Connect with us

Culture

യു.എ.പി.എ: പൊലീസ് കേന്ദ്ര ഏജന്‍സികളുടെ കെണിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സംസ്ഥാനത്ത് പല കേസുകളിലും അകാരണമായി നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. പ്രസംഗത്തിന്റെ പേരില്‍ മതപണ്ഡിതന്റെ പേരില്‍ പോലും യു.എ.പി.എ ചുമത്തി. പല കേസുകളിലും യു.എ.പി.എ ചുമത്തുന്ന സ്ഥിതിയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും സ്‌കൂളുകളിലെ സിലബസില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് അത് തിരുത്തണം. ഇതിന് പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന പൊലീസ് തന്നെ യു.എ.പി.എ ചുമത്തി കേസ് എടുക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്തിയവരാണ് മുസ്‌ലിംലീഗ്. തീവ്രവാദത്തിനെതിരെ എല്ലാക്കാലവും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ തീവ്രവാദത്തിന്റെ പേരില്‍ സാധാരണ കേസുകളില്‍ പോലും യു.എ.പി.എ ചേര്‍ത്ത് എഫ്.ഐ.ആര്‍ ഇടുന്നത് ശരിയാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.എ.പി.എ നിയമം ചുമത്തുന്നതിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം. പ്രത്യേക അജണ്ടയോടെ ഇക്കാര്യങ്ങളിലെല്ലാം ഇടപെടുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്ക് ഇടതുപക്ഷവും കൂട്ടുനില്‍ക്കുകയാണ്.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താല്‍ക്കാലിക നേട്ടത്തിനായാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ ഏകസിവില്‍ കോഡ് ചര്‍ച്ചയാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തുള്ള ചിലരും ബി.ജെ.പി ഒരുക്കിയ കെണിയില്‍ വീഴുകയാണ്. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയം പറഞ്ഞ് ബി.ജെ.പി ഒരുക്കിയ കെണിയില്‍ അവര്‍ ചാടേണ്ടതില്ല. മതേതര വേരുകള്‍ ശക്തമായ സംസ്ഥാനമാണ് കേരളം. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, യു.എ.പി.എ ചുമത്തുന്നത് സംസ്ഥാന സര്‍ക്കാറിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എടുത്ത കേസുകളിലാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. നിരോധിത സംഘടനകളായ ഐ.എസുമായി ബന്ധമുള്ള കേസുകളിലെല്ലാം യു.എ.പി.എ ചുമത്തുന്നുണ്ട്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുകയാണ്. നിരോധിത സംഘടനയില്‍ ആരു ചേര്‍ന്നാലും യു.എ.പി.എ ചേര്‍ത്ത് കേസെടുക്കേണ്ടതുണ്ട്. പ്രസംഗിച്ചതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ യു.എ.പി.എ ചുമത്തിയെന്ന പരാതി ഗൗരവമായി പരിശോധിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending