Connect with us

More

കേന്ദ്ര അവഗണനക്കെതിരെ യു.ഡി.എഫ് രാജ്ഭവന്‍ ധര്‍ണ

Published

on

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കും പിടിപ്പുകേടിനുമെതിരെ ജൂലൈ 17ന് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുന്‍ പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.

സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ വിഹിതം, കോച്ച് ഫാക്ടറിയും പാതഇരട്ടിപ്പിക്കലുമുള്‍പ്പെടെയുള്ള റെയില്‍വെ വികസനം, റബ്ബര്‍ ഇറക്കുമതി തുടങ്ങി പ്രധാനമന്ത്രി നടപടി എടുക്കേണ്ട നിരവധി വിഷയങ്ങളുള്ളതിനാലാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്. കേന്ദ്രം കേരളത്തെ ബോധപൂര്‍വം അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജൂലൈ 17ലെ ധര്‍ണയില്‍ എം.പിമാരും എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സഹകരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നത് സംബന്ധിച്ച് യു.ഡി.എഫിലെ കക്ഷികള്‍ തമ്മിലെ കരാറുകള്‍ പാലിക്കുവാനും യോഗം തീരുമാനിച്ചു. ചിലയിടങ്ങളില്‍ തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലാണ് തീരുമാനം. നെല്‍വയല്‍ തീര്‍ത്തട ഭേദഗതിക്കെതിരെയും യു.ഡി.എഫ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഭൂമാഫിയേയും റിയല്‍ എസ്റ്റേറ്റ് മാഫിയേയും സഹായിക്കുന്നതാണ് ഭേദഗതിയെന്ന് യോഗം കുറ്റപ്പെടുത്തി. നെല്‍വയലുകള്‍ പരമാവധി സംരക്ഷിക്കണമെന്നാണ് യു.ഡി.എഫ് നയം. നിലവിലെ നിയമത്തിന്റെ അന്തസത്ത മുഴുവന്‍ കളയുന്നതാണ് ഭേദഗതിയെന്നും പി.പി തങ്കച്ചന്‍ കുറ്റപ്പെടുത്തി. സത്ഭരണം സെല്‍ ഭരണമായി മാറി. സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടത് സര്‍വീസ് സംഘടനകളാണ് തീരുമാനിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നു. മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെയാണ് കിഫ്ബി പദ്ധതികള്‍. പണം കണ്ടെത്താതെ വെറുതെ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ്. പദ്ധതി വിഹിതം യഥാസമയം നല്‍കാന്‍പോലും സര്‍ക്കാരിനാകുന്നില്ല. അതെ സമയം തന്നെ ആഢംബര കാറുകള്‍ വാങ്ങി പണം ധൂര്‍ത്തടിക്കുകയാണെന്ന് തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.
കേരള കോണ്‍ഗ്രസ് എം മടങ്ങി വന്ന സാഹചര്യത്തില്‍, മുന്നണിയില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും യോഗം ചുമതലപ്പെടുത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഓഗസ്റ്റ് ഏഴിന് സമ്പൂര്‍ണ യു.ഡി.എഫ് യോഗം ചേരുവാനും തീരുമാനിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കിയ പി.പി തങ്കച്ചന്‍, താന്‍ നേരിടുന്ന സുരക്ഷ ഭീഷണിയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന് അറിയാമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷക്കായി പൊലീസിനെ കൂടെ നിയോഗിച്ചിരിക്കുന്നതെന്നും വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending