Connect with us

Culture

നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമെന്ന് ബിജെപി; ശരത് പവാറിനെ സമീപിച്ച് ഉദ്ദവ് താക്കറെ

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്‍ സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ രാത്രി ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഫോണില്‍ നിന്നും ശരദ് പവാറിന്റെ വസതിയിലേക്കാണ് താക്കറെ വിളിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശിവസേനയെ സഹായം തേടിയാണ് സംഭാഷണം നടന്നത്.

അതേസമയം, സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന ഭീഷണിയുമായി ബിജെപി രംഗത്ത്. നവംബര്‍ 7 നകം പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ സുധീര്‍ മുങ്കന്തിവാര്‍ വെള്ളിയാഴ്ച പറഞ്ഞു.

ഒക്ടോബര്‍ 21 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷവും സര്‍ക്കാര്‍ രൂപീകരണത്തില്‍ പുരോഗതി കാണാത്തതിനാലാണ് മന്ത്രിയുടെ പരാമര്‍ശം.

ഇന്നലെ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ശിവസേന പ്രതിനിധികള്‍ ഗവര്‍ണറെ കണ്ടിരിന്നു. ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ രാജ്ഭവനിലെത്തി കണ്ടത്. സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി സംഘത്തിലുണ്ടായിരുന്ന നിയമസഭാ കക്ഷി നേതാവ് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ഗവര്‍ണറെ കാണും മുമ്പ് ശിവസേന നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ഷിന്‍ഡെയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ 50-50 ഫോര്‍മുല അംഗീകരിക്കുന്നത് വരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ശിവസേന ഇന്നലെയും ആവര്‍ത്തിച്ചു.

ശിവസേന വിചാരിച്ചാല്‍ മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്‍ താല്‍പ്പര്യപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ ലഭിച്ചാല്‍ തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും പിന്‍മാറുമെന്ന റിപ്പോര്‍ട്ടുകള്‍ ശിവസേന തള്ളി. 50-50 ഫോര്‍മുല എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനക്കാരന്‍ മുഖ്യമന്ത്രിയാവുന്നതിന് ആവശ്യമെങ്കില്‍ കാത്തിരിക്കണമെന്നായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറേയുടെ ആഹ്വാനം. ഇതോടെ അധികാര തര്‍ക്കം ഉടന്‍ തീരുമെന്ന ബി.ജെ.പി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അതേ സമയം കോണ്‍ഗ്രസ്-എന്‍.സി.പി പാര്‍ട്ടികളുമായി ശിവസേന ബന്ധപ്പെടുന്നുണ്ടെന്ന കാര്യം പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
ബി.ജെ.പിയുടെ പ്രശ്‌നം തങ്ങള്‍ക്ക് അറിയാമെങ്കിലും തങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടെന്നായിരുന്നു ഉദ്ദവ് താക്കറേയുടെ പ്രതികരണം. നിലപാടില്‍ വ്യക്തത വരുത്തുന്നത് വരെ ബി.ജെ.പിയുമായി ചര്‍ച്ചക്കില്ലെന്നും അമിത് ഷായും താനുമായി എന്ത് കരാറാണ് ഉണ്ടാക്കിയതെന്ന് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഫഡ്‌നാവിസ് ആദ്യം അക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് വേണ്ടതെന്നും ഉദ്ദവ് താക്കേറെ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending