Connect with us

Culture

ഹര്‍ത്താല്‍ പൂര്‍ണം: ഭരണകേന്ദ്രങ്ങള്‍ നിശ്ചലം

Published

on

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു. പൊലീസിനെ നിയോഗിച്ചും ബസ് സര്‍വീസ് നടത്തിയും ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തിയാണ് ജനം ഹര്‍ത്താലിനോട് സഹകരിച്ചത്.

റോഡും കടകമ്പോളങ്ങളും അടഞ്ഞു കിടന്നു. നിരത്തിലിറക്കാതെ സ്വകാര്യവാഹനങ്ങളും ടാക്‌സികളും ഓട്ടോറിക്ഷകളും ഹര്‍ത്താലിനോട് സഹകരിച്ചു. സ്വകാര്യബസുകളും സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ചിലയിടങ്ങളില്‍ സര്‍വീസ് നടത്തിയെങ്കിലും യു.ഡി.എഫ് അനുകൂല ജീവനക്കാര്‍ ഹര്‍ത്താലിനോട് സഹകരിച്ചതിനാല്‍ സര്‍വീസുകള്‍ മുടങ്ങി. ആസ്പത്രി, വിവാഹം തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്കായി സ്വകാര്യവാഹനങ്ങളും ഓടി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഇടതു സര്‍വീസ് സംഘടനകളിലെ ജീവനക്കാര്‍ പോലും ജോലിക്കെത്തിയില്ല.

ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നെങ്കിലും ചില കേന്ദ്രങ്ങളില്‍ പൊലീസ് ബോധപൂര്‍വം പ്രകോപനമുണ്ടാക്കി. സമാധാനപരമായി പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഹര്‍ത്താലിന്റെ മറവില്‍ ചില കേന്ദ്രങ്ങളില്‍ ഇടതു പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചും കല്ലേറ് നടത്തിയും ഹര്‍ത്താല്‍ പൊളിക്കാനായിരുന്നു ശ്രമം.

ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. മുന്‍കൂട്ടി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ ബസ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാര്‍ കുറവായിരുന്നു. അതുകൊണ്ടു തന്നെ ആര്‍ക്കും ബുദ്ധിമുട്ടുണ്ടായില്ലെന്നതാണ് വാസ്തവം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ നേരത്തെ ബുക്ക് ചെയ്തത് അനുസരിച്ച് വന്നിറങ്ങിയ ട്രെയിന്‍ യാത്രികരെ സുരക്ഷിതരായി പൊലീസ് യഥാസ്ഥാനങ്ങളില്‍ എത്തിച്ചു.

ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞത് അന്വേഷിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ മധ്യകേരളത്തിലും ഹര്‍ത്താല്‍ സമാധാനപരമാണ്. എറണാകുളം ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യാത്രക്കാരുള്ള കേന്ദ്രങ്ങളിലേക്ക് പൊലീസ് ബസുകളുപയോഗിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകളും ഒരുക്കി. സ്വകാര്യബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങി. നഗരകേന്ദ്രങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.

ഹര്‍ത്താലനുകൂല പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ വാഹനം തടയാനും കടകളടപ്പിക്കാനും ശ്രമിച്ചത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും വഴിവെച്ചു. കോട്ടയത്തും തൊടുപുഴയിലും കട്ടപ്പനയിലടക്കമുള്ള സ്ഥലങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവരെ സഹായിക്കാനായി പൊലീസും സന്നദ്ധ സംഘടനകളും ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending