Connect with us

Video Stories

ജപ്പാനെ പിടിച്ചു കുലുക്കി ടൈഫൂണ്‍ ഹഗീബീസ്

Published

on

ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കിയ ഹഗീബീസ് ചുഴലിക്കാറ്റില്‍ രാജ്യത്ത് കടുത്ത നാശം. ടോക്കിയോയുടെ തെക്കുപടിഞ്ഞാറായി ഇസു ഉപദ്വീപിന്റെ ഭാഗത്ത് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയതെന്ന് ജാപ്പനീസ് കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ടൈഫൂണ്‍ ഹഗീബീസ് ആരംഭിച്ചതോടെ രാജ്യത്ത് ‘അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.

https://twitter.com/Compute79885377/status/1182976619486404608
https://twitter.com/fijunshifas/status/1182977353116463105

‘ലെവല്‍ 5 മുന്നറിയിപ്പാണ് പുറപ്പെടുവിച്ചത്. രാജ്യം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു സാഹചര്യമാണ്. ഏത് തരത്തിലുള്ള ദുരന്തങ്ങളുണ്ടാവാനും സാധ്യതയുണ്ടെന്നും, ജെഎംഎ കാലാവസ്ഥാ പ്രവചകന്‍ യസുഷി കജിവാര പറഞ്ഞു. ടോക്കിയോ സൈതാമ, കനഗാവ, ഗണ്‍മ, യമനാഷി, നാഗാനോ, ഷിജുവോക എന്നിവയുള്‍പ്പെടെ ഏഴ് മേഖലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

‘തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം മുന്‍കരുതലുകള്‍ എടുക്കാനും, ജാഗ്രതാ മേഖലയില്‍ നിന്നും പലായനം ചെയ്യാനുള്ള ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ടൈഫൂണ്‍ ഹഗീബീസ് തീരത്തെത്തിയതോടെ ജാപ്പനീസ് തലസ്ഥാന നഗരിയിലെ തിരക്കേറിയ തെരുവുകള്‍ ഉപേക്ഷിച്ച നിലയില്‍

ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥയിലാണ് ടോക്കിയോ നഗരം. ആറ് മണിക്കൂറായി തുടരുന്ന ചുഴലിക്കാറ്റ് ജപ്പാന്‍ തീരത്തെത്തിയതോടെ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ചുഴലിക്കാറ്റില്‍ ഇതുവരെ ഒരാള്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ജപ്പാന്‍ ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി (എഫ്ഡിഎംഎ) സ്ഥിരീകരിച്ചു. ഒരാളെ കാണാതായതായും വിവരമുണ്ട്. 165 കി.മി വേഗത്തിലാണ് കാറ്റ് വീശുന്നത്. യുഗാഷിമയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 209 എംഎം മഴയാണ് രേഖപ്പെടുത്തിയത്. 12 മണിക്കൂര്‍ നേരത്തേക്ക് കൂടി കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള വിവരം. ജപ്പാനിന്റെ പ്രധാന നഗരിയായ ടോക്കിയോയില്‍ കനത്ത നാശമാണ് ടൈഫൂണ്‍ വരുത്തിയത്. 1000 വിമാനങ്ങളാണ് ഇതുവരെ നിര്‍ത്തിവെച്ചത്. കോടികളുടെ നഷ്മാണ് കണക്കാക്കുന്നത്. നിലവില്‍ 292,770 വീടുകള്‍ക്ക് വൈദ്യുതിയില്ലെന്നും ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയും (ടെപ്‌കോ) ചബ് ഇലക്ട്രിക് പവര്‍ കമ്പനിയും അറിയിച്ചു.

https://twitter.com/Ajinkya_vaidya7/status/1182980019473117184

ജപ്പാന്‍കാര്‍ക്ക് ഭൂകമ്പവും ചുഴലിക്കാറ്റും സുനാമിയും ഒന്നും പുതുമയുള്ള കാര്യമല്ല. വര്‍ഷത്തില്‍ മെയ് മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ രാജ്യത്ത് ചുഴലിക്കാറ്റുകള്‍ പതിവാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ജപ്പാനെ നടുക്കി വീശിയ ജെബി ചുഴലിക്കാറ്റാണ് രാജ്യത്തെ ജാഗ്രതയിലേക്ക് എത്തിച്ചത്. 2018 രൂപംകൊണ്ട ജെബി ചുഴലിക്കാറ്റ് എന്നു പേരിട്ടിരുന്ന ടൈഫൂണ്‍ ഒരു ദശലക്ഷത്തിലധികം ആളുകളുടെ ജിവിത സംവിധാനങ്ങളെയാണ് തകര്‍ത്തെറിഞ്ഞത്.
എക്‌സ്ട്രാട്രോപ്പിക്കല്‍ ചുഴലിക്കാറ്റായിരുന്ന ജെബി ഉത്തരാര്‍ദ്ധഗോളത്തില്‍ 2018ല്‍ സംഭവിച്ച ഏറ്റവും വിനാശകാരിയായ ട്രോപ്പിക്കല്‍ സൈക്ലോണായിരുന്നു്. 1993നു ശേഷം ജപ്പാനില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും ഇതു തന്നെ. പശ്ചിമ പസിഫിക് സമുദ്രത്തില്‍ വലിയ ന്യൂനമര്‍ദ്ദമേഖലകള്‍ സൃഷ്ടിക്കപ്പെടുന്നു. 2018ല്‍ പസിഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന ടൈഫൂണുകളില്‍ 26ാമതായി പട്ടികപ്പെടുത്തിയിട്ടുള്ള ഈ ചുഴലിക്കാറ്റിരുന്നു ജെബി. ഇത്രയും കടുത്തൊരു ചുഴലിക്കാറ്റിനെ ജപ്പാന്‍ മുന്‍പ് നേരിട്ടിട്ടുള്ളത് 1993ല്‍ യാന്‍സി ടൈഫൂണ്‍ ആഞ്ഞുവീശിയപ്പോഴാണ്.

ജെബി വന്ന് ഒരു വര്‍ഷം പിന്നിടുന്നതിടയിലാണ് പുതിയ ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. ഇത്തവണത്തേത് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയെ തകര്‍ക്കുമോ എന്ന ആശങ്കയിലാണ് രാജ്യം. കനത്ത പ്രഹരം ഉണ്ടാക്കാതെ തീര നഗരങ്ങളിലൂടെ നേരെ കടലിലേക്ക് തിരിച്ചു പോകുമെന്ന പ്രാര്‍ഥനയിലാണ് ജനങ്ങള്‍. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അടക്കമുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ജപ്പാനിലെ ഈ കെടുതികള്‍ കാരണമായേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending