Connect with us

More

55 കഴിഞ്ഞവര്‍ക്കുള്ള സൗജന്യ ബസ് യാത്ര പ്രയോജനപ്പെടുത്തി പ്രവാസികള്‍

Published

on

 

അബുദാബി: അബുദാബിയില്‍ 55 വയസ് കഴിഞ്ഞവര്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയ അധികൃതരുടെ തീരുമാനത്തില്‍ പ്രവാസികള്‍ സന്തുഷ്ടര്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നിരവധി പേരാണ് സൗജന്യ ബസ് യാത്രക്കുള്ള ടിക്കറ്റ് തരപ്പെടുത്തിയത്. അബുദാബി നഗരത്തില്‍ എവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തിയവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇടത്തരക്കാര്‍ക്കും ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കും സൗജന്യ യാത്ര വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്.
മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മുസഫ, ബനിയാസ്, ഷഹാമ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് സൗജന്യ യാത്ര കൂടുതല്‍ ഉപകാരപ്രദമായി മാറിയത്. സാധാരണ ഗതിയില്‍ മുന്‍കൂട്ടി പണം നല്‍കി പാസ് എടുത്താല്‍ മാത്രമേ ബസില്‍ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.
എന്നാല്‍, 55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫോട്ടോ പതിച്ച മനോഹരമായ കാര്‍ഡ് സൗജന്യമായി നല്‍കുകയാണ് ചെയ്യുന്നത്. പണം നല്‍കാതെ യാത്ര ചെയ്യാന്‍ കഴിയുമെന്ന കാര്യമറിഞ്ഞ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ സൗജന്യ പാസ് കരസ്ഥമാക്കാനുള്ള തയാറെടുപ്പിലാണ്. സൗജന്യ യാത്ര വലിയ അനുഗ്രഹമായാണ് പ്രായമായവര്‍ വിലയിരുത്തുന്നത്. 75 വയസ് പിന്നിട്ടാലും സ്വന്തം നാട്ടില്‍ കിട്ടാത്ത സൗജന്യ യാത്ര വിദേശ രാജ്യത്ത് ലഭിക്കുന്നുവെന്നത് പ്രവാസികളെ കൂടുതല്‍ ആഹ്‌ളാദ ഭരിതരാക്കുന്നുണ്ട്.
അബുദാബി ഭരണാധികാരികള്‍ കാട്ടുന്ന ഉദാര മനസ്‌കതക്ക് പകരമായി ഈ രാജ്യത്തിന് കൂടുതല്‍ ഐശ്വര്യമുണ്ടാവാന്‍ പ്രവാസികളുടെ പ്രാര്‍ത്ഥന ഉണ്ടാകുമെന്ന് സൗജന്യ ടിക്കറ്റ് ലഭിച്ചവര്‍ പറയുന്നു. തലസ്ഥാന നഗരിയിലേക്കും പരിസര പ്രദേശങ്ങളിലെ മറ്റു നഗരങ്ങളിലേക്കും തിരിച്ചും നിരവധി ബസുകള്‍ സര്‍വീസ് ന ടത്തുന്നതു കൊണ്ട് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. തൊഴില്‍ സ്ഥാപനത്തിലേക്കും താമസ സ്ഥലത്തേക്കുമുള്ള കല്‍നട യാത്ര പലപ്പോഴും പ്രതികൂല കാലാവസ്ഥയില്‍ ഏറെ പ്രയാസം സൃഷ്ടിക്കാറുണ്ട്.
അത്തരക്കാരെ വളരെയധികം സന്തുഷ്ടരാക്കിയാണ് സൗജന്യയാത്ര പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending