Connect with us

Culture

മഞ്ഞപ്പടക്കു വേണ്ടത് കൊച്ചിയുടെ പിന്തുണ

Published

on

സ്വന്തം നാട്ടില്‍ കളിക്കുന്നത് പോലെ’- കൊച്ചിയില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ബ്രസീല്‍ താരങ്ങളും കോച്ചും ഒരുപോലെ പറഞ്ഞ വാക്കിങ്ങനെ. കൊച്ചിയുടെ സ്‌നേഹ തണലിലേക്ക് കാനറികള്‍ വീണ്ടുമെത്തി, 18ന് രാത്രി എട്ടിന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോണ്ടുറാസാണ് എതിരാളികള്‍. ലോസ് കത്രാച്ചോസ് എന്ന് വിളിപ്പേരുള്ള ഹോണ്ടുറാസിന്റെ പോരാളികളും ഇന്നലെ രാവിലെയോടെ കൊച്ചിയില്‍ വിമാനമിറങ്ങി. ബുധനാഴ്ച്ച ദീപാവലി നാളില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ശക്തമായി ഗ്രൗണ്ട് സപ്പോര്‍ട്ടാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ടീമിന് കൊച്ചിയോട് ഇഷ്ടം തോന്നാന്‍ കാരണങ്ങളേറെയുണ്ട്. ഒന്ന് ബ്രസീലിലേതിന് സമാനമായ കലാവാസ്ഥ.

കൊച്ചിയിലെ ഉഷ്ണവുമായി പൊരുത്തപ്പെടാനാണ് ടീം അല്‍പ്പമെങ്കിലും ബുദ്ധിമുട്ടിയത്. കൊച്ചിയെ കുറിച്ചുള്ള ഏക പരാതിയും ഇതുമാത്രം. ആരാധകരുടെ പിന്തുണയാണ് ബ്രസീലിനെ കൊച്ചിയെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു ഘടകം. മറ്റു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ കാണികളുടെ എണ്ണം ഏറെ കുറവാണ്. എന്നിട്ടും ബ്രസീലിന്റെ മത്സരങ്ങള്‍ കാണാന്‍ മഞ്ഞ ജഴ്‌സിയുമണിഞ്ഞ് കാണികള്‍ ഒഴുകിയെത്തി. ലിങ്കണിന്റെയും ബ്രന്നറിന്റെയും പൊളീഞ്ഞോയുടെയും ഓരോ നീക്കങ്ങളെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എതിര്‍വല കുലുങ്ങിയപ്പോള്‍ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. കാനറി കുഞ്ഞു്യൂങ്ങളെ കൊച്ചിയും അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്. ഗോവയില്‍ അവസാന ഗ്രൂപ്പ് മത്സരം കളിച്ച് ശനിയാഴ്ച്ച രാത്രിയോടെയാണ് ടീം കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ വിശ്രമിച്ചു. വൈകിട്ട് ആറു മുതല്‍ എട്ടു വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലിച്ചു. പൊതുവെ ദുര്‍ബലരാണെങ്കിലും ഹോണ്ടുറാസിനെ ശക്തരായ എതിരാളികളായി തന്നെയാണ് ബ്രസീല്‍ കാണുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ന്യൂനതകളെല്ലാം തിരുത്തി മികച്ച വിജയവുമായി ക്വാര്‍ട്ടര്‍ ഫൈനലാണ് ലക്ഷ്യം.

ജയിച്ചാല്‍ 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനി-കൊളംബിയ മത്സര വിജയികളെയാണ് ബ്രസീലിന് നേരിടേണ്ടി വരിക. ബ്രസീല്‍-ജര്‍മ്മനി പോരാട്ടം യാഥാര്‍ഥ്യമായാല്‍ കളിയാരാധകര്‍ക്ക് ആവേശം കൂടും. കൗമാര കപ്പില്‍ മൂന്നു വട്ടം ചാമ്പ്യന്‍മാരായ ബ്രസീലിന് 2003ന് ശേഷം കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. ഇത്തവണ കപ്പിലേക്കുള്ള ആദ്യ കടമ്പ വലിയ വെല്ലുവിളികളില്ലാതെ തന്നെ മറികടന്നു. പ്രാഥമിക റൗണ്ടില്‍ മൂന്നു മത്സരങ്ങളും ജയിച്ചാണ് ബ്രസീല്‍ ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിനോട് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയിച്ചു കയറി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തി. നൈജറിനെയും നോര്‍ത്ത് കൊറിയയെയും മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. ഓരോ ഗ്രൂപ്പിലും മൂന്നാം സ്ഥാനത്തെത്തിയ ടീമുകളില്‍ മികച്ച നാലു ടീമുകളില്‍ ഉള്‍പ്പെട്ടാണ് ഹോണ്ടുറാസ് ഇ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഗുവാഹത്തിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ച ടീം ആദ്യ മത്സരത്തില്‍ ജപ്പാനോട് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോറ്റിരുന്നു.

ഈ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ ന്യൂകാലിഡോണിയയോട് കലിപ്പ് തീര്‍ത്ത ടീം അവരെ തോല്‍പ്പിച്ചത് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്. ഈ വിജയമാണ് ശനിയാഴ്ച്ച ഫ്രാന്‍സിനോട് 5-1ന് തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ടീമിന് വഴിയൊരുക്കിയത്. ഹോണ്ടുറാസ് ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ ജിംനേഷ്യത്തിലായിരുന്നു താരങ്ങള്‍ ചെലവഴിച്ചത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending