Connect with us

More

കളം പിടിക്കാന്‍ കരുത്തര്‍; 77 ആവര്‍ത്തിക്കാന്‍ യു.ഡി.എഫ്

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് 34 ദിവസം ബാക്കി നില്‍ക്കെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടുപോയ വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ പട്ടിക എല്‍.ഡി.എഫിനെ മാത്രമല്ല യു.ഡി.എഫ് പ്രവര്‍ത്തകരെപോലും അമ്പരപ്പിച്ചു.

എല്ലാ മണ്ഡലങ്ങളിലും അനുയോജ്യരായ കരുത്തന്‍മാരെ പോരിനിറക്കിക്കൊണ്ടുള്ള ഇത്തരം ഒരുസ്ഥാനാര്‍ത്ഥി പട്ടിക ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസും മുസ്്‌ലിം ലീഗും ഉള്‍പ്പെട്ട മുന്നണി ജയിച്ച 1977-ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം ഇക്കുറിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അവസാനംവരെ വടകരസ്ഥാനാത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വടകര. ടി.പി.ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ തുടങ്ങി ഏറ്റവും ഒടുവില്‍ പെരുയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വരെയുള്ള കൊലപാതകം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വടകര. ഈ കൊലപാതകങ്ങളുടെയെല്ലാം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം കണ്ണൂരാണെന്നതും പി.ജയരാജന്‍ വടകരയിലെ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായതുമാണ് ഇതിനുകാരണം.

അക്രമത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടതെന്നും വെടിയുണ്ടയേക്കാള്‍ ശക്തമായ ബാലറ്റിലൂടെ മറുപടി നല്‍കാനാകുമെന്നുമാണ് യു.ഡി.എഫിന്റെ വിശ്വാസം. ഇക്കുറി വടകരയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം അക്രമ രാഷ്ട്രീയ മാകും. അക്രമരാഷ്ട്രീയത്തിന്റെ വ്യക്താക്കളെ തോല്‍പ്പിക്കുകയാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന ആര്‍.എം.പിയും പ്രഖ്യാപിച്ചിരുന്നു.

അക്രമരാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യാന്‍ കാത്തിരിക്കുന്നവരുടെ സമ്മദിദാനം വാങ്ങിയെടുക്കാന്‍ കരുത്തള്ള സ്ഥാനാര്‍ത്ഥിയാകണം വടകരയില്‍ മത്സരിക്കേണ്ടതെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നതിന്റെ ഗൗരവം കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഒടുവില്‍ ഏറ്റവും അനിയോജ്യനായ മുരളീധരനെ തന്നെ കളത്തിലിറക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending