Connect with us

Culture

യു.ജി.സിയെ എന്തിന് മാറ്റണം

Published

on

 

അഹമ്മദ് ഷരീഫ് പി.വി

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ കാലത്ത് രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷകരായ എസ് രാധാകൃഷ്ണന്‍, ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇന്ത്യയെ ജനാധിപത്യ, മതേതര, സമത്വ രാജ്യമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും, അത്കൂടി ചരിത്രത്തിന്റെ ഭാഗമായി പഠന വിധേയമാക്കാന്‍ ഒരു വലിയ അളവോളം അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2014നു ശേഷം രാഷ്ട്രീയ അന്തരീക്ഷവും ഭരണ വ്യവസ്ഥയെ ക്രമപ്പെടുത്തുന്നതും സമൂല മാറ്റങ്ങള്‍ക്കാണ് വിധേയമായത്. ആര്‍.എസ്.എസ് ക്രമപ്പെടുത്തുന്ന ഗ്രന്ഥങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പാഠ്യരംഗത്ത് വരുന്നത്. രാമന്‍, സീത, വേദങ്ങള്‍ എന്നിവ മുന്‍കാലങ്ങളില്‍ കബീര്‍, മീരാഭായ്, ബാബ ഫരീദ്, ഗുരുനാനാക് എന്നിവരുടെ സ്ഥാനങ്ങളിലെത്തിക്കഴിഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള മതേതര പാര്‍ട്ടികളുടെ ഭരണത്തില്‍ തന്നെ രാമജന്മഭൂമി-ബാബരി മസ്ജിദ് വിഷയം വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ടെക്സ്റ്റ്ബുക്കുകളും ഗ്രന്ഥങ്ങളും എഴുതുന്നതിലും തെരഞ്ഞെടുക്കുന്നതിലും സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ (സി.എ.ബി.ഇ) ചര്‍ച്ചകള്‍ നടത്തിയിരുന്നു. യു.പി.എ ഭരണകാലത്ത് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവും തമ്മില്‍ പാഠ്യ വിഷയങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍ തുടര്‍ക്കഥയായിരുന്നു. പല സംസ്ഥാനങ്ങള്‍ക്കും ഹിന്ദുവല്‍കൃത ഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുന്നതിലായിരുന്നു വ്യഗ്രത. ഹിന്ദു-ഹിന്ദുത്വ ടെക്സ്റ്റ് ബുക്കുകള്‍ക്ക് നേരിട്ട് രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നത് ഇവര്‍ക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പിന്തുണ നല്‍കാന്‍ വേണ്ടി ഉത്തരേന്ത്യന്‍ അച്ചടി, സംപ്രേഷണ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നുവെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഈ കാരണങ്ങളാല്‍ തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ ആശയങ്ങള്‍ രാജ്യത്തിന്റെ ഏറിയ ഭാഗങ്ങളിലും സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു.
ഹിന്ദുത്വ കൊടുങ്കാറ്റിനെ വേണ്ട വിധം ചെറുക്കാന്‍ മതേതര ആശയക്കാര്‍ക്ക് സാധിക്കാതെ വന്നതോടെ തീവ്ര ആശയക്കാരുടെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തിന്റെ ഭാഗമായി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പിറ്റേ ദിവസം 1992 ഡിസംബര്‍ ഏഴിന് മതേതര പാര്‍ട്ടികളുടെ പ്രതിനിധികള്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഓര്‍ക്കുക. അദ്ദേഹം ഒരു കാര്യം സ്പഷ്ടമായി പറഞ്ഞു. പ്രശ്‌നം ഇനി ബാബരി മസ്ജിദിന്റേതല്ല. രാമക്ഷേത്രം എന്ന വലിയ ആവശ്യത്തിന്റേതാണ്. തലേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനോട് ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ലെന്ന കാര്യവും രാഷ്ട്രപതി വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാഴ്ച പലരും വീഡിയോകളിലൂടെ കണ്ടു. മതേതര യു.പി പൊലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇതെന്ന് ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. എഴുതപ്പെട്ട ചരിത്രം ഭാവിയില്‍ വരാനിരിക്കുന്നതിനേക്കാളും വലിയ സ്വാധീനമുണ്ടാക്കും എന്ന് ഇതിലൂടെ വ്യക്തമാണ്.
സി.എ.ബി.ഇ എന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സംവിധാനം ഇപ്പോള്‍ മരിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് 1956ലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ ആക്ടിലൂടെ നിലവില്‍ വന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) ആണ്. യു.ജി.സിക്ക് അന്ത്യകൂദാശ ചൊല്ലുന്ന കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ സമീപനം സാങ്കേതിക വിദഗ്ധനായ ഭരണാധികാരിയുടേതാണ്. ഇതിനോടകം തന്നെ യു.ജി.സിയിലെ വിദ്യാഭ്യാസ വിചക്ഷകരുടെ എണ്ണം കാര്യമായി വെട്ടി കുറച്ചിട്ടുണ്ട്. എന്നാല്‍ കുറേക്കൂടി ഞെട്ടിക്കുന്ന വസ്തുത ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്ന കേന്ദ്ര സര്‍ക്കാറിന്റെ യു.ജി.സിക്കു പകരമായുള്ള നിര്‍ദ്ദിഷ്ട സ്ഥാപനത്തില്‍ വനിത, ദലിത്, ഒ.ബി.സി സ്‌കോളര്‍മാര്‍ക്ക് സംവരണമില്ലെന്നതാണ്. ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ എന്ന എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന സ്ഥാപനം മുഴുവനായും ഉദ്യോഗസ്ഥ വൃന്ദത്തിന്റേതാണ്. സര്‍ക്കാറിന് ഏതുവിധേനയും വഴങ്ങുന്ന വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയ അക്കാദമിക് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു സ്ഥാപനം അതാണ് കേന്ദ്രം യു.ജി.സിക്കു ബദല്‍ നിര്‍ദേശിക്കുന്നത്. അക്കാദമിക് അക്രഡിറ്റേഷന്‍ ബോഡിയായ ഇതിലേക്ക് രണ്ട് പ്രൊഫസര്‍മാരെ നിയമിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇവരായിരിക്കും രാജ്യത്തെ യൂണിവേഴ്‌സിറ്റികളുടെ, ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയവയുടെ നിലവാരം വിലയിരുത്തുക. ഇതോടൊപ്പം രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളുടെ ഗുണനിലവാരം വിലയിരുത്തുന്നത് കുറച്ച് കൊണ്ടുവരിക എന്ന മറ്റൊരു പ്രവണതകൂടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നാഷണല്‍ അക്കാഡമിക് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) വിലയിരുത്തിയിരുന്ന സമയത്ത് ഐ.ഐ.എസ് ബംഗളൂരു, ജെ.എന്‍.യു എന്നീ സര്‍വകലാശാലകള്‍ ആദ്യ മൂന്നില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഈ റാങ്കിങിനോട് താല്‍പര്യമില്ലാത്തത് കാരണം നാകിന് പകരം റാങ്കിങ് നിശ്ചയിക്കാന്‍ മറ്റൊരു ബോഡിയെ കൊണ്ടുവന്നു-എന്‍.ഐ.എഫ്.ആര്‍. ഈ സ്ഥാപനത്തിന്റെ വിലയിരുത്തല്‍ മറ്റൊരു രീതിയിലായിരുന്നു. ഇതാവട്ടെ നാകിന്റെ പല പാരാമീറ്ററുകളും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു. ജെ.എന്‍.യുവിനെ എന്‍.ഐ. എഫ്.ആര്‍ സര്‍വേ പ്രകാരം അങ്ങിനെ ആറാം സ്ഥാനത്തേക്ക് തള്ളി. പ്രധാനമന്ത്രി മോദി എം.എ ബിരുദം നേടി എന്ന് അവകാശപ്പെടുന്ന രാജ്യത്തെ തന്നെ വലിയ സര്‍വകലാശാലയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി 14-ാം സ്ഥാനത്തേക്ക് കയറി.
ഇതെല്ലാം പകല്‍പോലെ മുന്നില്‍ തുറന്ന് കാണിക്കുന്ന വസ്തുതയുണ്ട,് യു.ജി.സിയെ തകര്‍ത്ത് കൊണ്ടുവരാന്‍ പോകുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് തീര്‍ത്തും ദുര്‍ബലമായ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു ഷോ മാത്രമായിരിക്കുമെന്നതാണത്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാരായ അക്കാഡമീഷ്യന്‍സിനും ഇതിലും കൂടുതലായി അറിയാമെന്നതിനാല്‍ ഇത്തരം മാറ്റങ്ങളെ കുറിച്ച് യു.ജി.സിയിലോ, മറ്റ് അക്രഡിറ്റേഷന്‍ ബോഡികളിലോ ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ആസൂത്രിത നീക്കത്തിന്റെ മറ്റൊരു അധ്യായം മാത്രമാണ് യു.ജി.സിയെ ഇല്ലാതാക്കുന്നതിന് പിന്നില്‍. രാജ്യം മുഴുവന്‍ ഗ്രേഡഡ് ഓട്ടോണമി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വയം ഭരണം പ്രോത്സാഹിപ്പിക്കുമെന്നാണ് കമ്മീഷന്റെ ഏറ്റവും വലിയ സവിശേഷതയായി പറയുന്നത്. സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും വ്യവസ്ഥാപിതമായ നിയമങ്ങള്‍ക്കനുസരിച്ച് ഫണ്ട് അനുവദിക്കുന്ന ഏജന്‍സിയായ യു.ജി.സി ഇല്ലാതാകുന്നതോടെ എല്ലാം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലാവും. നിര്‍ദിഷ്ട ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം യു.ജി.സിക്ക് ബദല്‍ തീര്‍ക്കുമ്പോള്‍ ഇതില്‍ യു.ജി.സിയിലുണ്ടായിരുന്നതിനേക്കാള്‍ അക്കാദമിക് വിദഗ്ധര്‍ കുറവാണ്. 12 അംഗങ്ങളുള്ള കമ്മീഷനില്‍ മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളാണ്- ഇവര്‍ യഥാക്രമം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സെക്രട്ടറി, സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗം സെക്രട്ടറി എന്നിവരായിരിക്കും ഇത്. മറ്റ് വിദ്യാഭ്യാസ നിയന്ത്രക സ്ഥാപനങ്ങളുടെ രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍, അക്രഡിറ്റേഷന്‍ സ്ഥാപനങ്ങളില്‍ നിന്നും രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവരും ഇതിലുണ്ട്. ഇപ്രകാരം നിര്‍ദിഷ്ട കമ്മീഷന്‍ വലിയ അളവോളം ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയോ, വ്യവസായ താല്‍പര്യക്കാരുടേയോ നിയന്ത്രത്തിലാണ്. ഇത് തീര്‍ച്ചയായും യു.ജി.സിയിലെ അക്കാദമിക് ഘടക ഭാഗത്തെ കുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കാദമിക താല്‍പര്യങ്ങളില്‍ നിന്നും നൈപുണ്യ, സംരംഭകത്വ മേഖലയിലേക്ക് വഴുതി മാറിയാലും അല്‍ഭുതപ്പെടേണ്ടതില്ല താനും. കേന്ദ്ര സര്‍ക്കാറിന് നവലിബറല്‍ വ്യവസായ പുരോഗതിയോടുള്ള ചായ്‌വും അക്കാദമിക് രംഗം പിടിച്ചെടുക്കാനുള്ള വ്യഗ്രതയും കൂടി കണക്കിലെടുക്കുമ്പോള്‍ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു ഉദ്യോഗസ്ഥ സംവിധാനമായി മാറുമെന്നത് അവിതര്‍ക്കമാണ്.
യു.ജി.സി ധനസഹായത്തിനു പകരം സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് ധനസഹായം നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സ്ഥിര നിയമനങ്ങള്‍ പരിമിതപ്പെടുത്തി ഗസ്റ്റ് അധ്യാപക നിയമനം വ്യാപകമാക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കാനുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തേയും പ്രതികൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏത് വിഷയത്തിലും ഇടപെടാന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന് അനിയന്ത്രിതമായ അധികാരങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിര്‍ദ്ദേശം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്.
നെഹ്‌റുവിനേക്കാളും ഇന്ത്യക്ക് വേണ്ടി സംഭാവനകള്‍ ചെയ്തത് ശ്യാമ പ്രസാദ് മുഖര്‍ജിയാണെന്ന് പറയുന്ന ആര്‍.എസ്.എസ് അനുകൂലിയായ ജെ.എന്‍.യു വിസിയെ പോലുള്ളവര്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷനിലെത്തിയാല്‍ ഉന്നത വിദ്യാഭ്യാസത്തിന് ചൂട്ട് തെളിക്കേണ്ട സ്ഥാപനങ്ങള്‍ ഈജിയന്‍ തൊഴുത്തായി മാറുമെന്നുറപ്പ്. ഇത്തരക്കാരെ കുത്തി നിറക്കാന്‍ യു.ജി.സിയെ പുറം കാല്‍ കൊണ്ട് തട്ടിമാറ്റുമ്പോള്‍ വാഴ്‌സിറ്റികള്‍ ബിസിനസ് പുരോഗതിക്കും ആര്‍.എസ്.എസ് കരിക്കുലത്തിനുമായി മാത്രം ഒതുങ്ങേണ്ടി വരും. കലലായ രാഷ്ട്രീയത്തിന് ചങ്ങലയും പൂട്ടും കല്‍പിക്കുന്ന ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ സമിതിയുടെ പുതിയ വിദ്യാഭ്യാസ നയം പോലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending