Connect with us

More

കുട്ടികള്‍ക്ക് യു.ഐ.ഡി: പുതിയ നീക്കവുമായി കേന്ദ്രം

Published

on

 

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ രാജ്യത്തെ കുട്ടികള്‍ക്ക് യു.ഐ.ഡി എന്ന പുതിയ നീക്കവുമായി കേന്ദ്രം.
ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സവിശേഷ നമ്പര്‍ (യു. ഐ.ഡി) നല്‍കാനാണ് ആലോചിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി തുടങ്ങിയ സമഗ്ര വികസനം വിലയിരുത്തുന്നതിനായി ഈ യു.ഐ.ഡി ഉപോഗിക്കാനാണ് നീക്കം.
നല്ല നീക്കമെന്ന് ഇതിനെ ചിലര്‍ വിലയിരുത്തുമ്പോള്‍ ഇത് വിവാദങ്ങള്‍ക്കു വഴിവെക്കുമെന്നാണ് നിയമ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. യു. ഐ. ഡിക്കായി ആധാറിനെ പോലെ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തില്ലെന്നാണ് വിവരം. ഈ പദ്ധതിയില്‍ മാനവ വിഭവ ശേഷി, ആരോഗ്യം, വനിതാ ശിശുക്ഷേമം, ന്യൂനപക്ഷ, ആദിവാസി കാര്യ, സാമൂഹ്യ നീതി, നൈപുണ്യ വികസന മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഓരോ കുട്ടിക്കും ഒരു യുണീക് നമ്പര്‍, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ സുരക്ഷാ, സ്വകാര്യത എന്നിവയെ സംബന്ധിച്ച് ഭീഷണിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. യു. ഐ.ഡി വഴി കുട്ടിയുടെ ജനനം മുതല്‍ തൊഴില്‍ നേടുന്നതു വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള ഡാറ്റാബേസ് തയാറാക്കാനാണ് പദ്ധതിയിടുന്നത്. കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്കും ഈ ഡാറ്റബേസ് ഉപയോഗപ്പെടുത്താം. സ്‌കൂള്‍ വിവരങ്ങളും ഇതുമായി ചേര്‍ക്കാനാവുമെന്നും മാനവ വിഭവ ശേഷി് മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഈ ആശയത്തോട് എ്ല്ലാ മന്ത്രായങ്ങള്‍ക്കും യോജിപ്പാണുള്ളതെന്നും ആധാര്‍ ലഭിക്കുന്നത് വരെ എല്ലാ കാര്യങ്ങള്‍ക്കും ഈ യു. ഐ.ഡി ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. അതേ സമയം വിവിധ മന്ത്രാലയങ്ങ ള്‍ രേഖകള്‍ ശേഖരിക്കുന്നത് ഇരട്ടത്തലയുള്ള വാളായി മാറുമെന്നും ആക്ഷേപമുണ്ട്.
മികച്ച വൈദ്യ സഹായത്തിന് ഡാറ്റ ഉപകരിക്കുന്നതു പോലെ തന്നെ ഇത് വിവേചനങ്ങള്‍ക്കും അനാദരവിനും കാരണമാകുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അതേ സമയം യു.ഐ.ഡി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതിക വിഭാഗത്തെ സര്‍ക്കാര്‍ രൂപീകരിച്ചതായാണ് വിവരം.
നിലവില്‍ സ്‌കൂളുകളിലെ ഉച്ച ഭക്ഷണം, വിവിധ സാമൂഹിക സുരക്ഷ പദ്ധതികള്‍, മത്സര പരീക്ഷകള്‍ എന്നിവക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം, കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ യു. ഐ. ഡി സഹായിക്കുമെന്നും പഠന ശേഷം ഇവര്‍ക്ക് മതിയായ ജോലി ലഭിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനും ഇത് സഹായകരമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending