദരൻ രാജേഷ് ജോർജ് കുട്ടിയോട് ചോദിക്കുന്നു. ഇനിയും വരുമെന്നോ? എന്തിന്? എന്നോടെങ്കിലും പറയ്…” വാചകങ്ങളൊക്കെ ഏകദേശമാണ്. എന്തായാലും ഉദ്ദേശിച്ചത് മനസ്സിലായല്ലോ. ഒന്നും കഴിഞ്ഞിട്ടില്ല. അവർ വീണ്ടും വരും! അതെ മഴ വീണ്ടും വരും.

ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെയായി ശക്തമായ മഴ വീണ്ടും വരും. ഇനിയുള്ളത് തരംഗമഴയുടെ ദിവസങ്ങളാണ്. മഴ തിര കണക്കെ വന്നു കൊണ്ടിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ മഴ വരും. വിയറ്റ്നാം ഭാഗത്ത് ശക്തമായി രൂപപ്പെടുന്ന ന്യൂനമർദ്ദവും ഒഡിഷ തീരത്തുള്ള ന്യൂനമർദ്ദവും കാറ്റിനെ ആകർഷിക്കും എന്നതിനാലും വിയറ്റ്നാം കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിയുള്ളതായതിനാലും കാറ്റിന്റെ ദിശ കിഴക്കോട്ട് തന്നെയാവാനാണ് സാധ്യത. അങ്ങനെ വന്നാൽ, കിഴക്കോട്ട് തരംഗങ്ങളായി വരുന്ന മഴ മലമ്പ്രദേശങ്ങളിൽ തടഞ്ഞു നിന്ന് കൂടുതൽ മഴ കിട്ടാൻ സാധ്യത തെളിയുന്നു. ഡാമുകളിൽ വെള്ളം നിറയാൻ ഇത് സഹായിക്കും.

സുഡാനിൽ നിന്നുള്ള മേഘങ്ങൾ അറബിക്കടലിൽ എത്തുകയും അതിപ്പോൾ കേരളതീരത്തേക്ക് ലാക്കാക്കി നീങ്ങുകയും ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്. ആദ്യം നമുക്ക് കിട്ടുക സുഡാനി മഴയാണ്. മിക്കവാറും അത് ഇന്ന് രാത്രിയിലോ നാളെ പുലർച്ചെയോ കാലത്തോ ആയി കിട്ടും. വരുന്ന മണിക്കൂറുകളിൽ ഇതേപ്പറ്റി കൂടുതൽ വ്യക്തതയുണ്ടാവും. സുഡാനിൽ മേഘങ്ങൾ ഇപ്പോഴും ഉണ്ടെങ്കിലും അതിന്റെ ശക്തി അവിടെ വളരെ കുറഞ്ഞിരിക്കുന്നതിനാൽ കൂടുതൽ സുഡാനി മേഘങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും, വരും ദിവസങ്ങളിൽ ഈ റൂട്ട് ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ടതുണ്ട്.

സുഡാനി മഴയ്ക്ക് പിന്നാലെ അന്റാർട്ടിക്ക മഴ വരുന്നുണ്ട്. അന്റാർട്ടിക്കയുടെയും ഓസ്‌ട്രേലിയയുടെയും അടുത്ത് നിന്നുള്ള കനത്ത മേഘപാളികളിൽ നിന്നുള്ള മേഘങ്ങൾ ഇപ്പോൾ ആഫ്രിക്കൻ തീരം വിട്ടു. സുഡാനി മഴയുടെ പിറകെ പിടിച്ചു അത് കേരളത്തിലേക്ക് തന്നെ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതേപ്പറ്റി ഇന്ന് വൈകീട്ട്, അല്ലെങ്കിൽ നാളെ കൂടുതൽ പറയാം. അന്റാർട്ടിക്ക മഴ എന്തായാലും നാളെയേ എത്തൂ. മിക്കവാറും നാളെ വൈകീട്ട്. അതിനാൽ ഇന്ന് വൈകീട്ടത്തെ കാര്യം പിന്നീട് പറയാം, പക്ഷെ, നാളെയും മറ്റന്നാളും മഴ ദിവസമാകാനുള്ള സാധ്യത ഏറെയാണ്.

പ്രെഷർ മാപ്പിൽ നോക്കിയാൽ, ന്യൂനമർദ്ദങ്ങൾ ഉണ്ടാവുന്നത് ഏകദേശം ഒരേ നിരയിലാണെന്ന് കാണാം. ഈ നിറയെ കേന്ദ്രീകരിച്ചു തന്നെയാണ് ഇപ്പോൾ മഴയുടെയും നീക്കം. ഭൂമിയുടെ ഈ അക്ഷാംശത്തിലാണ് മഴ മേഘങ്ങൾ കറങ്ങുന്നത്. കേരളത്തിന് അനുകൂലമാണ് ഈ മേഘനീക്കം. ഇത് വടക്കോട്ട് നീങ്ങിയിരുന്നത് കൊണ്ടാണ് ഈ വര്ഷം ജൂൺ മാസത്തിൽ നമുക്ക് കിട്ടിയ മഴ കുറവായത്. എന്തായാലും ഈ ന്യൂനമർദ്ദങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കണം.

ഇപ്പോൾ കടലിലുള്ള മേഘങ്ങൾ കടലിൽ പെയ്തൊഴിയാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. കാരണം, കേരളതീരത്തുള്ള കാറ്റിന്റെ വേഗത ഇപ്പോൾ കുറവാണ്. ഇരുപതുകളിലാണ് അവ ഇപ്പോൾ. കൊല്ലം തിരുവനന്തപുരം ഭാഗത്തു കാറ്റ് രണ്ടു കിലോമീറ്റര് മുതൽ അഞ്ചു കിലോമീറ്റര് വരെയും വേഗതയിലേക്ക് കുറഞ്ഞതിനാൽ അങ്ങോട്ട് മഴ എത്തുക ബുദ്ധിമുട്ടാവും. ഇപ്പോഴത്തെ നിലയിൽ വടക്കൻ കേരളത്തിലാണ് മഴമേഘങ്ങൾക്ക് എത്താൻ പറ്റിയ അന്തരീക്ഷം. എങ്കിലും സൂര്യാസ്തമനത്തോടെ കാറ്റിന്റെ വേഗത മാറാമെന്നതിനാൽ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. സുഡാനി മഴ നേരത്തെ എത്തുകയാണെങ്കിൽ കനത്ത മഴ ഉണ്ടാവും. അതായത്, ഇന്ന് വൈകീട്ടോ നാളെ പുലർച്ചെയോ ആയി ഈ മഴ കിട്ടുന്നുണ്ടെങ്കിൽ അത് ശക്തമായിരിക്കും. അതല്ല, നാളെ പകലാണ് പെയ്തു തുടങ്ങുന്നതെങ്കിൽ മഴ ശക്തി കുറവായിരിക്കും. അത് പോലെ തന്നെ, അന്റാർടിക്ക മഴ നാളെ വൈകുന്നേരം കിട്ടുന്നുണ്ടെങ്കിൽ ശക്തമായിരിക്കും. അത് വിട്ട് പോവുകയാണെങ്കിൽ ശക്തി കുറവായിരിക്കും. (അന്റാർട്ടിക്ക മഴ ഇപ്പോൾ തന്നെ കടലിൽ ശക്തമായാണ് പെയ്യുന്നത്.) ഈ മഴക്കാലത്ത് പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളെ ഓർത്തു സഹതാപമുണ്ട്. അല്ലാത്തവർക്ക് ഇത് രണ്ടു നല്ല മഴ ദിവസം വരുന്നു എന്ന് കരുതാനേ ഉള്ളൂ.

അതിനാൽ ജോർജ് കുട്ടി പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. അവർ വീണ്ടും വരും. അവർ മാറ്റിയും മറിച്ചും ഒക്കെ ചോദിക്കും. അപ്പൻ അങ്ങനെ പറഞ്ഞല്ലോ, ‘അമ്മ ഇങ്ങനെ പറഞ്ഞല്ലോ എന്നൊക്കെ പറയും. പക്ഷെ, നിങ്ങൾ പറഞ്ഞതിൽ ഉറച്ചു നിൽക്കണം. അപ്പോൾ, ചോദ്യം, “പള്ളിയിൽ ചെന്ന് എത്ര സമയം കഴിഞ്ഞാണ് ധ്യാനം തുടങ്ങിയത്?”

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending