Connect with us

More

ബ്രസീല്‍ വാര്‍; യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നാളെ രാത്രിയറിയാം

Published

on

കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പോവുന്നത് രണ്ട് ബ്രസീലുകാരാണ്. ലോക ഫുട്‌ബോളിലെ മഞ്ഞ സൗന്ദര്യത്തിന് പ്രതിരോധത്തിന്റെ ശക്തിശോഭ സമ്മാനിക്കുന്ന മാര്‍സിലോയും ഡാനി ആല്‍വസും. റയലിന്റെ വിജയയാത്രയില്‍ അവരുടെ ഫുള്‍ബാക്കും അറ്റാക്കിംഗ് വിംഗറുമായി കളിക്കുന്ന മാര്‍സിലോയുടെ സ്ഥാനം വലുതാണ്. ബാര്‍സിലോണയെ പോലെ അതിശക്തരെ വീഴ്ത്തി യുവന്തസിനെ കലാശപ്പോരാട്ടത്തിന് യോഗ്യരാക്കിയതിന് പിറകില്‍ അവരുടെ ഫുള്‍ബാക്ക് ഡാനി ആല്‍വസിന്റെ സ്ഥാനവും ചെറുതല്ല. ബ്രസീല്‍ ദേശീയ സംഘത്തിന്റെ പിന്‍നിരയില്‍ ജാഗ്രത പാലിക്കുന്ന രണ്ട് പേരും നാളെ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആശ്വസിക്കുന്നവര്‍ രണ്ട് ടീമിന്റെയും ഗോള്‍ക്കീപ്പര്‍മാരാണ്-ബഫണും കൈലര്‍ നവാസും.

ഫുള്‍ബാക്ക് എന്നാല്‍ ഫുട്‌ബോളിലത് ഫുള്‍സ്റ്റോപ്പാണ്. മുന്‍നിരക്കാര്‍ക്ക് ഫുള്‍ സ്റ്റോപ്പിടുന്നവര്‍. ബാര്‍സിലോണയുടെ ചാമ്പ്യന്‍ അണിയില്‍ എട്ട് വര്‍ഷത്തോളം പന്ത് തട്ടിയ താരമാണ് ആല്‍വസ്. അവിടെ നിന്നും യുവെയില്‍ എത്തിയപ്പോഴും കളിക്കും സമീപനത്തിലും മാറ്റമില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മൊണോക്കോയെ യുവെ വീഴ്ത്തിയതിന് പിറകില്‍ ആല്‍വസിന് വ്യക്തമായ പങ്കുണ്ടായിരുന്നു. ടൂറിനില്‍ നടന്ന ആദ്യ പാദത്തില്‍ യുവെ നേടിയ രണ്ട് ഗോളിലേക്ക് പാസ് നല്‍കിയതും ബ്രസീലുകാരനായിരുന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിന് പാസും നല്‍കി സ്വന്തമായി ഒരു ഗോളും നേടി. ഇതേ റോള്‍ തന്നെയാണ് മാര്‍സിലോക്കും. മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന എല്‍ക്ലാസികോ പോരാട്ടത്തില്‍ ബാര്‍സിലോണയുടെ ലിയോ മെസി അവസാന സെക്കന്‍ഡില്‍ വിജയ ഗോള്‍ കൂറിച്ചപ്പോള്‍ തന്റെ തെറ്റ് തുറന്ന് സമ്മതിച്ചിരുന്നു മാര്‍സിലോ. മെസിയെ മാര്‍ക്ക് ചെയ്യുന്നതില്‍ തനിക്ക് പറ്റിയ വീഴ്ച്ചയാണ് ഗോളില്‍ കലാശിച്ചതെന്ന് പറഞ്ഞ അതേ മാര്‍സിലോയാണ് പിന്നീട് നടന്ന ലാലീഗ മല്‍സരങ്ങളിലും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും ബയേണ്‍ മ്യുണിച്ചിനെതിരെയും മിന്നുന്ന പ്രകടനം നടത്തി ടീമിന്റെ ശക്തി തെളിയിച്ചത്.
ലാറ്റിനമേരിക്കക്കാരായ രണ്ട് താരങ്ങള്‍ രണ്ട് യൂറോപ്യന്‍ ടീമുകളുടെ അതികായന്മാരായി മാറുന്നത് ഇത് പുതിയ സംഭവമല്ല. ഫുട്‌സാലിലൂടെ അരങ്ങേറിയ താരമാണ് മാര്‍സിലോ. സദാ ജാഗ്രതക്കാരന്‍. പഴയ റോബര്‍ട്ടോ കാര്‍ലോസ് ശൈലി. വിംഗിലൂടെ കുതികുതിക്കും. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തനിക്ക് ഗോള്‍ നേടാമായിരുന്നിട്ടും റൊണാള്‍ഡോയുടെ ഹാട്രിക്കാനിയി അദ്ദേഹം നല്‍കിയ പാസ് ഫുട്‌ബോള്‍ ലോകം മറക്കില്ല. അലാവസാവട്ടെ അധികാരികളോട് പൊരുത്തപ്പെടാത്തയാളാണ്. ബാര്‍സിലോണ മാനേജ്‌മെന്റുമായി പിണങ്ങിയാണ് അദ്ദേഹം യുവന്തസിലെത്തിയത്. ബ്രസീലുകാര്‍ രണ്ട് ടീമിലും കളിക്കുമ്പോള്‍ യുവന്തസ് മുന്‍നിരയെ നയിക്കുന്നത് രണ്ട് അര്‍ജന്റീനക്കാരാണ്-ഗോണ്‍സാലോ ഹിഗ്വീനും പോളോ ഡിബാലേയും.

kerala

‘മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ല’: രമേശ് ചെന്നിത്തല

യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ കുറിച്ച് ഓർമിപ്പിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ എന്ന് കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കഴിഞ്ഞ 8 വർഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാൻ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂർണ ആധിപത്യമാണ് 20 ലോക്സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്. ഒരു ദുഃസ്വപ്നം പോലെയാണ് ജനങ്ങൾ കെ റെയിൽ പദ്ധതിയെ കണ്ടത്. കെ ഫോൺ എപ്പോൾ പൂട്ടുമെന്ന് കണ്ടാൽ മതി, ഏകദേശം നിലച്ച മട്ടിൽ ആണ്. യഥാർത്ഥത്തിൽ കെ ഫോണും പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇവർക്ക് ആകെ അറിയുന്നത് കൊലപാതകമാണ്. പാനൂർ ബോംബ് നിർമാണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അഴിമതിയും അക്രമവും ആണ് സർക്കാരിന്റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശ്ശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറി. ചിലപ്പോൾ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും. ജോസ് കെ മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്. അതാണ് എൽഡിഎഫിൽ ആകെ ലഭിക്കുന്ന പാരിതോഷികം. തിരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാൻ പോകുന്നത് സിപിഐ കേരളാ കോൺഗ്രസ് രാജ്യസഭാ സീറ്റ് തർക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ്‌ വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.

Continue Reading

kerala

എക്സാലോജിക് സിഎംആർഎൽ ഇടപാട്; ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം

Published

on

സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് അറിയിച്ചു. രേഖകൾ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. CMRL വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇഡി സമൻസ് അയച്ചത്.

തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി വീണ്ടും സമൻസയച്ചത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്.

Continue Reading

kerala

അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട ഹർജി ഫയലിൽ സ്വീകരിച്ചു

കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും

Published

on

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് റഹീമിന്റെ ബന്ധുക്കൾ അറിയിച്ചു. ദയാധനം നൽകാൻ തയാറാണെന്നും കോടതിയെ അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷമായിരിക്കും അന്തിമ വിധി.

സമാഹരിച്ച 34 കോടി രൂപ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോടതി വിധിക്കനുസരിച്ചാണു മരിച്ച സൗദി പൗരന്റെ കുടുംബത്തിനു പണം കൈമാറുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അശ്റഫ് വേങ്ങാട്ട്, റഹീമിന്റെ കുടുംബത്തിന്റെ ലീഗൽ കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂർ എന്നിവരാണ് നിയമനടപടികൾ ഏകീകരിക്കുന്നത്.

Continue Reading

Trending