Connect with us

Culture

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; തിരിച്ചടിക്കുമെന്ന് റഷ്യ, മലക്കം മറിഞ്ഞ് ട്രംപ്

Published

on

ന്യൂയോര്‍ക്ക്/മോസ്‌കോ: രാസായുധ പ്രയോഗത്തിന് മറുപടിയായി സിറിയയെ ആക്രമിക്കുമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളും സൈനിക നടപടിയുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയില്‍. എന്തു വിലകൊടുത്തും സിറിയയെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്ക നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

സൈനിക നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് അറിയിച്ചു. എന്ത് നടപടിയാണ് ഉണ്ടാവുകയെന്ന് അമേരിക്ക കൃത്യമായി പറഞ്ഞിട്ടില്ലെന്നും സാന്‍ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു. യു.എസ് മിസൈലുകളെ നേരിടാന്‍ സജ്ജമായിക്കൊളൂ എന്ന് റഷ്യയെ ഭീഷണിപ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പുതിയ ട്വീറ്റില്‍ കരുതലോടെയാണ് സംസാരിച്ചത്. സിറിയയെ എപ്പോള്‍ ആക്രമിക്കുമെന്ന് താന്‍ ഒരിക്കലും വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഐ.എസിനെ തുരത്തുകയെന്ന ജോലി എന്റെ ഭരണകൂടത്തിനുകീഴില്‍ അമേരിക്ക നിര്‍വഹിച്ചിട്ടുണ്ട്-ട്രംപ് പറഞ്ഞു. മുന്‍ ട്വീറ്റുകളില്‍ വീമ്പിളക്കിയതുപോലെ സിറിയയെ തൊടാന്‍ അമേരിക്കക്ക് പേടിയുണ്ടെന്നാണ് പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്.

അമേരിക്കയും ഫ്രാന്‍സും സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ബിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈസ്റ്റര്‍ അവധിയില്‍ പോയ മന്ത്രിമാരെ തിരിച്ചുവിളിച്ചാണ് മേയ് ചര്‍ച്ച നടത്തിയത്.
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപം ദൂമയില്‍ സ്ത്രീകളും കുട്ടികളുമടക്കം 70ലേറേ പേര്‍ കൊല്ലപ്പെട്ട രാസാക്രമണത്തിന് മറുപടി നല്‍കണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ സൈനിക നടപടിയുണ്ടായാല്‍ റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടേണ്ടിവരുമോ എന്ന ഭയം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും സിറിയക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം പ്രഖ്യാപിക്കാന്‍ തയാറായിട്ടില്ല. സിറിയയില്‍ രാസാക്രമണം നടന്നതിന് തെളിവുണ്ടെന്ന് മക്രോണ്‍ ഇന്നലെയും അറിയിച്ചു. മേഖലയുടെ സ്ഥിരതയെ തന്നെ അപകടപ്പെടുത്തുന്ന വിധം സംഘര്‍ഷം വഷളാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയക്കെതിരെ വരുന്ന മിസൈല്‍ തകര്‍ക്കുമെന്നും അവ വിക്ഷേപിച്ച കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നുമാണ് റഷ്യയുടെ പ്രഖ്യാപനം. സിറിയയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന ഏത് നീക്കവും തടയേണ്ടത് അനിവാര്യമാണെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ട്വിറ്റര്‍ നയതന്ത്രത്തിന് റഷ്യ ഇല്ലെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

റഷ്യക്കെതിരെ പുതിയ, സ്മാര്‍ട്ട് മിസൈലുകള്‍ അയക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മറിയ സഖറോവ തള്ളിക്കളഞ്ഞു. സിറിയയിലെ ഭീകരവാദികള്‍ക്കുനേരെയാണ് സ്മാര്‍ട്ട് മിസൈലുകള്‍ പറത്തേണ്ടതെന്നും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സിറിയന്‍ ഭരണകൂടത്തിനെതിരെ അല്ലന്നും അവര്‍ പറഞ്ഞു. രാസാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യയും സിറിയയും വ്യക്തമാക്കിയിട്ടുണ്ട്. ദൂമയില്‍ സന്ദര്‍ശനം നടത്തി പരിശോധന നടത്തുമെന്ന് അന്താരാഷ്ട്ര രാസായുധ വിരുദ്ധ സംഘടന(ഒ.പി.സി.ഡബ്ല്യു) അറിയിച്ചിട്ടുണ്ടെങ്കിലും എപ്പോഴാണ് അതുണ്ടാവുകയെന്നോ ഏത് തെളിവാണ് പരിശോധിക്കുകയെന്നോ വ്യക്തമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending