Connect with us

Video Stories

അണ്ടര്‍ 17: കലാശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

Published

on

ലോകഫുട്‌ബോളിന്റെ കലാശപോരാട്ടത്തിനു ഇന്ന് കൊല്‍ക്കത്തിയില്‍ അരങ്ങുണരും. ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ മുത്തമിടുന്നത് സ്‌പെയിനോ ഇംഗ്‌ളണ്ടോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം മുഴുവന്‍ കൊല്‍ക്കത്തയിലെ സാള്‍ട് ലേക് സ്‌റ്റേഡിയത്തിലെ വിസിലടിക്കായി കാത്തിരിപ്പാണ്.

 

കിരീടം ലക്ഷ്യമിട്ടെത്തിയ 22 ടീമുകളെയും പിന്നിലാക്കി കലാശ പോരിന് യോഗ്യത നേടിയ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ‘യൂറോപ്യന്‍’ ഫൈനല്‍ ഇന്ന് രാത്രി എട്ടിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്് സ്റ്റേഡിയത്തില്‍. വൈകിട്ട് അഞ്ചിന് മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള അഭിമാന പോരാട്ടത്തില്‍ ബ്രസീല്‍ മാലിയെ നേരിടും. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷം രണ്ടാം തവണയാണ് ഇംഗ്ലണ്ടും സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്നത്. അണ്ടര്‍-17 യൂറോ കപ്പിന്റെ കിരീട പോരിലും ഇരുടീമുകളായിരുന്നു ഏറ്റുമുട്ടിയത്. സ്‌പെയിന്‍ ജയിച്ചു, ആ പടയോട്ടം ഇന്ത്യയിലും തുടരാമെന്ന് അവര്‍ മോഹിക്കുന്നു, മധുര പ്രതികാരത്തിനൊപ്പം കൗമാരകപ്പില്‍ കന്നി മുത്തം കൂടി ഇംഗ്ലീഷുകാര്‍ ആഗ്രഹിക്കുന്നു, ആരു ജയിച്ചാലും അവരുടെ ആദ്യ ലോകകപ്പാവും ഇത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ്് ഫൈനലില്‍ കളിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം. സ്‌പെയിന്‍ 1991, 2003, 2007 വര്‍ഷങ്ങളില്‍ ഫൈനലിസ്റ്റുകളായിരുന്നു, പക്ഷേ കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായില്ല. ടൂര്‍ണമെന്റിലൂടനീളം മികച്ച കളിനിലവാരമായിരുന്നു ഇരുടീമുകളുടേതും. പ്രതിരോധത്തിലും ആക്രമണത്തിലും ഒരു പോലെ കരുത്തര്‍. ഏതു സാഹചര്യത്തിലും കളിക്കാന്‍ മിടുക്കരാണ് സ്‌പെയിന്‍. ആത്മവിശ്വാസത്തോടെയാണ് അവര്‍ പന്ത് പാസ് ചെയ്യുന്നത്. സംഘടിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്.
ഇംഗ്ലണ്ടിന്റെ ഭാഗ്യ വര്‍ഷം
2017, ഇംഗ്ലണ്ടിന്റെ യൂത്ത് ടീമുകളെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ്. അണ്ടര്‍-20 ലോകകപ്പ് നേട്ടമായിരുന്നു ആദ്യത്തേത്. പിന്നാലെ അണ്ടര്‍-19 യൂറോപ്യന്‍ കിരീടവും നേടി. കൊല്‍ക്കത്തയില്‍ ഇന്ന്് അണ്ടര്‍-17 ഫൈനലില്‍ ജയിക്കാനായാല്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച നേട്ടങ്ങളുടെ വര്‍ഷമായി 2017 മാറും. ക്രൊയേഷ്യ വേദിയൊരുക്കിയ അണ്ടര്‍-17 യൂറോപ്യന്‍ കപ്പിന്റെ കലാശ കളിയില്‍ സ്‌പെയിനിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ഇംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയത്. എതിരാളികളെയെല്ലാം കീഴടക്കി ഫൈനല്‍ വേദിയിലെത്തുമ്പോള്‍ അതേ സ്പാനിഷ് പട തന്നെയാണ് എതിരാളികള്‍. മധുര പ്രതികാരത്തിനും കളി മോശം കൊണ്ടല്ല, നിര്‍ഭാഗ്യം കൊണ്ടാണ് യൂറോപ്യന്‍ കിരീടം നഷ്ടമായതെന്ന് തെളിയിക്കാനും ഇതിലും വലിയൊരു അവസരം സ്റ്റീവ് കൂപ്പര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് കുട്ടികള്‍ക്ക് ഇനി കിട്ടാനില്ല. ആറു മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രം. നായകന്‍ ജോയല്‍ ലാറ്റിബെഡ്യൂയിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര ശക്തരാണ്. ഇംഗ്ലീഷ് സംഘത്തിന്റെ വിങുകളിലൂടെയുള്ള മുന്നേറ്റം തടയാന്‍ സ്‌പെയിന്‍ പ്രതിരോധ നിരക്ക് ഏറെ വിയര്‍ക്കേണ്ടി വരും. വലതു വിങില്‍ ജോണ്‍ യൊബോയയുടെ സാന്നിധ്യവും സ്പാനിഷ് പടക്ക് തലവേദനയാകും. മൈതാനം നിറഞ്ഞാണ് മധ്യനിരയുടെ കളി. ആറു കളികളില്‍ നിന്ന് ഇംഗ്ലണ്ട് നേടിയത് 18 ഗോളുകള്‍. ബ്രൂസ്റ്റര്‍-ഹഡ്‌സണ്‍-ഫോഡന്‍ ത്രയത്തിന്റെ പ്രഹര ശേഷിയില്‍ സാഞ്ചോയുടെ അഭാവം ടീം അറിയുന്നതേയില്ല.
കണക്കില്‍ മുന്നില്‍ സ്‌പെയിന്‍
കുറിയ പാസുകള്‍ കൊണ്ടുള്ള ടിക്കി-ടാക്ക ശൈലി വിജയകരമായി പ്രാവര്‍ത്തികമാക്കിയാണ് സ്‌പെയിന്‍ ഫൈനല്‍ വരെ മുന്നേറിയത്. സന്തുലിതമാണ് ടീം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റാന്‍ കെല്‍പ്പുള്ളവര്‍. ആക്രമണത്തിലെ വൈവിധ്യമാണ് സ്‌പെയിനിന്റെ കളിയെ അഴകുള്ളതാക്കുന്നത്. ഗോളടിക്കുന്നതിലും വഴങ്ങാതിരിക്കുന്നതിലും ടീം മിടുക്ക് കാട്ടി. 15 ഗോളുകള്‍ എതിര്‍വലയിലാക്കിയപ്പോള്‍ വഴങ്ങിയത് അഞ്ചു ഗോളുകള്‍ മാത്രം. ആബേല്‍ റൂയിസ്, സെസാര്‍ ഗെലാബെര്‍ട്ട്, സെര്‍ജിയോ ഗോമസ്, മുഹമ്മദ് മുഖ്‌ലിസ്, ഫെറാന്‍ ടോറസ്, അന്റോണിയോ ബ്ലാങ്കോ പ്രതിഭാശാലികള്‍ ഏറെയുണ്ട് ടീമില്‍, എല്ലാവരും തികഞ്ഞ ഫോമില്‍. അണ്ടര്‍-17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു വട്ടം നേര്‍ക്കുനേര്‍ വന്നിട്ടുണ്ട് ഇംഗ്ലണ്ടും സ്‌പെയിനും. 2007ലെ ആദ്യ കണ്ടുമുട്ടലില്‍ സ്‌പെയിന്‍ കപ്പുമായി മടങ്ങി. മൂന്നു വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് പകരം വീട്ടി. 2017 മെയ് മാസത്തില്‍ വീണ്ടും ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് സ്‌പെയിന്‍ കിരീടം വീണ്ടെടുത്തു. ഈ വിജയം സ്പാനിഷ് പടക്ക് ആത്മവിശ്വാസം നല്‍കുന്നു.
ബ്രൂസ്റ്ററും റൂയിസും
ഫൈനലില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളാവുക ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്ററും സ്്‌പെയിന്‍ നായകന്‍ ആബേല്‍ റൂയിസും. ടീമിന് കന്നി കിരീടം നേടി കൊടുക്കുന്നതോടൊപ്പം ഗോള്‍ഡന്‍ ബൂട്ടിലും ഇരുവര്‍ക്കും കണ്ണുണ്ട്. ടൂര്‍ണമെന്റില്‍ ഇരുവട്ടം ഹാട്രിക് ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ടിനായി മുന്നിലുള്ള ബ്രൂസ്റ്റര്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ക്വാര്‍ട്ടര്‍ ഫൈനലില്‍ യു.എസ്.എയുടെ വല മൂന്നു വട്ടം ചലിപ്പിച്ച ബ്രൂസ്റ്റര്‍ ശക്തമായ പ്രതിരോധ കോട്ട തീര്‍ത്തിരുന്ന ബ്രസീലിനെതിരെയും ആ മികവ് ആവര്‍ത്തിച്ചു. ടൂര്‍ണമെന്റിലാകെ ഈ ലിവര്‍പൂള്‍ താരം നേടിയത് ഏഴു ഗോളുകള്‍. ഗോളടിക്കുന്നതില്‍ മാത്രമല്ല സഹ താരങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ബ്രൂസ്റ്ററിന്റെ പങ്ക് നിര്‍ണായകമാണെന്ന് ക്യാപ്റ്റന്‍ ലാറ്റിബെഡ്യൂയി സാക്ഷ്യപ്പെടുത്തുന്നു. ഇരട്ട ഹാട്രിക് നേടുക വഴി ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലെ നാലാമനായി മാറി ബ്രൂസ്റ്റര്‍. യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ബ്രൂസ്റ്റര്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയിരുന്നു. ആ പിഴവിനു കൂടി താരത്തിനിന്ന് പരിഹാരം കാണണം. നായകന്റെ കളിയാണ് സ്പാനിഷ് പടക്കായി ആബേല്‍ റൂയിസിന്റേത്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ആബേല്‍ ഗോളടിച്ചു. മാലിക്കെതിരെ നേടിയ രണ്ടു ഗോളുകള്‍ മാത്രം ഉദാഹരണം. ലോകകപ്പിന് രണ്ടു മാസം മുമ്പ് ബാഴ്‌സിലോണയുടെ താരം കൂടിയായ റൂയിസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: അണ്ടര്‍-17 യൂറോപ്യന്‍ കിരീടമുയര്‍ത്തിയ രാത്രിയില്‍ ലോകകപ്പ് ഉയര്‍ത്തുന്നത് സ്വപ്‌നം കാണുകയായിരുന്നു ഞാന്‍, സ്വപ്്‌ന സാക്ഷാത്ക്കാരത്തിനും കപ്പിനും ഇടയിലുള്ള ദൂരം ഒരു മത്സരത്തിലേക്ക് മാത്രമെത്തിച്ചതില്‍ ആബേലിനോട് കടപ്പെട്ടിരിക്കുന്ന ടീം.
റോഡ് ടു ഫൈനല്‍
തോല്‍വിയില്‍ നിന്നാണ് സ്‌പെയിന്‍ കിരീട വഴിയില്‍ തിരിച്ചെത്തിയത്. ബ്രസീലിനോട് കൊച്ചിയില്‍ തോറ്റ ടീമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി എത്തിയ ഫ്രാന്‍സിനെ 2-1നാണ് തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഇറാനെയും സെമി ഫൈനലില്‍ മാലിയെയും ഒരേ സ്‌കോറിന് (3-1) തകര്‍ത്തു വിട്ടു. ഇംഗ്ലണ്ട് ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നിലും ജയിച്ചു. പ്രീക്വാര്‍ട്ടറില്‍ ജപ്പാനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1ന് തോല്‍പ്പിച്ചു. സെമിയില്‍ കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending